Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫ്രീ വിസക്കെതിരെ...

ഫ്രീ വിസക്കെതിരെ നടപടി ശക്തമാക്കി ഒമാൻ

text_fields
bookmark_border
ഫ്രീ വിസക്കെതിരെ നടപടി  ശക്തമാക്കി ഒമാൻ
cancel

മസ്കത്ത്: ഫ്രീ വിസ എന്നറിയപ്പെടുന്ന ജോലി ഇല്ലാത്ത വിസകളില്‍ വിദേശികളെ റിക്രൂട്ട ് ചെയ്യുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കി ഒമാൻ. ഫ്രീ വിസയിൽ വിദേശികളെ ഒമാനിൽ എത ്തിച്ച സ്വദേശി വനിതയെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മ ാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളികൾക്കായുള്ള വിസ ക്ലിയറൻസ് ലഭിക്കുന്നതിനായി ഡസനിലധികം കമ്പനികൾ ഇവർ രജിസ്റ്റർ ചെയ്തിരുന്നു. ക്ലിയറൻസ് ലഭിച്ചാൽ രജിസ്ട്രേഷൻ അവസാനിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. 37 കമ്പനികൾ രജിസ്റ്റർചെയ്ത് 231 വിദേശതൊഴിലാളികളെ ഇവർ ഒമാനിൽ എത്തിച്ചതായും ഒരു സ്വദേശിയെപോലും ജോലിക്ക് എടുത്തില്ലെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

വിദേശികൾ എത്തുേമ്പാൾ അവർക്ക് ഒരു ജോലിയും ഉണ്ടാകില്ല. ഇതുവഴി തൊഴിലാളികളെ ചൂഷണത്തിനും മനുഷ്യക്കടത്തിനും വിധേയരാകുന്നതിനുള്ള അവസരമൊരുക്കുകയാണ് ഇവർ ചെയ്തത്. നിയമത്തെ ദുരുപയോഗം ചെയ്തായിരുന്നു ഇവരുടെ പ്രവർത്തനം. വാണിജ്യസ്ഥാപനങ്ങൾ രജിസ്റ്റർചെയ്ത് വിദേശികളെ കൊണ്ടുവരുന്നതിനുള്ള പെർമിറ്റ് സ്വന്തമാക്കിയശേഷം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിെൻറ മുനിസിപ്പൽ പെർമിറ്റും വാടകക്കരാറും അവസാനിപ്പിക്കുകയായിരുന്നു ഇവരുടെ രീതി. ഇത്തരം സാഹചര്യത്തിൽ ഒമാനിലെത്തുന്ന തൊഴിലാളികൾ അനധികൃതമായി തൊഴിൽ നേടാനും അതുവഴി നിയമ ലംഘകരാകാനും നിർബന്ധിതരാകുമെന്ന് മന്ത്രാലയം അറിയിച്ചു. അന്വേഷണത്തിൽ പ്രതിയുടെ കീഴിലുള്ള തൊഴിലാളികൾ മറ്റുള്ളവർക്കായി ജോലികൾ ചെയ്യുന്നതായാണ് കണ്ടെത്തിയത്.

ഇത് തൊഴിൽനിയമ പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. തൊഴിൽ നിയമവും മന്ത്രിതല ഉത്തരവുകളും ലംഘിച്ച സ്വദേശി വനിതക്ക് കീഴിലുള്ള വാണിജ്യ രജിസ്ട്രേഷനുകളുമായി ബന്ധപ്പെട്ട എല്ലാത്തരം ഇടപാടുകളും നിർത്തിവെച്ചതായും മന്ത്രാലയം അറിയിച്ചു. സമാന കുറ്റം ചുമത്തപ്പെട്ട സ്വദേശിക്ക് േമയ് ആദ്യത്തിൽ സലാലയിലെ പ്രൈമറി കോടതി മൂന്നു വർഷം തടവും 139,000 റിയാൽ പിഴയും ശിക്ഷ വിധിച്ചിരുന്നു. തൊഴിൽ നിയമ ലംഘനത്തിന് മാനവവിഭവ ശേഷി മന്ത്രാലയം നിയമ നടപടികൾക്കായി കൈമാറിയ അഞ്ചു പേരിൽ ഒരാളായിരുന്നു ഇയാൾ. ഒാരോരുത്തർക്കും നൂറിലധികം വാണിജ്യരജിസ്ട്രേഷനുകളാണ് ഉണ്ടായിരുന്നത്. മൊത്തം 2816 വിദേശ തൊഴിലാളികളാണ് ഇവർക്ക് കീഴിൽ ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story