Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിമാന ടിക്കറ്റ്...

വിമാന ടിക്കറ്റ് നിരക്കുകൾ ഉയരത്തിൽ തന്നെ; അന്തംവിട്ട് യാത്രക്കാർ

text_fields
bookmark_border
വിമാന ടിക്കറ്റ് നിരക്കുകൾ ഉയരത്തിൽ തന്നെ;  അന്തംവിട്ട് യാത്രക്കാർ
cancel

മസ്കത്ത്: സ്കൂൾ അവധി സീസൺ കഴിഞ്ഞിട്ടും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്ത നെ തന്നെ. സ്കൂൾ അവധി ആരംഭിക്കുന്ന സീസണിൽ സാധാരണ ടിക്കറ്റ് നിരക്കുകൾ വർധിക്കാറുണ് ടെങ്കിലും അവധി ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും നിരക്കുകൾ കൂടുന്നതിെൻറ െപാരുളറി യാതെ അന്തംവിടുകയാണ് കേരളത്തിലേക്കുള്ള യാത്രക്കാർ. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ സെക്ടറുകളിലേക്ക് വൻ നിരക്കാണ് അടുത്ത മാസം 20വരെ വിമാന കമ്പനികൾ ഇൗടാക്കുന്നത്. എന്നാൽ, താരതമ്യേന നിരക്ക് കുറവ് കണ്ണൂർ സെക്ടറിലേക്കാണ്. താരതമ്യേന നിരക്ക് കുറവെന്നുകരുതുന്ന ബജറ്റ് എയർൈലൻസായ എയർ ഇന്ത്യ എക്സ്പ്രസിൽ ഇൗമാസം ഇനി എല്ലാ ദിവസങ്ങളിലും ജൂലൈയിലും കൂടിയ നിരക്കുകളാണുള്ളത്.

കുറഞ്ഞ നിരക്കുകൾ ഇടയിലുള്ള ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ലഭ്യം. ഒരു വശത്തേക്കുള്ള ടിക്കറ്റിന് തിരുവനന്തപുരത്തിന് ജൂണിൽ 141 റിയാലാണ് കുറഞ്ഞ നിരക്ക്. ഇത് 225 വരെ ഉയരുന്നുണ്ട്. ജൂലൈ പകുതി വരെ 124 മുതൽ 180 റിയാൽ വരെയാണ് നിരക്കുകൾ. ജൂലൈ 18നു ശേഷമാണ് നിരക്ക് 100 റിയാലിലേക്ക് എത്തുന്നത്. കൊച്ചിക്കാകെട്ട ഇൗ മാസം ഇനിയുള്ള ദിവസങ്ങളിൽ ഒരു വശത്തേക്കുള്ള ടിക്കറ്റിന് 138 റിയാൽ മുതൽ 180 റിയാൽവരെ വിവിധ ദിവസങ്ങളിലായി നൽകേണ്ടത്. ജൂലൈ പകുതിവരെ 108നും 157 റിയാലിനുമിടയിൽ നൽകണം. ജൂലൈ 20 മുതൽ 100 റിയാലിൽ താഴെ നിരക്കുകൾ എത്തും. കോഴിക്കോടിന് ഇൗ മാസം ഇനിയുള്ള ദിവസങ്ങളിൽ 140 റിയാലാണ് പൊതുവെയുള്ള നിരക്ക്. ജൂൺ 29നും 30നും 120 റിയാലിലേക്ക് താഴും.

കണ്ണൂരിനാകെട്ട 150 റിയാലിന് അടുത്തും അതിന് മുകളിലുമാണ് ജൂലൈ പകുതി വരെയുള്ള എയർഇന്ത്യയുടെ നിരക്കുകൾ വരുന്നത്. ഒമാൻ എയറിെൻറ നിരക്കുകൾ ഇതിലും കൂടുതലാണ്. കൊച്ചിയിലേക്ക് ഇനിയുള്ള ദിവസങ്ങളിൽ 224 റിയാലാണ് കുറഞ്ഞ നിരക്ക്. അത് 282 റിയാൽ വരെ ഉയരുന്നുണ്ട്. ജൂലൈ 20നുശേഷം മാത്രമാണ് നിരക്കുകൾ കുറയുന്നത്. ജൂലൈ 30നും 31നും കൊച്ചിയിലേക്ക് 100 റിയാലിന് യാത്ര ചെയ്യാം. കോഴിക്കോടിനാകെട്ട 183 റിയാലാണ് ജൂണിലെ ഉയർന്ന നിരക്ക്. ജൂലൈയിലും നിരക്കുകളിൽ കുറവ് ദൃശ്യമല്ല. ജൂലൈ 22 മുതലാണ് 100 റിയാലിലേക്ക് എത്തുന്നത്. തിരുവനന്തപുരത്തിന് 243 റിയാൽ മുതൽ 371 റിയാൽ വരെയാണ് വിവിധ ദിവസങ്ങളിലായുള്ള നിരക്ക്. ജൂലൈ 13 വരെ 200 റിയാലിന് മുകളിലാണ് നിരക്ക് നിൽക്കുന്നത്. കണ്ണൂർ െസക്ടറിൽ ചില ദിവസങ്ങളിൽ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ഒരു കാലത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭിച്ചിരുന്ന കൊച്ചിയിലേക്കും ഉയർന്ന നിരക്കാണ് വിമാനക്കമ്പനികൾ ഇൗടാക്കുന്നത്.

