Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മലവെള്ളപ്പാച്ചിലിൽ ഇന്ത്യൻ കുടുംബത്തെ കാണാതായ സംഭവം: ഒരു മൃതദേഹം കണ്ടെത്തി

text_fields
bookmark_border
മലവെള്ളപ്പാച്ചിലിൽ ഇന്ത്യൻ കുടുംബത്തെ കാണാതായ സംഭവം: ഒരു മൃതദേഹം കണ്ടെത്തി
cancel
camera_alt???????? ??????? ?????

മസ്കത്ത്: ഒമാനിൽ കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽ പെട ്ട ആറംഗ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. ശർഖിയ ഗവർണറേറ്റിലെ വാദി ബ നീഖാലിദിൽ കഴിഞ്ഞ ശനിയാഴ്ച വൈകീട്ടുണ്ടായ വെള്ളപ്പൊക്കത്തിലാണ് മഹാരാഷ്ട്ര സ്വ ദേശി സർദാർ ഫസൽ അഹ്മദ് പത്താെൻറ കുടുംബത്തെ കാണാതായത്. വ്യാപക തിരച്ചിലിനൊട ുവിൽ വൈകീേട്ടാടെയാണ് മുതിർന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

ഇത് മാതാവ് ഷബ്ന ബീഗത്തിേൻറതാണെന്ന് സർദാർ ഫസൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇബ്ര ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹത്തിലെ രക്തസാമ്പിളുകൾ ശേഖരിച്ചതായും ആളെ തിരിച്ചറിയുന്നതിനുള്ള പരിശോധനക്ക് മസ്കത്തിലെ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.

പ്രവാസി സമൂഹത്തെ നടുക്കിയ അപകടത്തിൽ സർദാർ ഫസലിെൻറ പിതാവ് ഖാൻ ഖൈറുല്ല സത്താർ ഖാൻ പത്താൻ, മാതാവ് ഷബ്ന ബീഗം ഖൈറുല്ല, ഭാര്യ അർഷി ഖാൻ, മകൾ സിദ്റ ഖാൻ (നാല്), സൈദ് ഖാൻ (രണ്ട്), നൂഹ് ഖാൻ (28 ദിവസം) എന്നിവരെയാണ് കാണാതായത്. ഇബ്നുഹൈതം ഫാർമസിയിൽ ഫാർമസിസ്റ്റായ സർദാർ ഫസൽ ഇബ്രയിൽ കുടുംബസമേതമാണ് താമസിക്കുന്നത്.

പുതുതായി പിറന്ന കുഞ്ഞിനെ കാണുന്നതിനായി ഇന്ത്യയിൽ നിന്നെത്തിയ മാതാവും പിതാവും തിരിച്ചുപോകാനിരുന്ന ദിവസത്തിെൻറ തലേന്നാണ് മരണം തേടിയെത്തിയത്. സർദാർ ഫസലും ഒഴുക്കിൽപെെട്ടങ്കിലും മരത്തിൽ പിടിച്ചുകയറി രക്ഷപ്പെടുകയായിരുന്നു.

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വാദി ബനീഖാലിദ് മഴക്കാലത്ത് ഏറ്റവും അപകടകരമായ സ്ഥലം കൂടിയാണ്. മലനിരകളാലും വാദികളാലും ചുറ്റപ്പെട്ട ഇവിടെ കുത്തിയൊലിച്ച് വലിയ ശക്തിയിലാണ് മഴവെള്ളമെത്തിയത്. സംഭവസമയം ഇവിടെയുണ്ടായിരുന്ന സ്വദേശികൾ പലരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ഇൗ വാഹനങ്ങൾ നിശ്ശേഷം തകർന്ന നിലയിൽ ഞായറാഴ്ച വാദിയിൽനിന്ന് കണ്ടെടുത്തു.

അപകട വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെ മുതൽ സിവിൽ ഡിഫൻസ്, പൊലീസ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വാദിയിലും സമീപപ്രദേശങ്ങളിലും തിരച്ചിൽ നടത്തിവരുകയാണ്. നൈറ്റ്വിഷൻ കണ്ണടകളടക്കം സജ്ജീകരണങ്ങളോടെയുള്ള തിരച്ചിൽ സംഘത്തിൽ പരിശീലനം സിദ്ധിച്ച നായ്ക്കളുമുണ്ട്. കിലോമീറ്ററുകളോളം നീളുന്ന വാദിയുടെ വെള്ളക്കെട്ടുകളടക്കം കഴിഞ്ഞ ദിവസങ്ങളിൽ അരിച്ചുപെറുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story