മിനാ അൽ സുൽത്താൻ ഖാബൂസ് ടൂറിസം പദ്ധതി: നിർമാണം നവംബറിൽ തുടങ്ങും
text_fieldsമസ്കത്ത്: മത്രയിലെ സുൽത്താൻ ഖാബുസ് തുറമുഖത്തെയും പരിസരത്തെയും, മേഖലയിലെ മിക ച്ച ടൂറിസം കേന്ദ്രമാക്കി വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള മിനാ അൽ സുൽത്താൻ ഖാബൂസ് വാട്ടർഫ്രണ്ട് (എം.എ.എസ്.ക്യു) പദ്ധതിയുടെ നിർമാണ പ്രവർത്തനം ഇൗ വർഷം നവംബറിൽ തുടങ ്ങും.
രണ്ട് ശതകോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി മത്രയിൽ നിരവധി വൻകിട ഹോട്ടലുകൾ, താമസ ഇടങ്ങൾ, ഭക്ഷ്യ, ശീതളപാനീയ േകന്ദ്രങ്ങൾ, ചില ്ലറ വിപണന സ്ഥാപനങ്ങൾ, വിനോദകേന്ദ്രങ്ങൾ എന്നിവ ഉയരും. ജി.സി.സിയിലെ പ്രമുഖ കെട്ടിട നിർമാതാക്കാളായ ഡമാക്കും സർക്കാറിെൻറ ടൂറിസം വികസന വിഭാഗമായ ‘ഒംറാനും’ സംയുക്തമായാണ് പദ്ധതി സാക്ഷാത്കരിക്കാൻ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിെൻറ ടെൻഡർ നടപടികൾ ഇൗ മാസം നടക്കുമെന്ന് എം.എ.എസ്.ക്യു പദ്ധതി വക്താവ് അറിയിച്ചു. ഇതിെൻറ നിർമാണ ജോലികളാണ് നവംബറിൽ ആരംഭിക്കുക.
ടൂറിസം-ഭവന മന്ത്രാലയങ്ങൾ അംഗീകരിച്ച മാസ്റ്റർപ്ലാൻ പ്രകാരം നിരവധി മുന്നൊരുക്കങ്ങൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. പദ്ധതി സംബന്ധിച്ച ധാരണപത്രവും ഒാഹരിയുടമകളുടെ കരാറും ഒപ്പിട്ടു. പദ്ധതി വികസന കരാർ സംബന്ധിച്ച ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അവസാനവട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും വക്താവ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി മത്ര കോർണിഷിലെ അൽ ഇൻഷിറ ഭാഗത്ത് നിർമിക്കുന്ന എക്സ്പീരിയൻസ് ആൻഡ് പ്രമോഷൻ സെൻററിെൻറ നിർമാണ ജോലികൾ അവസാനഘട്ടത്തിലാണ്. ഇത് വൈകാതെ പൊതുജനങ്ങൾക്കായി തുറന്നുനൽകും. മത്ര കോർണിഷിൽ സ്ഥിതി ചെയ്യുന്ന സെൻററിലെത്തുന്ന സഞ്ചാരികൾക്ക് മത്രയുടെ സമ്പന്നമായ പൈതൃകത്തെ കുറിച്ച് മനസ്സിലാക്കാൻ അവസരം ഉണ്ടാകും. വിർച്വൽ റിയാലിറ്റി സേങ്കതങ്ങളിലൂടെയാകും സമ്പന്നമായ ഭൂതകാലവും ഭാവികാലത്തെക്കുറിച്ച സങ്കൽപങ്ങളും സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുക.
നിലവിലെ തുറമുഖംകൂടി ഉൾപ്പെടുത്തിയുള്ളതാണ് പദ്ധതിസ്ഥലമെന്നതിനാൽ ഇവിടെ നിലവിലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരുകയാണ്. പദ്ധതിക്കായി മലകളും മറ്റും പൊട്ടിച്ചുനീക്കുന്ന ജോലികൾ പൂർത്തിയായി കഴിഞ്ഞു. തുറമുഖത്തിെൻറ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കാത്ത തരത്തിലുള്ള സജ്ജീകരണങ്ങൾ ഒരുക്കിയായിരിക്കും നിർമാണ പ്രവർത്തനം. ഇതിന് റോയൽ ഒമാൻ പൊലീസ് അനുമതി നൽകിയിട്ടുമുണ്ട്.
നിർമാണത്തിന് മുന്നോടിയായ പ്രീ ക്വാളിഫിക്കേഷൻ ടെൻഡർ നടപടികളും പൂർത്തിയാക്കി. നൂറോളം കമ്പനികളാണ് വിവിധഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
പദ്ധതി, മേഖലയിലെ ഗതാഗതത്തെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച പഠനത്തിന് മസ്കത്ത് നഗരസഭ അനുമതി നൽകിക്കഴിഞ്ഞിട്ടുണ്ട്. ഇത് ആർ.ഒ.പി പരിഗണനയിലാണ്. സാമൂഹികാഘാത പദ്ധതിയും പൂർത്തിയായിട്ടുണ്ട്. ഇതിലെ കണ്ടെത്തലുകൾകൂടി കണക്കിലെടുത്താകും പദ്ധതിയുടെ വികസനം യാഥാർഥ്യമാക്കുക. പരിസ്ഥിതി ആഘാത പഠനത്തിന് ബന്ധപ്പെട്ട മന്ത്രാലയം അനുമതി നൽകിയതായും ബന്ധപ്പെട്ടവർ അറിയിച്ചു.
പദ്ധതിയുടെ വിവിധ തലങ്ങളിലായി നിരവധി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാകും. ഒമാെൻറ വരുമാനം എണ്ണയിതര മാർഗത്തിലേക്ക് മാറ്റാനുള്ള പദ്ധതിയായ ദേശീയ ടൂറിസം നയം 2040െൻറ ഭാഗമായാണ് ഇൗ വൻ പദ്ധതിയെന്നതിനാൽ സർക്കാറും ഏറെ പ്രാധാന്യമാണ് ഇതിന് നൽകുന്നത്. മത്രയുടെ പഴമ നിലനിർത്തിക്കൊണ്ടുള്ള പുതിയ പദ്ധതി പൂർത്തിയാവുന്നതോടെ മത്ര മേഖല വൻ വളർച്ചയിലേക്ക് കുതിച്ചുചാടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.