Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയോഗയുടെ വഴിയിൽ...

യോഗയുടെ വഴിയിൽ രണ്ടു പതിറ്റാണ്ട് പിന്നിട്ട് മധുമതി നന്ദകിഷോർ

text_fields
bookmark_border
യോഗയുടെ വഴിയിൽ രണ്ടു പതിറ്റാണ്ട്  പിന്നിട്ട് മധുമതി നന്ദകിഷോർ
cancel
camera_alt????????? ????? ????????

മസ്കത്ത്: ആരോഗ്യപൂർണമായ ശരീരവും സംതൃപ്തമായ മനസ്സും സ്വന്തമാക്കാൻ യോഗ ജീവി തരീതിയാക്കി മാറ്റണമെന്ന് മസ്കത്തിലെ പ്രമുഖ യോഗ പരിശീലകയായ മധുമതി നന്ദകിഷേ ാർ. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ ഇവർ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യോഗ പരിശീലകര ംഗത്തെ സജീവസാന്നിധ്യമാണ്. ഒമാനിലും ഇന്ത്യയിലുമായി നിരവധി ശിഷ്യരാണ് ഇവർക്കുള്ളത്. യോഗ പരിശീലനത്തിലൂടെ മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ മറികടക്കാമെന്ന വസ്തുത ഇന്നു കൂടുതൽപേർ മനസ്സിലാക്കിവരുകയാണെന്നും മധുമതി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മസ്കത്തിൽ യോഗ പരിശീലനത്തിനൊപ്പം കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമുള്ള വ്യക്തിത്വ വികസന ക്ലാസുകളും മാനസിക - ആരോഗ്യ കൗൺസലിങ്ങും ഇവർ നടത്തുന്നുണ്ട്.

യോഗയെ ഇന്ന് ലോകം മുഴുവൻ അംഗീകരിക്കുേമ്പാഴും ഇന്ത്യക്കാരിൽ പലർക്കും ഇന്നും അതിനെ കുറിച്ച് ആശങ്കകളും സംശയങ്ങളുമാണ് ഉള്ളതെന്നും ഇവർ പറയുന്നു. ഇന്ന് 180 ൽ അധികം രാജ്യങ്ങൾ യോഗയെ അംഗീകരിച്ചു. എന്നാൽ, നമ്മുടെ നാട്ടിൽ വിവാദം ഉണ്ടാകുന്നു. എന്നിരുന്നാലും 2015ൽ ആദ്യമായി അന്താരാഷ്ട്ര യോഗദിനം ആചരിച്ചപ്പോൾ ഉണ്ടായ തെറ്റിദ്ധാരണകൾ ഇന്നില്ല. ഓരോ വർഷവും പങ്കെടുക്കുന്നവർ കൂടുന്നത് ശുഭ സൂചകമാണ്. ചില പാരമ്പര്യ അസുഖങ്ങളെ തുടർന്ന് മരുന്നുകഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് താൻ അഭ്യസിക്കുന്നത്. ചിട്ടയോടെ യോഗ അഭ്യസിച്ചാൽ, ഒപ്പം ആരോഗ്യകരമായ ഭക്ഷണരീതികളും പിന്തുടർന്നാൽ കാലക്രമേണ പൂർണമായും മരുന്നിൽനിന്നും അേതാടൊപ്പം രോഗത്തിൽനിന്നും മുക്തിനേടാമെന്നതിന് തെൻറ ജീവിതം സാക്ഷ്യമാണെന്നും ഇവർ പറയുന്നു.

ഏതൊരു കാര്യവും ശരിയായി പഠിക്കുക എന്നുള്ളതും അതോടൊപ്പം ശരിയായ രീതിയിൽ ഗുരുമുഖത്തുനിന്നും പഠിക്കുക എന്നതുമാണ് യോഗയുടെ അടിസ്ഥാന തത്ത്വങ്ങളിൽ ഒന്നാമത്തേത്.  യോഗ ജീവിതചര്യയാക്കിയാലേ ശരിയായ ഗുണം കിട്ടൂ. ഇതിന് ദിവസത്തിൽ ഒരു മണിക്കൂർ മാറ്റിവെച്ചാൽ മതി. എന്നാൽ, തുടക്കത്തിലെ ആവേശം പിന്നീട് ഇല്ലാതെയാകുന്നതാണ് കണ്ടുവരുന്നത്. ഇന്ന് എല്ലാവിധ മേഖലകളിലുമുള്ളവർക്ക് സമ്മർദങ്ങൾ ഉണ്ട്. പലപ്പോഴും തുറന്നു സംസാരിച്ചാൽ തീരുന്ന പല പ്രശ്നങ്ങളും അതിന് തയാറാകാത്തതിനാൽ സങ്കീർണമാകുന്നു. മടിയും മരുന്നിനോടുള്ള ആസക്തിയും മാറ്റി യോഗ അഭ്യസിക്കാൻ തുടങ്ങിയാൽ മാനസികവും ശാരീരികവും ആത്മീയവുമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഇതോടൊപ്പം, താനാണ് ശരിയെന്നും മറ്റുള്ളവർ ശരിയല്ലെന്നുമുള്ള ചിന്താഗതിയും മാറ്റണം. കാമ-ക്രോധ-മോഹങ്ങളിൽനിന്നും മോചിതരായി ശാന്തമായാൽ ഏറക്കുറെ പ്രശ്ങ്ങൾ എല്ലാം ഇല്ലാതാകുമെന്നും മധുമതി പറയുന്നു.

മസ്‌കത്തിലെ പല ലേബർ ക്യാമ്പുകളും സന്ദർശിക്കുന്ന സമയത്തും കേരളമടക്കം സംസ്ഥാനങ്ങളിലെ ജയിലുകളിലും മറ്റും ക്ലാസുകൾ എടുക്കാൻ പോകുന്ന സമയത്തും അവർ അനുഭവിക്കുന്ന സമ്മർദം മനസ്സിലാക്കിയിട്ടുണ്ട്. 2015 ൽ ന്യൂഡൽഹിയിൽ നടന്ന ആദ്യ രാജ്യാന്തര യോഗാ സമ്മേളനത്തിൽ ഒമാനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തത് മധുമതി ആയിരുന്നു. കൗൺസലിങ് ആവശ്യമുള്ളവർക്ക് 92810268 എന്ന നമ്പറിെൻറ അകലത്തിൽ മധുമതിയുടെ സേവനം ലഭ്യ
മാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story