Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപുതിയ വിദേശ മൂലധന...

പുതിയ വിദേശ മൂലധന നിക്ഷേപ നിയമത്തിന് സുൽത്താെൻറ അംഗീകാരം

text_fields
bookmark_border
പുതിയ വിദേശ മൂലധന നിക്ഷേപ നിയമത്തിന് സുൽത്താെൻറ അംഗീകാരം
cancel
camera_alt??????????? ????????? ???? ???????

മസ്കത്ത്: പുതിയ വിദേശ മൂലധന നിക്ഷേപ നിയമത്തിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബ ൂസ് ബിൻ സഇൗദ് അംഗീകാരം നൽകി. ഇതടക്കം ഒമാെൻറ സമ്പദ്ഘടനക്ക് ഉണർവ് പകരുന്ന അഞ്ച് ഉത്തരവുകൾ സുൽത്താൻ കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. നിയമങ്ങളുടെയെല്ലാം കരട് രൂപം ഒമാൻ കൗൺസിൽ മുമ്പാകെ സമർപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ഇവ നടപ്പിൽവരുത്തുന്നതു സംബന്ധിച്ച സുൽത്താെൻറ പ്രഖ്യാപനമുണ്ടായത്. ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസത്തിനുശേഷമായിരിക്കും പുതിയ വിദേശ നിക്ഷേപ നിയമം പ്രാബല്യത്തിൽ വരുകയെന്ന് 50/2019ാം നമ്പർ രാജകീയ ഉത്തരവിൽ പറയുന്നു. ഇതിനകം പുതിയ നിയമത്തിെൻറ ഭരണപരമായ വ്യവസ്ഥകളും നടത്തിപ്പുസംബന്ധിച്ച മറ്റു തീരുമാനങ്ങളും വ്യവസായ-വാണിജ്യ മന്ത്രി പ്രഖ്യാപിക്കും.

പുതിയ വ്യവസ്ഥകൾക്ക് അന്തിമരൂപം ആകുന്നതുവരെ നിലവിലുള്ള നിയമപ്രകാരമുള്ള നടപടികൾ തുടരും. നിലവിലുള്ള നിയമപ്രകാരം നിക്ഷേപ പദ്ധതികൾക്ക് നൽകുന്ന പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പുകളും അവയുടെ കാലാവധി കഴിയുന്നതുവരെ തുടരും. പുതിയ നിയമം യാഥാർഥ്യമാകുന്നതിനുമുമ്പുള്ള നിക്ഷേപപദ്ധതികെള മുൻ നിയമങ്ങളുടെയും ധാരണകളുടെയും അടിസ്ഥാനത്തിലാകും കണക്കിലെടുക്കുക. സ്വകാര്യവത്കരണ നിയമം, സർക്കാർ-സ്വകാര്യ പങ്കാളിത്ത നിയമം, പാപ്പർ നിയമം, സ്വകാര്യവത്കരണ-പങ്കാളിത്ത പൊതു അതോറിറ്റി സ്ഥാപിക്കൽ എന്നിവ സംബന്ധിച്ച ഉത്തരവുകളും സുൽത്താൻ പുറപ്പെടുവിച്ചിട്ടുണ്ട്.

