Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ണുനട്ട് ഒമാനിലെ പ്രവാസികളും

text_fields
bookmark_border
തെരഞ്ഞെടുപ്പ് ഫലത്തിൽ  കണ്ണുനട്ട്  ഒമാനിലെ പ്രവാസികളും
cancel
camera_alt?????????????? ??????????????? ????????????????? ?????????????

മസ്കത്ത്: തെരെഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിൽ ആകാംക്ഷയോടെയും ആവേശത്തോടെയും കണ ്ണുനട്ട് ഒമാനിലെ പ്രവാസികളും. പ്രവൃത്തി ദിവസമായിരുന്നതിനാൽ സാമൂഹിക മാധ്യമങ്ങ ളായിരുന്നു ഫലസൂചനകളറിയാനുള്ള പ്രധാന ആശ്രയം. അവധിയെടുത്ത് കൂട്ടമായി ടെലിവിഷ ന് മുന്നിലിരുന്ന് ഫലപ്രഖ്യാപനം മുഴുവനായി കണ്ടവരും ധാരാളം. കേരളത്തിലെ തേരോട്ടം കോൺഗ്രസ്, ലീഗ് അനുഭാവികൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. പാർട്ടി ഒരൊറ്റയക്കത്തിലേക്ക് ഒതുങ്ങിയതോടെ ഇടതുഅനുഭാവികൾ നിരാശയിലാണ്ടു.

തിരുവനന്തപുരവും പത്തനംതിട്ടയും വടകരയുമടക്കം ശ്രദ്ധേയ പോരാട്ടം നടന്ന മണ്ഡലങ്ങളിലെ ഫല സൂചനകളിലായിരുന്നു എല്ലാവർക്കും ആകാംക്ഷ. കേരളത്തിൽ മിന്നുന്ന ജയം കുറിച്ചെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം പിന്നാക്കം പോയത് യു.ഡി.എഫ് അനുഭാവികളിൽ നിരാശ പടർത്തി. കേരളത്തിൽ താമര വിരിയിക്കാൻ സാധിച്ചില്ലെങ്കിലും കേന്ദ്രത്തിൽ തുടർ ഭരണം ലഭിച്ചതിെൻറ ആഹ്ലാദം ബി.ജെ.പി അനുകൂലികളും മറച്ചുവെക്കുന്നില്ല. വാട്സ്ആപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ചർച്ചകൾക്കും പലപ്പോഴും ചൂടേറി. രാജ്യം നേരിട്ട അതിനിർണായകമായ െതരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിനോ പ്രതിപക്ഷ കക്ഷികൾക്കോ വിജയം നേടാനായില്ല എന്നുള്ളത് അങ്ങേയറ്റം വിഷമം ഉണ്ടാക്കുന്ന ഒന്നാണെന്ന് ഒ.െഎ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീഖ് ഹസൻ പറഞ്ഞു.

അതേസമയം, കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ഫാഷിസ്റ്റ് ഭരണകൂട നയങ്ങൾക്ക് എതിരായി ശക്തമായി കോൺഗ്രസിനെ തുണച്ച കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികളോട് നന്ദി രേഖപ്പെടുത്തുന്നു. ജനവിധിയെ അംഗീകരിക്കുക എന്നത് ജനാധിപത്യ വ്യവസ്ഥിതിയിലെ സാമാന്യ മര്യാദ ആണെന്നതിനാൽ ഈ ജനവിധി മാനിക്കുന്നു. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ഫാഷിസ്റ്റ് വാഴ്ചക്കുള്ള അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് വിജയിച്ചവർ ചിന്തിച്ചാൽ ഇനിയുള്ള കാലം ഈ നയങ്ങൾ അതിശക്തമായി നടപ്പാക്കാൻ മാത്രമേ ഇവർ മുതിരൂ എന്നുറപ്പാണെന്നും ഇതിനെതിരെ ഒരുമിച്ചുള്ള പോരാട്ടം അത്യാവശ്യമാണെന്നും സിദ്ദീഖ് ഹസൻ പറഞ്ഞു.

കാപട്യത്തിെൻറ രാഷ്ട്രീയമാണ് വിജയിച്ചതെന്ന് ഇടതുപക്ഷ സാമൂഹിക പ്രവർത്തകനായ ഷാജി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷം സാമ്പത്തികമേഖലക്ക് ഏൽപിച്ച തിരിച്ചടികളും സാമൂഹിക മണ്ഡലങ്ങൾക്കേറ്റ മുറിവുകളും ഇനിയും ആഴത്തിലാക്കാൻ ഉതകുന്നതാണ് ബി.ജെ.പിക്ക് ലഭിച്ച ഈ രണ്ടാമൂഴം. വരും നാളുകൾ ഇതിനെതിരായ പോരാട്ടത്തിെൻറ നാളുകൾ തന്നെയായിരിക്കും. ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയും എന്ന തെറ്റിദ്ധാരണയാണ് കേരളത്തിൽ ഇടതുപക്ഷത്തിന് വലിയ പരാജയം സമ്മാനിച്ചത്. ഇത്തരം തിരിച്ചടികളെ മുറിച്ചുകടക്കാൻ കേരളത്തിലെ ഇടതു പക്ഷമുന്നണിക്ക് കഴിയുമെന്നും ഷാജി സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story