കണ്ണൂർ സെക്ടറിൽ ഒരാഴ്ച മുമ്പുവരെ താരതമ്യേന കുറഞ്ഞ നിരക്കായിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതൽ നിരക്കുകൾ കുത്തനെ ഉയർന്നിട്ടുണ്ട്. ഗോ എയർ പ്രതിദിന സർവിസാക്കിയതിനെ തുടർന്നാണ് നിരക്ക് കുറഞ്ഞത്. എന്നാൽ, നിരക്ക് കുറഞ്ഞതോടെ മധ്യ കേരളത്തിലുള്ളവർ പോലും കണ്ണൂരിലേക്ക് പറക്കാൻ തുടങ്ങിയതോടെ നിരക്ക് ഉയർന്നു. കണ്ണൂരിലിറങ്ങി കൊച്ചിയിലേക്ക് കണക്ഷൻ വിമാനത്തിന് പോകുന്നവരും ട്രെയിൻ വഴിയും റോഡുമാർഗവും അയൽ ജില്ലകളിലേക്ക് പോകുന്നവരുമേറിയതോടെ കണ്ണൂരിൽ തിരക്ക് വർധിച്ചിട്ടുണ്ട്. ജൂലൈ അവസാനത്തോടെ കേരളത്തിൽനിന്ന് തിരിച്ചുള്ള തിരക്കും വർധിക്കും.
ഇതോടെ കേരളത്തിൽ മസ്കത്തിലേക്കുള്ള നിരക്കുകളും വർധിക്കും. ആഗസ്റ്റിൽ പെരുന്നാൾ അവധിയും സെപ്റ്റംബറിൽ ഒാണം അവധിയും എത്തുന്നതിനാൽ നിരക്കുകൾ വീണ്ടും ഉയരും. നിരക്ക് വർധിച്ചതോടെ അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിൽ പോകേണ്ടവരാണ് ഏറെ കുടുങ്ങിയത്. ജൂണിലെ തിരക്കു കഴിഞ്ഞ് പോകാമെന്ന് കരുതി യാത്ര മാറ്റിവെച്ചവരും ബദൽ മാർഗങ്ങൾ തേടുകയാണ്.

പലരും നേരിട്ടല്ലാതെ കേരളത്തിലെത്താനുള്ള ടിക്കറ്റുകൾ അന്വേഷിക്കുകയാണ്. മുംബൈ വഴി കണക്ഷൻ ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് ചെറിയ കുറവുള്ളതിനാൽ പലരും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. വൺ വേക്ക് 85 റിയാലെങ്കിലും ഇതിനും നൽകേണ്ടി വരും. ശ്രീലങ്ക വഴി കൊച്ചിക്ക് േപാവുന്നവരും നിരവധിയാണ്. കേരള സെക്ടറിലേക്ക് ഇൻഡിഗോയും ജെറ്റ് എയർേവസും സർവിസ് നിർത്തിയതാണ് യാത്രക്കാർക്ക് തിരിച്ചടിയായത്. ഇൻഡിഗോ കുറഞ്ഞ നിരക്കിലാണ് കോഴിക്കോേട്ടക്കും കൊച്ചിയിലേക്കും സർവിസ് നടത്തിയിരുന്നത്. ഇൗ രണ്ട് സർവിസുകളും നിർത്തിയേതാടെ ഒാഫ് സീസണിലും ഉയർന്ന നിരക്കാണ് നൽകേണ്ടിവരുന്നത്.

ഇതോടെ, കേരള സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസും ഒമാൻ എയറും മാത്രമാണ് നേരിട്ട് സർവിസ് നടത്തുന്നത്. ബജറ്റ് എയർലൈൻസായ േഗാ എയറിെൻറ സാന്നിധ്യമാണ് കണ്ണൂർ സെക്ടറിൽ നിരക്ക് കുറയാൻ പ്രധാന കാരണം. അന്യായമായ നിരക്കുകൾ കുറയണമെങ്കിൽ കേരളത്തിേലക്ക് സർവിസ് നടത്താൻ അനുവാദം കാത്തിരിക്കുന്ന വിമാനക്കമ്പനികൾക്ക് ഉടൻ അനുവാദം നൽകണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
സലാം എയർ അടക്കമുള്ള വിമാനക്കമ്പനികൾ കേരളത്തിലേക്ക് സർവിസ് നടത്താൻ തയാറാെണന്ന് അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story