ബിദിയയിൽ സ്വദേശി കുടുംബം മരിച്ച സംഭവം കൂട്ടകൊലപാതകം
text_fieldsമസ്കത്ത്: ബിദിയയിൽ കഴിഞ്ഞയാഴ്ച സ്വദേശി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. ഏഷ്യൻ വംശജരായ നാലുപേരാണ് കൂട്ടകൊലപാതകത്തിനു പിന്നിൽ. പ്രതികൾ രാജ്യംവിട്ടതായും റോയൽ ഒമാൻ പൊലീസ് ഞായറാഴ്ച അറിയിച്ചു. സ്വദേശി യുവാവിനെയും ഭാര്യയെയും മൂന്നു കുട്ടികളെയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 12 വയസ്സും അതിൽ താഴെയും പ്രായമുള്ളവരാണ് കുട്ടികൾ. അഭിഭാഷകനാണ് മരിച്ച യുവാവ്. കൊലപാതക വിവരം പുറത്തറിയാൻ രണ്ടുദിവസം ൈവകിയതാണ് പ്രതികൾ രാജ്യംവിടാൻ വഴിയൊരുക്കിയത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താനും നിയമനടപടികൾക്കായി രാജ്യത്തേക്ക് തിരികെകൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങൾ അന്താരാഷ്ട്രതലത്തിൽ നടന്നുവരുന്നതായും റോയൽ ഒമാൻ പൊലീസ് വക്താവ് അറിയിച്ചു.
സംഭവത്തെ കുറിച്ച് സ്വേദശികൾ സാമൂഹിക മാധ്യമങ്ങളിൽ ഞെട്ടലോടെയാണ് പ്രതികരിച്ചിട്ടുള്ളത്. ഒമാനിൽ ഇതാദ്യമായാണ് ദാരുണമായ കൂട്ടകൊലപാതകം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ട്വിറ്ററിൽ ഹാഷ്ടാഗ് കാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും ഒരു കുറ്റവാളിയും രാജ്യത്ത് കടക്കുന്നില്ല എന്ന് ഉറപ്പാക്കാൻ കർശനമായ നിയമ ചട്ടകൂടുകൾക്ക് രൂപംനൽകണമെന്നും സ്വദേശികൾ കമൻറുകളിലൂടെ ആവശ്യപ്പെടുന്നു. അതിനിടെ, സംഭവത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കാൻ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.