ഒമാനും ഖത്തറും സംയുക്ത നിക്ഷേപം വർധിപ്പിക്കും
text_fieldsമസ്കത്ത്: വിവിധ സാമ്പത്തിക മേഖലകളിൽ സഹകരണവും സംയുക്ത നിക്ഷേപം വർധിപ്പിക്കാ നും ഒമാൻ-ഖത്തർ ജോയൻറ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. കാർഷികം, ഗതാഗതം, ടൂറിസം തുടങ്ങി വിവിധ മേഖലകളിൽ പരസ്പര സഹകരണത്തിനും നിക്ഷേപ വർധനക്കും സാധ്യതകൾ ഉള്ള തായി യോഗം വിലയിരുത്തി. പൊതുതാൽപര്യമുള്ള വിവിധ മേഖലകളിലെ സഹകരണവും വിവിധ നിക്ഷേപ പദ്ധതികളുടെ പുരോഗതികളും മസ്കത്തിൽ നടന്ന യോഗം അവലോകനം ചെയ്തു. ഒമാനിനെ ധനകാര്യമന്ത്രി ദാർവിഷ് ബിൻ ഇസ്മാഇൗൽ അൽ ബലൂഷിയും ഖത്തറിനെ ധനകാര്യമന്ത്രി അലി ശരീഫ് അൽ ഇമാദിയുമാണ് നയിച്ചത്. നിക്ഷേപ പദ്ധതികളും മറ്റു പൊതുവിഷയങ്ങളും ചർച്ചയായി.
നേരിടുന്ന തടസ്സങ്ങൾ മറികടക്കുന്നതിന് ജോയൻറ് കമ്മിറ്റിയുടെ മുൻകാല യോഗങ്ങൾ സഹായകമായതായി ഒമാൻ ധനകാര്യമന്ത്രി ദാർവിഷ് ബിൻ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു. ഉഭയകക്ഷി താൽപര്യമുള്ള പദ്ധതികളുടെ പൂർത്തീകരണവുമായാണ് കമ്മിറ്റി ഇപ്പോൾ മുന്നോട്ടുപോകുന്നത്. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ പദ്ധതികളും കാർഷിക, ഫിഷറീസ്, മൃഗസംരക്ഷണ മേഖലകളിലെ പദ്ധതികളും ഇതിെൻറ ഭാഗമാണ്. ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാരബന്ധം പിന്നിട്ട വർഷങ്ങളിൽ ഏറെ വളർന്നതായും ദാർവിഷ് ബിൻ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു. സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിൽ കമ്മിറ്റിയുടെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് ഖത്തർ ധനകാര്യമന്ത്രി അലി ശരീഫ് അൽ ഇമാദി പറഞ്ഞു.
ഖത്തറും ഒമാനും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിലും അടിസ്ഥാനപരമായ വളർച്ച ദൃശ്യമാണ്. ഇൗ വർഷത്തിെൻറ ആദ്യപാദത്തിൽ ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാര കൈമാറ്റത്തിലുണ്ടായത് 56 ശതമാനത്തിെൻറ വർധനവാണ്. കഴിഞ്ഞവർഷം 1.3 ശതകോടി ഖത്തരി റിയാൽ ആയിരുന്നത് ഇൗ വർഷം 2.1 ശതകോടി ഖത്തരി റിയാൽ ആയാണ് വർധിച്ചത്. ടൂറിസം, റിയൽ എസ്റ്റേറ്റ് മേഖലകളിലെ സംയുക്ത പദ്ധതികളായ റാസൽ ഹദ്ദ് പദ്ധതി, അൽ മീര ഗ്രൂപ് പ്രോജക്ട് ഇൻ ഫുഡ്സ്റ്റഫ് ആൻഡ് ട്രാൻസ്പോർേട്ടഷൻ, ദുകമിലെ കർവ മോേട്ടാഴ്സ് പദ്ധതി, നെബ്റാസ് പവർ കമ്പനിയുമായി ബന്ധപ്പെട്ട ഉൗർജ സഹകരണം തുടങ്ങിയ വിവിധ പദ്ധതികളുടെ പൂർത്തീകരണമാണ് ഇരു രാഷ്ട്രങ്ങളും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പ
റഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.