Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേശീയ തൊഴിൽ...

ദേശീയ തൊഴിൽ റിക്രൂട്ട്മെൻറ് കേന്ദ്രം: ഡയറക്ടർ ബോർഡ് ഈ വർഷം നിലവിൽ വരും

text_fields
bookmark_border
ദേശീയ തൊഴിൽ റിക്രൂട്ട്മെൻറ് കേന്ദ്രം: ഡയറക്ടർ ബോർഡ് ഈ വർഷം നിലവിൽ വരും
cancel

മസ്കത്ത്: സ്വദേശി തൊഴിൽ അന്വേഷകർക്കായുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാ ൻ ലക്ഷ്യമിട്ടുള്ള ദേശീയ തൊഴിൽ റിക്രൂട്ട്മെൻറ് കേന്ദ്രത്തിെൻറ ഡയറക്ടർ ബോർഡ് ഇ ൗ വർഷം നിലവിൽ വരും. സ്വദേശികളെ സർക്കാർ, സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് നിർദേശിക്കുന്ന ഏകജാലക സംവിധാനമായിട്ടാണ് റിക്രൂട്ട്മെൻറ് കേന്ദ്രം നിലവിൽ വരുക. കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച സുൽത്താെൻറ ഉത്തരവ് കഴിഞ്ഞ ഫെബ്രുവരി അവസാനം പുറത്തിറങ്ങിയിരുന്നു. ഡയറക്ടർ ബോർഡ് രൂപവത്കരണവും ചെയർമാനെ തെരഞ്ഞെടുക്കലുമാണ് അടുത്ത പടിയെന്ന് തൻഫീദ് ഇംപ്ലിമെേൻറഷൻ ആൻഡ് സപ്പോർട്ട് യൂനിറ്റിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് ചെയർമാനെ തെരഞ്ഞെടുക്കുകയും കേന്ദ്രത്തിെൻറ പൊതുവായ പ്രവർത്തന നടപടികൾക്ക് രൂപം നൽകുകയും ചെയ്യും. ഒമാനിലെ സ്വദേശി തൊഴിൽ മാർക്കറ്റ് പൂർണമായി നിയന്ത്രിക്കുന്ന കേന്ദ്രമാകും ഇത്. തൊഴിലുടമക്കും തൊഴിലന്വേഷകർക്കുമിടയിലെ പാലമായി വർത്തിച്ച് നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതാകും കേന്ദ്രം. സർക്കാറും സ്വകാര്യ മേഖലയുമായുള്ള വിവിധ തലങ്ങളിലെ പങ്കാളിത്തത്തിലൂടെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് തൊഴിൽ റിക്രൂട്ട്മെൻറ് കേന്ദ്രത്തിെൻറ പ്രധാന ദൗത്യം.

സ്വകാര്യേമഖലകളിലെ തൊഴിൽ സ്ഥാപനങ്ങളെ നിരീക്ഷിക്കുക, തൊഴിൽ അന്വേഷകരുടെയും തൊഴിൽ അവസരങ്ങളുടെയും ഇടയിലെ വിടവുകൾ ഇല്ലാതാക്കാൻ സമഗ്ര പദ്ധതി ആസൂത്രണം ചെയ്യുക, വിവിധ പ്രഫഷനുകളും ഇവർക്ക് ചെയ്യാൻ കഴിയുന്ന ജോലികളും സംബന്ധമായ പഠനങ്ങൾ നടത്തി ആവശ്യമായ മാറ്റങ്ങൾ ഉണ്ടാക്കുകയും പുതിയ കേന്ദ്രത്തിെൻറ ചുമതലയിൽ പെടും. അടുത്ത വർഷം ജനുവരി ഒന്നോടെയാണ് പുതിയ സംവിധാനം പ്രവർത്തന സജ്ജമാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story