Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2019 2:12 AM GMT Updated On
date_range 4 Aug 2019 2:12 AM GMTസന്ദർശകരെ ആകർഷിച്ച് വാദി ഹിബി
text_fieldsbookmark_border
മസ്കത്ത്: സുഹാറിൽനിന്ന് 65 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വാദി ഹിബിയുടെ പൗരാണികതയും പ്രകൃതിസൗന്ദര്യവും സന്ദർശകരെ ആകർഷിക്കുന്നു. വർഷത്തിൽ എല്ലാ കാലത്തും ഒഴുകുന്ന ശുദ്ധജല നീരൊഴുക്കുകളാണ് ഇൗ ഗ്രാമത്തിെൻറ പ്രധാന ആകർഷണം.
ഇൗ ഗ്രാമത്തിലെത്തുന്ന സന്ദർശകർ ഇൗ തെളിനീരൊഴുക്കിൽ നീന്തിയും കുളിച്ചും സമയം ചെലവിടാറുണ്ട്. ഇതിനായി കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും നിരവധി പേരാണിവിടെ എത്തുന്നത്. ഹിബി താഴ്വരയുടെ മധ്യത്തിലുള്ള അൽ ഹജൽ ഗ്രാമത്തിൽ നിരവധി പുരാതന വീടുകളുടെ അവശിഷ്ടങ്ങൾ കാണാം. മണ്ണുകൊണ്ടും കല്ലുകൊണ്ടും നിർമിച്ച ഇൗ കെട്ടിടങ്ങൾ സന്ദർശകരെ ആകർഷിക്കുന്നതാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിലാണ് ഇൗ വീടുകളിലുള്ള താമസക്കാർ വീടുകൾ ഉപേക്ഷിച്ചു പോയതെന്ന് മറ്റ് താമസക്കാർ പറയുന്നു. വരൾച്ചയും കൃഷി നടത്താൻ പറ്റാത്തതുമായിരുന്നു ഇതിന് പ്രധാന കാരണം. താമസക്കാരിൽ ചിലരുടെ പുതിയ തലമുറക്കാർക്ക് നഗരങ്ങളിൽ േജാലി ലഭിച്ചപ്പോൾ ജോലി സ്ഥലത്തുനിന്ന് ഏറെ വിദൂരത്തുള്ള ഗ്രാമം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.
ഗ്രാമവാസികൾ കൃഷിയെയും കന്നുകാലികളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇപ്പോഴും ഇവിടെ പരമ്പരാഗത ജലസേചന പദ്ധതികളാണുള്ളത്. ഫലജുകൾ ഇവയിൽ പ്രധാനപ്പെട്ടതാണ്. ഇത് ഉപയോഗപ്പെടുത്തി ഗ്രാമത്തിൽ എല്ലാ തരം കൃഷികളും നടത്തുന്നുണ്ട്. ഇൗന്തപ്പന, വാഴ, ഉള്ളി, ഗോതമ്പ്, മുന്തിരി, വെള്ളുള്ളി, തക്കാളി, കക്കിരി തുടങ്ങിയവ ഇവയിൽ പ്രധാനമാണ്. ഇടക്കിടെ ലഭിക്കുന്ന മഴ ഇൗ കൃഷിക്ക് അനുഗ്രഹമാവുകയാണ്. ഗ്രാമത്തിലെ പുരാതന വീടുകൾ അധികവും മഴയത്തും പ്രതികൂല കാലാവസ്ഥയിലും തകർന്നുകൊണ്ടിരിക്കുന്നത് ഇവിടുത്തെ ടൂറിസം മേഖലക്ക് ഭീഷണിയാണ്. ഇവക്ക് അറ്റകുറ്റപ്പണികൾ നടത്താത്തതും മറ്റൊരു ഭീഷണിയാണ്.
ഇപ്പോൾ ഇൗ ഗ്രാമം സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണെന്ന് താമസക്കാർ പറയുന്നു. വിശ്രമിക്കാനും തങ്ങാനും േഫാേട്ടാകൾ എടുക്കാനും സന്ദർശകർക്ക് കഴിയും. താഴ്വരയിലെ അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടങ്ങളും ഇടനാഴികളും പഴമയുടെ കഥ പറയുന്നതാണ്. 19ാം നൂറ്റാണ്ടിൽ നിർമിച്ച ഒരു വൻകോട്ടയും വാദി ഹിബിയിലുണ്ട്. നിരവധി താമസമുറികളും അഞ്ച് ടവറുകളും ഇൗ കോട്ടക്കുണ്ട്. ഗ്രാമത്തെ സംരക്ഷിക്കാനും ശത്രുക്കൾ കടന്നുവരുന്നത് നിരീക്ഷിക്കുവാനുമാണ് ഇൗ ടവറുകൾ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്.
