സന്ദർശകരുടെ ഒഴുക്ക് കാത്ത് സലാല
text_fieldsമസ്കത്ത്: ഒമ്പത് ദിവസത്തെ പെരുന്നാൾ അവധി ആരംഭിച്ചതോടെ ഇൗറൻ കാലാവസ്ഥ ആസ്വദിക്കാ നെത്തുന്നവരെ കാത്തിരിക്കുകയാണ് സലാല. ഇപ്പോൾ സലാലയിൽ സുഖകരമായ കാലാവസ്ഥയാണ് അ നുഭവപ്പെടുന്നത്. വെള്ളിയാഴ്ച രാത്രി മുതൽ സലാലയിൽ ചാറ്റൽ മഴ അനുഭവപ്പെടുന്നുണ്ട്. പെരുന്നാൾ കഴിഞ്ഞുള്ള ദിവസങ്ങളിൽ കുടുംബങ്ങൾ അടക്കം നിരവധി േപർ സലാലയിൽ എത്തുമെ ന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൗ വർഷം നല്ല കാലാവസ്ഥയായിരുന്നതിനാൽ സന്ദർശകരെ ക ാത്ത് സലാല തോട്ടങ്ങളിൽ പഴവർഗങ്ങളും പാകമായി കിടക്കുന്നുണ്ട്. സലാലയിലെ കരിക്കും പപ്പായയും പഴങ്ങളും എത്തിയതോടെ വിപണിയും സജീവമായിട്ടുണ്ട്.
ഇൗ വർഷം മികച്ച കച്ചവടം ലഭിക്കാൻ സാധ്യതയുണ്ടെന്ന് സലാലയിലെ പഴം വ്യാപാരിയായ വടകര സ്വദേശി പങ്കജാക്ഷൻ പറഞ്ഞു. എന്നാൽ, കേരളത്തിലെ പ്രകൃതി ദുരന്തങ്ങൾ കാരണം മലയാളികളിൽ പലരും സലാല യാത്ര ഒഴിവാക്കാനാണ് സാധ്യത. യു.എ.ഇയിൽനിന്ന് പെരുന്നാൾ അവധിയാഘോഷിക്കാൻ കൂടുതൽ പേർ സലാലയടക്കം ഒമാെൻറ ഭാഗങ്ങളിലേക്ക് എത്തുന്നുണ്ട്. യു.എ.ഇയിലേക്ക് അവധിയാഘോഷിക്കാനും പലരും പോകുന്നതിനാൽ അതിർത്തികളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. സലാലയിലെത്തുന്നവരെ ഏറെ ആകർഷിക്കുന്നത് സലാലയിലെ വെള്ള ചാട്ടങ്ങളാണ്. വാദീ ദർബാത്ത് വെള്ളച്ചാട്ടമാണ് ഇവയിൽ ഏറ്റവും പ്രധാനം. മഴക്കാലത്ത് മാത്രമാണ് ഇവിടെ വെള്ളചാട്ടം രൂപപ്പെടുക. നൂറു മീറ്റർ ഉയരത്തിൽനിന്നാണ് വാദീ ദർബാത്തിൽ വെള്ളം ചാടി വീഴുന്നത്.
താഖായുടെ വടക്കു പടിഞ്ഞാറ് ഭാഗത്തായാണ് വാദീ ദർബാത്തുള്ളത്. ചരിത്ര പ്രാധാന്യമുള്ള സംഹറമുമായി വാദീ ദർബാത്ത് ബന്ധിക്കുന്നുണ്ട്. സലാലയിൽ നിന്ന് 42 കിലോമീറ്റർ അകലെയാണ് വാദി ദർബാത്ത്. െഎൻ ഖോറും അറിയപ്പെടുന്ന വെള്ളചാട്ടമാണ്. ഇൗ വർഷം ഇവിടെ നല്ല രീതിയിൽ വെള്ളമുള്ളതിനാൽ മനോഹര കാഴ്ചയായി മാറുകയാണ് െഎൻ ഖോർ. സലാല വിലയത്തിലെ റൈസൂത്തിലാണ് െഎൻ ഖോറുള്ളത്. സലാല പ്രധാന റോഡിൽ നിന്ന് 500 മീറ്റർ മാത്രം അകലെയാണിത്. സലാലയിൽ നിന്ന് 20 കിലോ മീറ്റർ അകലെയുള്ള വാദീ ജർദൂമിലെ തെളിനീരാണ് െഎൻ ഖോർ വെള്ളചാട്ടത്തിലെത്തുന്നത്. ആദം വെള്ള ചാട്ടവും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. സലാല നഗരത്തിെൻറ കിഴക്ക് ഭാഗത്തുള്ള വാദീ ഖുശൈമിൽ നിന്നാണ് ആദം വെള്ളചാട്ടത്തിലേക്ക് ജലമെത്തുന്നത്. 15 മീറ്റർ ഉയരത്തിൽനിന്നാണ് വെള്ളം ചാടുന്നത്.
താഖാ റോഡ് വഴിയും ആദം വെള്ള ചാട്ടത്തിലെത്താനാവും. ഇൗ ടൂറിസം പോയൻറിൽ എത്തിപ്പെടാൻ അടുത്തിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഗോഗോബ് വെള്ള ചാട്ടവും സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. സലാല വിലായത്തിലെ െഎൻ ഖുയൂത്തിൽ നിന്നാണ് വെള്ളം ഗോഗോബ് വെള്ള ചാട്ടത്തിലെത്തുന്നത്. വിവിധ ചാലുകളിലൂടെ എത്തുന്ന വെളളമാണ് ഗോേഗാബിൽനിന്ന് താഴേക്ക് ചാടുന്നത്. ഇൗ വെളളം തെഴ തടാകത്തിൽ സംഭരിക്കുകയാണ്. വെളളചാട്ടത്തിലേക്ക് വെള്ളമെത്തുന്ന വാദീ ഖുയൂത്ത് സലാലയിൽ നിന്ന് 30 കിലോ മീറ്റർ അകലെയാണ്. എന്നാൽ, ഇൗ വർഷം സലാലയിലെത്തിയ സന്ദർശകരുടെ എണ്ണം പൊതുവെ കുറവാണ്.
ആഗസ്റ്റ് ആറുവരെയുള്ള കണക്കനുസരിച്ച് 406,333 സന്ദർശകരാണ് സലാലയിലെത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ 26.6 ശതമാനം കുറവാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 555,941 സന്ദർശകരെത്തിയിരുന്നു. ഇതിൽ 74.2 ശതമാനവും ഒമാനികളാണ്. ചൂട് കുറയാത്തതിനാൽ ഒമാനിലെ പാർക്കുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയില്ല. എന്നാൽ, ഒമാനിലെ ബീച്ചുകളിൽ ഇൗ പെരുന്നാളിനും നല്ല തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കഴിഞ്ഞ ചെറിയ പെരുന്നാൾ അവധിക്കാലത്ത് ഖുറം ബീച്ചടക്കം എല്ലാ ബീച്ചുകളിലും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇൗ പെരുന്നാൾ അവധിക്കാലത്തും നല്ല തിരക്കാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.