Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊഴിൽ നിയമത്തിൽ...

തൊഴിൽ നിയമത്തിൽ ഈ വർഷം പരിഷ്കാരങ്ങൾ വരും

text_fields
bookmark_border
തൊഴിൽ നിയമത്തിൽ ഈ വർഷം പരിഷ്കാരങ്ങൾ വരും
cancel

മസ്കത്ത്: തൊഴിൽനിയമത്തിൽ ഇൗ വർഷം പരിഷ്കാരങ്ങൾ നിലവിൽവരും. തൊഴിലാളികളുടെ പുനർവിന്യാസം, പാർട്ട് ടൈം തൊഴിൽ, താൽക്കാലിക തൊഴിൽ പെർമിറ്റ്, സ്വദേശിവത്കരണ ക്വാട്ട, തൊഴിൽ തർക്കങ്ങളുടെ പരിഹാരം എന്നിവ കേന്ദ്രീകരിച്ചാകും ഇൗ വർഷത്തെ തൊഴിൽനിയമ പരിഷ്കാരങ്ങളെന്ന് തൻഫീദ് ഇംപ്ലിമെേൻറഷൻ ആൻഡ് ഫോളോഅപ് യൂനിറ്റിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ, അക്കാദമിക്, ടെക്നിക്കൽ, കൺസൽട്ടൻസി, പരിശീലനം തുടങ്ങിയ തസ്തികകളിലായിരിക്കും താൽക്കാലിക തൊഴിൽ ലൈസൻസിെൻറ അടിസ്ഥാനത്തിൽ വിദേശികളുടെ റിക്രൂട്ട്മെൻറ് അനുവദിക്കുക.

ബിസിനസ് സ്ഥാപനങ്ങൾക്ക് കുറഞ്ഞ സമയത്തേക്ക് വിദഗ്ധരായ വിദേശികളുടെ സേവനം ആവശ്യമായി വരാറുണ്ട്. ഇൗ ആവശ്യം പരിഹരിക്കുകയാണ് താൽക്കാലിക തൊഴിൽ പെർമിറ്റ് കൊണ്ട് ലക്ഷ്യമിടുന്നത്. മാർക്കറ്റിെൻറ ആവശ്യം മുൻനിർത്തി ഇത്തരത്തിലുള്ള തൊഴിലുകൾ ഏതെന്ന് മാനവ വിഭവശേഷി മന്ത്രാലയം നിർണയിക്കുകയും അവ എല്ലാവർഷവും പുതുക്കുകയും ചെയ്യും. ആേട്ടാമാറ്റഡ് സംവിധാനം വഴിയായിരിക്കും ഇത്തരം ലൈസൻസുകൾ അനുവദിക്കുക.

ഒരേ ഗ്രൂപ്പിനു കീഴിൽ രജിസ്റ്റർ ചെയ്ത കമ്പനികളിലെ തൊഴിലാളികളെ സ്ഥാപനത്തിെൻറ താൽപര്യത്തിന് അനുയോജ്യമായ വിധത്തിൽ പുനർവിന്യസിക്കാൻ അനുമതി നൽകുന്നതാണ് ഇൗ വർഷം നടപ്പാക്കാനൊരുങ്ങുന്ന മറ്റൊരു നിയമ ഭേദഗതി. നിലവിൽ വിദേശ തൊഴിലാളികളെ ഇങ്ങനെ പുനർവിന്യസിക്കുന്നത് നിയമപ്രകാരം അനുവദനീയമല്ല. പുതിയ ഭേദഗതി വഴി കമ്പനികൾക്ക് അധിക തൊഴിലാളികളെ നിയോഗിക്കേണ്ട സാഹചര്യം ഒഴിവാകും.
നിയമഭേദഗതിക്കുശേഷം മന്ത്രാലയത്തിെൻറ അനുമതിയോടെ വിദേശിയെ ഗ്രൂപ്പിനുകീഴിലെ മറ്റൊരു കമ്പനിയിലേക്ക് മൂന്നു മാസത്തേക്ക് സ്ഥലം മാറ്റാൻ സാധിക്കും. ടൂറിസം മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇതിൽ പ്രത്യേക പരിഗണന നൽകുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story