Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാമൂഹിക...

സാമൂഹിക ഇൻഷുറൻസ്: വീഴ്ച വരുത്തുന്ന കമ്പനികൾക്ക് സേവനങ്ങൾ നിഷേധിക്കും

text_fields
bookmark_border
സാമൂഹിക ഇൻഷുറൻസ്:  വീഴ്ച വരുത്തുന്ന കമ്പനികൾക്ക് സേവനങ്ങൾ നിഷേധിക്കും
cancel

മസ്കത്ത്: സ്വദേശി ജീവനക്കാരുടെ ഇൻഷുറൻസ് തുക അടക്കാത്ത കമ്പനികൾക്ക് മന്ത്രാലയങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ നിരോധം ഏർപ്പെടുത്തുമെന്ന് സോഷ്യൽ ഇൻഷുറൻസ് പൊതുഅതോറിറ്റി (പി.എ.എസ്.െഎ) ഒാർമിപ്പിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിെൻറയും വ്യവസായ വാണിജ്യ മന്ത്രാലയത്തിെൻറയും സേവനങ്ങളാണ് ഇങ്ങനെ നിഷേധിക്കപ്പെടുക. കമ്പനികൾ അടക്കുന്ന തുകയാണ് സാമൂഹിക ഇൻഷുറൻസ് സംവിധാനത്തിെൻറ പ്രധാന ധനസ്രോതസ്സെന്ന് അതോറിറ്റിയിലെ കോൺട്രിബ്യൂഷൻ വിഭാഗം മേധാവി ഖലീഫ ബിൻ സാലെം അൽ ബാദി പറഞ്ഞു. വൈകല്യം, മരണം, തൊഴിലിടത്തിലുണ്ടാകുന്ന പരിക്ക്, രോഗം എന്നീ സാഹചര്യങ്ങളിൽ രോഗിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ട് സഹായിക്കും.

കമ്പനികൾ തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള തുക നിർബന്ധമായും അടക്കണമെന്നാണ് പുതിയ നിയമങ്ങൾ അനുശാസിക്കുന്നത്. മാസം ആരംഭിച്ച് 15 ദിവസത്തിനകം ഇൻഷുറൻസ് തുക അടക്കണമെന്നതാണ് നിയമം നിർദേശിക്കുന്നത്. അല്ലാത്ത പക്ഷം പിഴയും അടക്കേണ്ടി വരും. തുടർച്ചയായ മൂന്നു മാസങ്ങൾ പണമടക്കാതിരുന്നാൽ തൊഴിലുടമയെ വിവിധ സേവനങ്ങൾ ലഭ്യമാകുന്നതിൽനിന്ന് നിഷേധിക്കപ്പെടുന്ന രീതിയിലാണ് സംവിധാനം. വ്യവസായ വാണിജ്യ മന്ത്രാലയത്തിെൻറയും മാനവ വിഭവശേഷി മന്ത്രാലയത്തിെൻറയും സേവനങ്ങളാണ് ഇങ്ങനെ നിഷേധിക്കപ്പെടുക. നൽകാനുള്ള പണം നൽകിയാൽ മാത്രമേ സേവനങ്ങൾ പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. ചെക്കുകൾ മടങ്ങിയിട്ടുണ്ടെങ്കിൽ അതിന് അനുസൃതമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അൽ ബാദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story