സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണ നിരക്ക് ഉയരുന്നു
text_fieldsമസ്കത്ത്: സ്വകാര്യമേഖലയിലെ സ്വദേശി തൊഴിലാളികളുടെ എണ്ണം ഉയരുന്നു. േമയ് അവസാ നത്തെ കണക്കുപ്രകാരം 2.58 ലക്ഷം സ്വദേശികളാണ് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത്. ക ഴിഞ്ഞ വർഷം േമയ് മാസത്തെ അപേക്ഷിച്ചുനോക്കുേമ്പാൾ സ്വദേശിവത്കരണത്തിലുണ്ടായത ് 4.8 ശതമാനത്തിെൻറ വർധനയാണെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പ റയുന്നു. വിവിധ ഗവർണറേറ്റുകളിലായി പല തൊഴിൽമേഖലകളിലായി ഇൗ വർധന ദൃശ്യമാണ്. വേ തന നിരക്കിലും വൈവിധ്യം ദൃശ്യമാണ്.
ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് ഒപ്പം ഇടത്തരം വേതനം വാങ്ങുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. 2000 റിയാലിന് മുകളിൽ വേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ മുൻവർഷെത്തക്കാൾ 14.5 ശതമാനത്തിെൻറ വർധനയുണ്ടായതായി സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. അഞ്ഞൂറിനും അറുനൂറ് റിയാലിനുമിടയിൽ വേതനം വാങ്ങുന്നവർ 9.4 ശതമാനവും ആയിരത്തിനും രണ്ടായിരത്തിനുമിടയിൽ വാങ്ങുന്നവർ 9.1 ശതമാനവും ഉയർന്നു. മസ്കത്ത് ഗവർണറേറ്റിലാണ് കൂടുതൽ സ്വദേശികളും തൊഴിലെടുക്കുന്നത്. വടക്കൻ ബാത്തിന, ദാഖിലിയ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. മസ്കത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ 83,536 ഒമാനികളാണുള്ളത്. 58,908 സ്വദേശികൾക്കും ക്ലറിക്കൽ തസ്തികകളിലാണ് ജോലി.
ആക്സിലറി എൻജിനീയറിങ് വിഭാഗത്തിൽ (എൻജിനീയറിങ് വർക്, ടെക്നീഷ്യൻസ്, മെക്കാനിക്സ് തുടങ്ങിയവ) 57,983 പേരും ജോലിയെടുക്കുന്നു.
സേവന മേഖലയാണ് മൂന്നാമത്. 45236 പേരാണ് ഇൗ വിഭാഗത്തിലുള്ളത്. ബിസിനസ് രംഗത്ത് സ്വദേശികൾക്ക് കൺസ്ട്രക്ഷൻ മേഖലയോടാണ് ഏറ്റവുമധികം പ്രിയം. 60,092 പേരാണ് ഇൗ മേഖലയിൽ ബിസിനസ് ചെയ്യുന്നത്. ആേട്ടാമൊബൈൽ, മാനുഫാക്ചറിങ് മേഖലകളാണ് അടുത്ത സ്ഥാനങ്ങളിൽ.
സർക്കാർ മേഖലയിലെ ജീവനക്കാരുടെ ഏറ്റവും പുതിയ കണക്കെടുക്കുേമ്പാൾ 87 ശതമാനവും സ്വദേശികളാണ്. ജൂൺ അവസാനത്തെ കണക്കുപ്രകാരം 1.74 ലക്ഷം പേരാണ് സർക്കാർ മേഖലയിൽ ജോലിയെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.