ഞായറാഴ്ചയും കനത്ത മഴ
text_fieldsമസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി ഞായറാഴ്ചയും ഒമാെൻറ വിവിധ ഭാഗങ്ങളിൽ കനത് ത മഴ. ഇടി മിന്നലിെൻറയും കാറ്റിെൻറയും അകമ്പടിയോടെയാണ് മഴയെത്തിയത്. പലയിടങ്ങളി ലും ആലിപ്പഴ വർഷവുമുണ്ടായി. മസ്കത്ത്, ബാത്തിന, ദാഖിലിയ, ദാഹിറ, ശർഖിയ ഗവർണറേറ്റുകളുടെ ഭാഗങ്ങളിലെല്ലാം മഴ ലഭിച്ചു. മഴയുടെ ഫലമായി പലയിടങ്ങളിലും അപകടകരമായ രീതിയിലുള്ള വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വീടുകളിലും വെള്ളം കയറിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം ചില പ്രദേശങ്ങളിൽ 40 മില്ലി മീറ്റർ മുതൽ 90 മില്ല മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചിരുന്നു. ബാത്തിന മേഖലയിൽ ഷിനാസ്, സഹം, സുഹാർ, ഖാബൂറ, സുവൈഖ്, മുസന്ന, ശർഖിയ മേഖലയിലെ ഇബ്ര, ദാഹിറ മേഖലയിലെ സമാഇൗൽ, ഇസ്കി, നിസ്വ, ദാഹിറ മേഖലയിലെ യൻകൽ, ഇബ്രി, ബുറൈമി ഗവർണറേറ്റിലെ അൽഫേ തുടങ്ങിയ മേഖലകളിലാണ് കനത്ത മഴ പെയ്തത്. സമാഇൗലിൽ പലയിടങ്ങളിലും അപകടകരമായ വിധത്തിൽ വെള്ളമുയർന്നു. വാദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് നിസ്വ സൂഖിലും വെള്ളം കയറി.
ഇബ്രയിൽ നിറഞ്ഞൊഴുകുന്ന വാദിയിൽ കുടുങ്ങിയ വാഹനത്തിലെ ഡ്രൈവറെ സിവിൽ ഡിഫൻസ് എത്തി രക്ഷിച്ചു. ജാലാൻ ബനീ ബുഅലിയിൽ ഞായറാഴ്ച രാവിലെ വാദി മുറിച്ചുകടക്കാൻ ശ്രമിക്കവേ മറിഞ്ഞ ട്രക്കിലെ ഡ്രൈവറെ ആർ.ഒ.പി ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഞായറാഴ്ചയോടെയാണ് റൂവിയടക്കം മസ്കത്ത് നഗരത്തിെൻറ ഭാഗങ്ങളിൽ മഴയെത്തിയത്. ചൂടിന് ആശ്വാസമായി ശക്തമായ മഴയാണ് മസ്കത്തിെൻറ വിവിധ ഭാഗങ്ങളിൽ ലഭിച്ചത്. മത്ര സൂഖിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ രൂപപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.