ഒമാൻ അഞ്ചാംപനി, റൂബെല്ല മുക്തമെന്ന് ലോകാേരാഗ്യ സംഘടന
text_fieldsമസ്കത്ത്: ഒമാൻ അഞ്ചാംപനിയിൽനിന്നും അനുബന്ധ രോഗമായ റൂബെല്ലയിൽനിന്നും മുക്തമാണെന്ന് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇൗസ്റ്റേൺ മെഡിറ്ററേനിയൻ മേഖലയിലെ ലോകാരോഗ്യ സംഘടനയുടെ മേഖലാ പരിശോധന വിഭാഗമാണ് ഒമാനിൽനിന്നും ബഹ്റൈനിൽനിന്നും ഇൗ രണ്ടു രോഗങ്ങളും നിർമാർജനം ചെയ്തതായി പ്രഖ്യാപിച്ചത്. ഇറാനിൽനിന്ന് റൂബെല്ല നിർമാർജനം ചെയ്തതായും ഇറാൻ അഞ്ചാംപനി മുക്തമാവാൻ പോവുകയാണെന്നും അറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ മാസം ജോർഡനിലെ അമ്മാനിൽ നടന്ന മേഖലാ പരിശോധന വിഭാഗം സമ്മേളനത്തിലാണ് ഒമാൻ, ബഹ്റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ അഞ്ചാംപനി, റൂബെല്ല സംബന്ധമായ വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മൂന്നു രാജ്യങ്ങളും അഞ്ചാംപനി, റൂബെല്ല മുക്തമായ രാജ്യമായി പ്രഖ്യാപിക്കാനുള്ള വിശദമായ ചർച്ചകളും നടന്നിരുന്നു. ഇൗ ചർച്ചകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് ഒമാൻ, ബഹ്റൈൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കനുകൂലമായ േലാകാരോഗ്യ സംഘടയുടെ തീരുമാനമുണ്ടായത്. ആരോഗ്യ മേഖലയിലെ സുപ്രധാന േനട്ടങ്ങളുണ്ടാക്കിയ ഒമാൻ, ബഹ്റൈൻ, ഇറാൻ എന്നീ രാജ്യങ്ങളെ അഭിനന്ദിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ മേഖല മേധാവി അഹമ്മദ് അൽ മൻതരി പറഞ്ഞു. മാരകമായ ഇൗ രണ്ടു രോഗങ്ങളും തുടച്ചുമാറ്റുന്നതിൽ മൂന്നു രാജ്യങ്ങളിലെയും ആരോഗ്യപ്രവർത്തകർ നടത്തിയ പരിശ്രമത്തിെൻറ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇൗസ്റ്റേൺ മെഡിറ്ററേനിയൻ മേഖലയിലെ എല്ലാ രാജ്യങ്ങളിൽനിന്നും ഇൗ രോഗങ്ങൾ പൂർണമായി തുടച്ചുമാറ്റാൻ കഴിയുമെന്ന പ്രതീക്ഷയും ഇത് നൽകുന്നുണ്ട്.
2018ലാണ് രണ്ടു രോഗങ്ങളെയും തുരത്താനുള്ള ലോകാരോഗ്യ സംഘടനയുടെ മേഖലാ പരിശോധന കേന്ദ്രം ആരംഭിച്ചത്. അമ്മാനിൽ നടന്ന സമ്മേളനത്തിൽ ഒമാനും ബഹ്റൈനും ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള രോഗ പ്രതിരോധ നടപടികൾ നടപ്പാക്കുന്നതായി കണ്ടെത്തിയിരുന്നു. ഇറാൻ േരാഗം നിർമാർജനം ചെയ്തതിെൻറ പട്ടിക പൂർത്തിയാക്കണമെന്നും ലേബാറട്ടറി ജീവനക്കാർക്കും മറ്റും കൂടുതൽ പരിശീലനങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു. േമഖലയിലെ എല്ലാ രാജ്യങ്ങളിൽനിന്നും അഞ്ചാംപനിയും റൂബെല്ലയും തുടച്ചുമാറ്റാനുള്ള ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടന എല്ലാ പിന്തുണയും നൽകുമെന്നും മൻതരി പറഞ്ഞു. അതിനാൽ രാജ്യങ്ങൾ ഇൗ നീക്കവുമായി മുേന്നാട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.