ദോഫാറിലേക്കുള്ള ചാർേട്ടഡ് വിമാനങ്ങളുടെ എണ്ണം കൂടി
text_fieldsമസ്കത്ത്: ജൂൺ അവസാനം മുതൽ സെപ്റ്റംബർ അവസാനം വരെ നീളുന്ന ഖരീഫ് സീസണാണ് ദോഫാ ർ ഗവർണറേറ്റിെൻറ ടൂറിസം സീസണായി പൊതുവെ അറിയപ്പെടുന്നത്. വർഷത്തിലെ മറ്റുമാസങ് ങളിലും ദോഫാറിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ സർക്കാർ വിവിധ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. ഗവർണറേറ്റിലേക്ക് വിനോദ സഞ്ചാരികളുമായി എത്തുന്ന ചാർേട്ടഡ് വിമാനങ്ങളുടെ എണ്ണം വർധിച്ചത് സർക്കാറിെൻറ ഇൗ ദിശയിലുള്ള ചുവടുവെപ്പിന് പുതിയ ഉണർവുപകരുന്ന ഒന്നാണ്. ഒക്ടോബറിൽ തുടങ്ങി മേയ് അവസാനം വരെയാണ് യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് ചാർേട്ടഡ് വിമാനങ്ങളിൽ സഞ്ചാരികൾ ഇവിടെയെത്തുന്നത്. 2017-18 സീസണിൽ 186 വിമാനങ്ങളാണ് എത്തിയത്. കഴിഞ്ഞ സീസണായ 2018-19ൽ അത് 196 ആയി ഉയർന്നു. സഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ട്. 2017-18 സീസണിൽ 44420 പേർ എത്തിയ സ്ഥാനത്ത് കഴിഞ്ഞ വർഷം 51950 പേരാണ് എത്തിയതെന്ന് ടൂറിസം മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു.
ജർമനി, റഷ്യ, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, സ്ലോവാക്യ, ഫ്രാൻസ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് സഞ്ചാരികൾ എത്തിയത്. ജർമനിയിൽനിന്നുള്ള എഫ്.ടി.െഎ, റഷ്യയിലെ പെഗാസസ് ടൂറിസ്റ്റിക്, ഫ്രാൻസിലെ കാപ്പാ ക്ലൂ, ചെക്ക് റിപ്പബ്ലിക്കിലെ ഫിഷർ, സ്ലോവാക്യയിലെ ഹൈഡ്രോ ടൂർ തുടങ്ങിയവാണ് സലാലയിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന പ്രധാന ടൂർ ഒാപറേറ്റർമാർ. പിന്നിട്ട വർഷങ്ങളിലായി ഹോസ്പിറ്റാലിറ്റി രംഗത്ത് വലിയ വികസനമാണ് സലാലയിൽ നടക്കുന്നത്. ടൂറിസം മന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 35 ഹോട്ടലുകളിലായി 4179 മുറികളാണ് ഖരീഫ് കാലത്ത് ഉള്ളത്. ഖരീഫ് സീസണിലെ തിരക്ക് മുൻനിർത്തി വലിയ തോതിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് ഇൗ ഹോട്ടലുകളിൽ നടത്തിയിട്ടുള്ളത്. അതിനിടെ, സലാലയിൽ ഇൗ വർഷം ഖരീഫ് സീസൺ ആരംഭിച്ച ശേഷമുള്ള സഞ്ചാരികളുടെഎണ്ണം 1.89 ലക്ഷമായി. ജൂലൈ 24 വരെയുള്ള കണക്കാണിത്. സ്വദേശികളാണ് കൂടുതലും. 1.31 ലക്ഷം സ്വദേശികളാണ് എത്തിയത്. 13,911 ഏഷ്യൻ പൗരന്മാരും എത്തി. ജി.സി.സി വംശജരിൽ സൗദിയിൽ നിന്നാണ് കൂടുതൽ പേർ എത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.