Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ വിദേശകാര്യ...

ഒമാൻ വിദേശകാര്യ മന്ത്രി സിറിയയിൽ

text_fields
bookmark_border
ഒമാൻ വിദേശകാര്യ മന്ത്രി സിറിയയിൽ
cancel
camera_alt???? ?????????? ??????? ??????? ??? ??????? ?????? ?????????? ?????? ?????????? ????? ??????????

മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി സിറിയൻ തലസ്ഥാനമായ ഡമസ്ക സിലെത്തി പ്രസിഡൻറ് ബശ്ശാർ അൽഅസദുമായി ചർച്ചി നടത്തി. സിറിയൻ ആഭ്യന്തര യുദ്ധം ആരം ഭിച്ച ശേഷം ഇതു രണ്ടാം തവണയാണ് യൂസുഫ് ബിൻ അലവി ബശ്ശാർ അൽഅസദുമായി ചർച്ച നടത്തുന്നത്.
സിറിയൻ പ്രസിഡൻറുമായി യൂസുഫ് ബിൻ അലവി ചർച്ച നടത്തിയതായി ഒമാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. സുൽത്താെൻറ ആശംസ മന്ത്രി സിറിയൻ പ്രസിഡൻറിന് കൈമാറി. ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾക്ക് ഒപ്പം മേഖലയിൽ സുരക്ഷയും ഭദ്രതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ പുരോഗതിയും ഇരുനേതാക്കളും ചർച്ച ചെയ്തതായും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ബശ്ശാർ അൽഅസദുമായുള്ള ചർച്ചക്കുശേഷം സിറിയൻ വിദേശകാര്യ മന്ത്രി വാലിദ് മുഅല്ലമായും യൂസുഫ് ബിൻ അലവി ചർച്ച നടത്തി. 2011ലാണ് സിറിയൻ ആഭ്യന്തര യുദ്ധം ആരംഭിക്കുന്നത്. ആഭ്യന്തരം യുദ്ധം ആരംഭിച്ചശേഷം സിറിയയുമായി ഉഭയകക്ഷി സൗഹൃദം പുലർത്തുന്ന അപൂർവം അറബ് രാഷ്ട്രങ്ങളിലൊന്നാണ് ഒമാൻ. 2015ൽ യൂസുഫ് ബിൻ അലവി സിറിയ സന്ദർശിച്ചിരുന്നു. സിറിയൻ പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സന്ദർശനമെന്ന് അന്ന് സിറിയൻ വാർത്ത ഏജൻസിയായ ‘സന’ റിപ്പോർട്ട് ചെയ്തിരുന്നു. െഎക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ സിറിയയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളിൽ തുടക്കം മുതൽ ഒമാൻ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ചർച്ചകൾക്ക് സിറിയൻ വിദേശകാര്യമന്ത്രി വാലിദ് മുഅല്ലം 2015ലും 2018ലും ഒമാൻ സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story