Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മഴവെള്ളപ്പാച്ചിൽ: വാദി ബനീ ഖാലിദിൽ ആറംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി

text_fields
bookmark_border
മഴവെള്ളപ്പാച്ചിൽ: വാദി ബനീ ഖാലിദിൽ  ആറംഗ ഇന്ത്യൻ കുടുംബത്തെ കാണാതായി
cancel
camera_alt????????? ????????????????? ??????? ????????????? ???????? ?????????????????????

മസ്കത്ത്: കനത്ത മഴയെ തുടർന്നുണ്ടായ മഴവെള്ളപാച്ചിലിൽ ആറംഗ ഇന്ത്യൻ കുടുംബത്തെ ക ാണാതായി. ശനിയാഴ്ച വൈകുന്നേരം പെയ്ത കനത്തമഴയിൽ വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാ ദി ബനീ ഖാലിദിലാണ് അപകടമുണ്ടായത്. ഇബ്രയിൽ താമസിക്കുന്ന കുടുംബമാണ് ഒഴുക്കിൽപെ ട്ടത്. ഏഴംഗ സംഘത്തിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. കാണാതായവർക്കായുള്ള തെരച്ചിൽ ഞായറാഴ്ച വൈകുന്നേരവും പുരോഗമിക്കുകയാണ്.

ഇബ്രയിലെ ഇബ്നുഹൈതം ഫാർമസിയിലെ ഫാർമസിസ്റ്റ് ആയ സർദാർ ഖാെൻറ കുടുംബമാണ് ദുരന്തത്തിൽ പെട്ടത്. സർദാർ ഖാെൻറ പിതാവ് ഖാൻ ഖൈറുല്ല സത്താർ, മാതാവ് ഷബ്ന ബീഗം ഖൈറുല്ല, ഭാര്യ അർഷി ഖാൻ, മകൾ സിദ്റ ഖാൻ (നാല്), സൈദ് ഖാൻ (2), നൂഹ് ഖാൻ (28 ദിവസം) എന്നിവരെയാണ് കാണാതായത്. സർദാർ ഖാൻ മരത്തിൽ പിടിച്ചുകയറി രക്ഷപ്പെട്ടു. നാട്ടിൽനിന്ന് വിസിറ്റിങ് വിസയിലെത്തിയ പിതാവും മാതാവുമായി ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കുടുംബം വാദി ബനീ ഖാലിദിൽ എത്തിയത്. വാഹനം പാർക്ക് ചെയ്ത് അൽപ ദൂരം നടന്ന ശേഷമാണ് മഴ കനത്തത്. ഇൗ സമയം ഇവിടെയുണ്ടായിരുന്ന സ്വദേശികൾ വാദി വരാനിടയുണ്ടെന്നും സ്ഥലത്തുനിന്ന് ഒാടി മാറാനും ആവശ്യപ്പെട്ടു.

ഇതേതുടർന്ന് ഇവർ തിരിഞ്ഞ് വേഗത്തിൽ നടക്കുേമ്പാഴേക്കും ശക്തമായ മഴവെള്ളപാച്ചിൽ ഉണ്ടാവുകയും വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്തടക്കം വെള്ളം കയറുകയുമായിരുന്നു. ഒരു കുട്ടിയാണ് ആദ്യം ഒഴുക്കിൽപെട്ടത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സർദാർഖാെൻറ പിതാവും പിന്നാലെ മറ്റുള്ളവരും ഒഴുക്കിൽപെട്ടു. അൽപദൂരം ഒഴുകിപ്പോയ സർദാർഖാൻ മരത്തിെൻറ വേരിൽ പിടിച്ചുകയറിയാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ മുതൽ പൊലീസും സിവിൽ ഡിഫൻസും പ്രദേശവാസികളും ചേർന്ന് കാണാതായവർക്കായി തെരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പാർക്കിങ് സ്ഥലത്തുണ്ടായിരുന്ന ഇവരുടേതടക്കം നിരവധി വാഹനങ്ങളും ഒഴുക്കിൽപെട്ടു. ഇൗ വാഹനങ്ങളെല്ലാം നിശ്ശേഷം തകർന്നനിലയിൽ ഞായറാഴ്ച കണ്ടെടുത്തു.

വാദി ബനീഖാലിദ് മേഖലയിലാണ് ശനിയാഴ്ച ഏറ്റവുമധികം മഴ പെയ്തത്. ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ 90.6 മില്ലി മീറ്റർ മഴയാണ് ഇവിടെ പെയ്തിറങ്ങിയത്. സഞ്ചാരികൾക്കായി ഇവിടെ നിർമിച്ച സൗകര്യങ്ങൾക്കും മഴവെള്ളപാച്ചിലിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. വാദി ബനീ ഖാലിനിലേക്കുള്ള നിരവധി റോഡുകൾ ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്. അതേസമയം, ശനിയാഴ്ച രാത്രി വാദി ബനീ ഖാലിദിലെ വാദി അഖ്ബയിൽനിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്വദേശികളിൽ ഒരാൾ മരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. രണ്ടാമനും അത്യാസന്ന നിലയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം വാദിയിലെ മഴവെള്ള പാച്ചിലിൽ കുടുങ്ങുകയായിരുന്നു. വാദി ബനീ ഖാലിദിലെ മസ്റ മേഖലയിൽ വീട്ടിനുള്ളിൽ മഴ വെള്ളം കയറിയതിനെ തുടർന്ന് അപകടാവസ്ഥയിലായ 12 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story