ഖരീഫ്: ബലൂൺ കാർണിവൽ 20 മുതൽ
text_fieldsമസ്കത്ത്: ഖരീഫ് കാലത്ത് സലാല സന്ദർശിക്കുന്നവർക്ക് പുതിയ അനുഭവമൊരുക്കുന് ന ബലൂൺ കാർണിവലിന് ഇൗ മാസം 20ന് തുടക്കമാകും. ഒമാനിൽ ഇതാദ്യമായാണ് ബലൂൺ കാർണിവൽ സ ംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 25 വരെയാണ് കാർണിവൽ. സഹനൂത്തിലെ 1.10 ലക്ഷം ചതുരശ്ര മീറ്റ ർ സ്ഥലമാണ് കാർണിവൽ വേദിക്കായി തെരഞ്ഞെടുക്കുക. ചൂടുവായു നിറച്ച 15 ബലൂണുകളാണ് ഇവിടെ ഉണ്ടാവുക. ഒരു ബലൂണിൽ ഒരു സമയം അഞ്ചു മുതൽ 10 വരെ ആളുകൾക്ക് കയറാൻ സാധിക്കും.
500 ബൈസയായിരിക്കും ഒരാൾക്ക് നിരക്ക്. ബലൂണുകളിൽ കയറുന്നവർക്ക് 100 മീറ്റർ വരെ ഉയരത്തിൽനിന്ന് സലാലയുടെ ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ അവസരമുണ്ടാകും. ബലൂണുകൾക്ക് ഒപ്പം കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള നിരവധി വിനോദ ഉപാധികളും കാർണിവൽ വേദിയിൽ ഉണ്ടാകും. ഇലക്ട്രിക്, ഡിജിറ്റൽ ഗെയിമുകൾ, ഫുഡ് കോർട്ട്, ഹോളോഗ്രാം-വി.ആർ പ്രദർശനം, ഒൗട്ട്ഡോർ സിനിമ, റേസ്ട്രാക്ക് ചലഞ്ച്, കുട്ടികളുടെയും കുടുംബങ്ങളുടെയും തിയറ്റർ, സംഗീത ഷോ, ലേസർ പ്രദർശനം, വിനോദ പ്രദർശനം എന്നിവയാണ് ഇവിടെയുണ്ടാവുകയെന്ന് കാർണിവൽ സംഘാടക പ്രതിനിധി പറഞ്ഞു.
ബലൂണുകൾ പറക്കുന്നതിന് അനുയോജ്യമായ കാലാവസ്ഥയായിരിക്കും ഇൗ സമയത്ത്. പശ്ചിമേഷ്യയിലെ പ്രമുഖ വിനോദ കമ്പനികളായിരിക്കും കാർണിവലിൽ വിനോദ പരിപാടികൾ ഒരുക്കുക. ലാഭം ഉണ്ടാക്കുക എന്നതിലുപരിയായി സലാല ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് ബലൂൺ കാർണിവലിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘാടക പ്രതിനിധി പറഞ്ഞു. കാർണിവൽ നഗരിയിലേക്ക് ചെറിയ പ്രവേശന ഫീസ് ഉണ്ടാകും. അകത്തുള്ള ഒാരോ ഇനങ്ങൾക്കും പ്രത്യേകം നിരക്കുകൾ നൽകണം. പരമാവധി ചെറിയ തുക മാത്രമാണ് ഇൗടാക്കുകയെന്നും സംഘാടക പ്രതിനിധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.