െഗസറ്റിൽ പ്രസിദ്ധീകരിച്ച് അടുത്തദിവസം മുതൽതന്നെ പുതിയ സ്വകാര്യവത്കരണ നിയമം നിലവിൽവരുമെന്ന് 51/2019ാം നമ്പർ ഉത്തരവിൽ പറയുന്നു. പുതുതായി രൂപവത്കരിക്കുന്ന സ്വകാര്യവത്കരണ-പങ്കാളിത്ത പൊതു അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ പുതിയ നിയമത്തിെൻറ ഭരണപരമായ നടത്തിപ്പുസംബന്ധിച്ച വ്യവസ്ഥകളും തീരുമാനങ്ങളും ഒരു വർഷത്തിനുള്ളിൽ പ്രഖ്യാപിക്കും. അതുവരെ നിലവിലുള്ള വ്യവസ്ഥകളും തീരുമാനങ്ങളുമാകും തുടരുക. സർക്കാർ-സ്വകാര്യ പങ്കാളിത്ത നിയമം സംബന്ധിച്ച വ്യവസ്ഥകൾക്കും തീരുമാനങ്ങൾക്കും രൂപം നൽകുന്നത് സ്വകാര്യവത്കരണ-പങ്കാളിത്ത പൊതു അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ആയിരിക്കുമെന്ന് 52/2019ാം നമ്പർ ഉത്തരവ് പറയുന്നു. ഉത്തരവ് െഗസറ്റിൽ പ്രഖ്യാപിച്ച് അടുത്ത ദിവസം മുതൽ നിയമം പ്രാബല്യത്തിൽവരും. എന്നാൽ, ഒരു വർഷത്തിനുള്ളിൽ വ്യവസ്ഥകൾക്കും തീരുമാനങ്ങൾക്കും രൂപംനൽകിയാൽ മതി.

അതുവരെ നിലവിലുള്ള വ്യവസ്ഥകൾ തുടരും. പുതിയ പാപ്പർ നിയമം െഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനു ശേഷമായിരിക്കും നിലവിൽവരുകയെന്ന് 53/2019ാം നമ്പർ ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട ഡിപ്പാർട്മെൻറുകളുമായി ആലോചിച്ചശേഷം വ്യവസായ-വാണിജ്യ മന്ത്രിയായിരിക്കും പുതിയ നിയമം സംബന്ധിച്ച വ്യവസ്ഥകൾക്കും തീരുമാനങ്ങൾക്കും രൂപം നൽകുന്നത്. പുതിയ ഉത്തരവിന് വിരുദ്ധ കാര്യമായതിനാൽ നിലവിലുള്ള വ്യാപാര നിയമത്തിെൻറ ബുക്ക് ഫൈവ് റദ്ദാക്കുന്നതായും ഉത്തരവിൽ പറയുന്നു. സ്വകാര്യവത്കരണ-പങ്കാളിത്ത പൊതു അതോറിറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ചള്ളതാണ് 54/2019ാം നമ്പർ ഉത്തരവ്. ഉത്തരവ് െഗസറ്റിൽ പ്രസിദ്ധീകരിച്ച് അന്നുമുതൽ പ്രാബല്യത്തിൽ വരും.

പ്രത്യേക നിയമ ചട്ടക്കൂടിനുള്ളിലുള്ളതാണ് പുതിയ പൊതു അതോറിറ്റി. ഇതിന് ഭരണപരവും സാമ്പത്തികപരവുമായ സ്വയംഭരണാവകാശം ഉണ്ടായിരിക്കും. മന്ത്രിസഭ കൗൺസിലിനാണ് അതോറിറ്റി റിപ്പോർട്ട് ചെയ്യേണ്ടത്. ഒമാൻ അതോറിറ്റി ഒാഫ് പാർട്ണർഷിപ് ഡെവലപ്മെൻറ്, ധനകാര്യ മന്ത്രാലയത്തിലെ ഇൻവെസ്റ്റ്മെൻറ് ഡയറക്ടറേറ്റ് ജനറലിനു കീഴിലുള്ള സ്വകാര്യവത്കരണ ഡിപ്പാർട്മെൻറ് എന്നിവക്ക് പകരമാണ് പുതിയ സംവിധാനം നിലവിൽവരുന്നത്. ഇൗ രണ്ട് സ്ഥാപനങ്ങളുടെയും ആസ്തികളും വിഹിതവും ജീവനക്കാരെയും പുതിയ സംവിധാനത്തിന് കീഴിലേക്ക് മാറ്റാനും പുതിയ ഉത്തരവിൽ നിർദേശിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story