ഇൗ ഗ്രാമത്തിലെത്തുന്ന സന്ദർശകർ ഇൗ തെളിനീരൊഴുക്കിൽ നീന്തിയും കുളിച്ചും സമയം ചെലവിടാറുണ്ട്. ഇതിനായി കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും നിരവധി പേരാണിവിടെ എത്തുന്നത്. ഹിബി താഴ്വരയുടെ മധ്യത്തിലുള്ള അൽ ഹജൽ ഗ്രാമത്തിൽ നിരവധി പുരാതന വീടുകളുടെ അവശിഷ്ടങ്ങൾ കാണാം. മണ്ണുകൊണ്ടും കല്ലുകൊണ്ടും നിർമിച്ച ഇൗ കെട്ടിടങ്ങൾ സന്ദർശകരെ ആകർഷിക്കുന്നതാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിലാണ് ഇൗ വീടുകളിലുള്ള താമസക്കാർ വീടുകൾ ഉപേക്ഷിച്ചു പോയതെന്ന് മറ്റ് താമസക്കാർ പറയുന്നു. വരൾച്ചയും കൃഷി നടത്താൻ പറ്റാത്തതുമായിരുന്നു ഇതിന് പ്രധാന കാരണം. താമസക്കാരിൽ ചിലരുടെ പുതിയ തലമുറക്കാർക്ക് നഗരങ്ങളിൽ േജാലി ലഭിച്ചപ്പോൾ ജോലി സ്ഥലത്തുനിന്ന് ഏറെ വിദൂരത്തുള്ള ഗ്രാമം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു.
ഗ്രാമവാസികൾ കൃഷിയെയും കന്നുകാലികളെയും ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇപ്പോഴും ഇവിടെ പരമ്പരാഗത ജലസേചന പദ്ധതികളാണുള്ളത്. ഫലജുകൾ ഇവയിൽ പ്രധാനപ്പെട്ടതാണ്. ഇത് ഉപയോഗപ്പെടുത്തി ഗ്രാമത്തിൽ എല്ലാ തരം കൃഷികളും നടത്തുന്നുണ്ട്. ഇൗന്തപ്പന, വാഴ, ഉള്ളി, ഗോതമ്പ്, മുന്തിരി, വെള്ളുള്ളി, തക്കാളി, കക്കിരി തുടങ്ങിയവ ഇവയിൽ പ്രധാനമാണ്. ഇടക്കിടെ ലഭിക്കുന്ന മഴ ഇൗ കൃഷിക്ക് അനുഗ്രഹമാവുകയാണ്. ഗ്രാമത്തിലെ പുരാതന വീടുകൾ അധികവും മഴയത്തും പ്രതികൂല കാലാവസ്ഥയിലും തകർന്നുകൊണ്ടിരിക്കുന്നത് ഇവിടുത്തെ ടൂറിസം മേഖലക്ക് ഭീഷണിയാണ്. ഇവക്ക് അറ്റകുറ്റപ്പണികൾ നടത്താത്തതും മറ്റൊരു ഭീഷണിയാണ്.
ഇപ്പോൾ ഇൗ ഗ്രാമം സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണെന്ന് താമസക്കാർ പറയുന്നു. വിശ്രമിക്കാനും തങ്ങാനും േഫാേട്ടാകൾ എടുക്കാനും സന്ദർശകർക്ക് കഴിയും. താഴ്വരയിലെ അഞ്ച് പതിറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടങ്ങളും ഇടനാഴികളും പഴമയുടെ കഥ പറയുന്നതാണ്. 19ാം നൂറ്റാണ്ടിൽ നിർമിച്ച ഒരു വൻകോട്ടയും വാദി ഹിബിയിലുണ്ട്. നിരവധി താമസമുറികളും അഞ്ച് ടവറുകളും ഇൗ കോട്ടക്കുണ്ട്. ഗ്രാമത്തെ സംരക്ഷിക്കാനും ശത്രുക്കൾ കടന്നുവരുന്നത് നിരീക്ഷിക്കുവാനുമാണ് ഇൗ ടവറുകൾ മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story