ഒരു വർഷത്തിനിടെ ഒമാൻ വിട്ടത് 65,000ത്തിലധികം വിദേശികൾ
text_fieldsമസ്കത്ത്: വിസ വിലക്കിെൻറയും കർശനമായ സ്വദേശിവത്കരണ നയങ്ങളുടെയും ഫലമായി ഒ മാനിലെ വിദേശികളുടെ എണ്ണത്തിൽ കുറവ്. 2018 മേയ് മുതൽ 2019 മേയ് വരെ ഒരു വർഷത്തിനുള്ളിൽ ഒമാ നിലെ വിദേശികളുടെ എണ്ണത്തിൽ 65,397 പേരുടെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര കേ ന്ദ്രത്തിെൻറ കണക്കുകൾ പറയുന്നു.
മേയ് അവസാനെത്ത കണക്കുപ്രകാരം ഒമാനിൽ മൊത്ത ം 2,017,432 വിദേശികളാണ് ഉള്ളത്. വിദേശതൊഴിലാളികളുടെ എണ്ണം 1,787,447 ആയും കുറഞ്ഞു. ഒരു വർഷം മുമ്പ ് 1,854,880 വിദേശ തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ഇക്കാലയളവിൽ സ്വദേശി ജനസംഖ ്യയിൽ 74725 പേരുടെ വർധനവും ഉണ്ടായി. 26.49 ലക്ഷമാണ് ഇപ്പോൾ സ്വദേശി ജനസംഖ്യ.
നിർമാണ മേഖലയിൽ നിന്നാണ് വിദേശ തൊഴിലാളികൾ ഏറ്റവുമധികം കൊഴിഞ്ഞുപോയത്. ഫിനാൻഷ്യൽ, ഇൻഷുറൻസ്, മൈനിങ് തുടങ്ങിയ മേഖലകളിലും വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഒമാനികൾ ഏറ്റവുമധികം ജോലിയിൽ കയറിയത് മാനുഫാക്ചറിങ്, ഫുഡ് സർവിസ്, ട്രാൻസ്പോർട്ട് മേഖലകളിലാണെന്നും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. അഡ്മിനിസ്ട്രേറ്റിവ് ജോലികൾ, റിയൽ എസ്റ്റേറ്റ്, ഹെൽത്ത്, സോഷ്യൽ വർക്ക് തുടങ്ങിയ മേഖലകളിലും സ്വദേശി തൊഴിലാളികളുടെ കൂടുതലായുള്ള സാന്നിധ്യമുണ്ട്.
മലയാളികളടക്കം വിദേശികൾ കൂടുതൽ ജോലിചെയ്യുന്ന തസ്തികകളിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഏർപ്പെടുത്തിയ താൽക്കാലിക വിസ വിലക്കാണ് ഒമാനിലേക്കുള്ള വിദേശികളുടെ വരവിനെ കാര്യമായി ബാധിച്ചത്. ആറുമാസത്തെ വിസ വിലക്ക് രണ്ടു തവണയായി നീട്ടിയതിെൻറ ഫലമായി ഇപ്പോഴും നിലവിലുണ്ട്. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 25000 തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന പ്രഖ്യാപനത്തിെൻറ തുടർച്ചയായാണ് 87 തസ്തികകളിൽ താൽക്കാലിക വിസ വിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിലോടെ ഇൗ ലക്ഷ്യം കൈവരിച്ചെങ്കിലും വിസ വിലക്ക് വീണ്ടും തുടരുകയായിരുന്നു.
2018 അവസാനത്തെ കണക്കുപ്രകാരം മൊത്തം 40000ത്തിലധികം സ്വദേശികൾക്കാണ് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചത്. ഇൗ വർഷം ജനുവരി മുതൽ മേയ്അവസാനം വരെ 27000ത്തോളം സ്വദേശികൾക്കും പുതുതായി തൊഴിൽ ലഭിച്ചു.
ഇക്കഴിഞ്ഞ മേയിൽ വിവിധ മാനേജീരിയൽ തസ്തികകളിലും അഡ്മിനിസ്ട്രേറ്റിവ്, ക്ലറിക്കൽ തലങ്ങളിലും പൂർണമായ വിസ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന തൊഴിൽ മേഖലകളാണ് ഇത്. അഡ്മിനിസ്ട്രേറ്റിവ്, ക്ലറിക്കൽ തസ്തികകൾക്ക് പുറമെ അസി.ജനറൽ മാനേജർ, അഡ്മിനിസ്ട്രേഷൻ മാനേജർ, ഹ്യൂമൻ റിസോഴ്സ് മാനേജർ, എംപ്ലോയി അഫെയേഴ്സ് മാനേജർ, ട്രെയ്നിങ് മാനേജർ, പബ്ലിക് റിലേഷൻസ് മാനേജർ, ഫോളോ അപ്പ് മാനേജർ, അസി.
മാനേജർ തുടങ്ങിയ തസ്തികകളിലാണ് വിസ വിലക്കുള്ളത്. ഇൗ വിഭാഗങ്ങളിൽ പുതിയ വിസ അനുവദിക്കാതിരിക്കുന്നതിന് ഒപ്പം നിലവിൽ ജോലി ചെയ്യുന്നവർക്ക് വിസാ കാലാവധി കഴിഞ്ഞാൽ പുതുക്കി നൽകുകയുമില്ല. മാനേജീരിയൽ തലങ്ങളിൽ സ്വദേശികളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനായാണ് വിസ നിരോധം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.