അനധികൃത പുകയില നിർമാണവും വിൽപനയും; വിദേശികൾ പിടിയിൽ
text_fieldsമസ്കത്ത്: ദോഫാറിൽ അനധികൃതമായി പുകയില നിർമാണവും വിൽപനയും നടത്തിവന്ന സംഘത് തെ വലയിലാക്കിയതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. വിദേശികളാണ് അടുത്തി ടെ നടന്ന റെയ്ഡിൽ പിടിയിലായത്. ഇവർ ഫാം കേന്ദ്രീകരിച്ചാണ് അനധികൃത പ്രവർത്തനം ന ടത്തിവന്നത്. സംഘത്തിെൻറ ഫാമിൽ നടത്തിയ പരിശോധനയിൽ ചവക്കുന്ന പുകയില നിർമിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളുടെ വലിയ തോതിലുള്ള ശേഖരം പിടിച്ചെടുത്തു. പ്രതികളിൽ ഒരാൾ സ്വദേശിയെപ്പോലെ വസ്ത്രം ധരിച്ചാണ് ഇടപാടുകൾ നടത്തിയത്.
ചവക്കുന്ന പുകയിലയുടെ നിർമാണവും വിതരണവും സ്റ്റോറുകളിൽ ശേഖരിക്കുന്നതുമെല്ലാം ഉപഭോക്തൃ സംരക്ഷണ നിയമത്തിെൻറ ലംഘനമാണെന്ന് ദോഫാർ ഗവർണറേറ്റിലെ അതോറിറ്റി ഡയറക്ടർ അലി ബിൻ സാലെം അൽ ബസ്റാവി പറഞ്ഞു. ഇത്തരം പുകയിലയുടെ ദോഫാറിലെതന്നെ ഏറ്റവും വലിയ ഉൽപാദകരാണ് പിടിയിലായ വിദേശികളെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശ തൊഴിലാളികൾ ചവക്കുന്ന പുകയില സലാലയിലെ കടകളിൽ വിതരണം ചെയ്യുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് നിയമവിരുദ്ധ ഇടപാട് കണ്ടെത്തിയത്. പ്രതികളിൽ ഒരാൾ രാത്രി വാഹനത്തിൽ ഫാമിൽനിന്ന് സാധനം കൊണ്ടുവരുന്നതായി കണ്ടെത്തി. തുടർന്ന് രണ്ടാഴ്ചയോളം നടത്തിയ നിരീക്ഷണത്തിന് ഒടുവിലാണ് സെർച്ച് വാറൻറ് തയാറാക്കിയതും ഫാമിൽ പരിശോധന നടത്തിയതും.
പ്രധാന പ്രതിയാണ് സംശയം തോന്നാതിരിക്കാൻ സ്വദേശിയെപ്പോലെ വസ്ത്രം ധരിച്ച് നടന്നിരുന്നത്. രാത്രി നടത്തിയ പരിശോധനയിൽ പുകയില വിൽപനക്കായി കൊണ്ടുപോകാൻ വാഹനത്തിലേക്ക് എടുത്തുവെക്കുന്നതിനിടെയാണ് രണ്ടുപേരെ പിടികൂടിയത്. മറ്റ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് ഒാടിരക്ഷപ്പെട്ടു. പരിശോധനയിൽ വലിയ അളവിലുള്ള പുകയിലയും അത് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് െെകമാറുകയും തുടർന്ന് നടത്തിയ വിചാരണക്ക് ഒടുവിൽ പിടിയിലായ രണ്ടുപേരെ രണ്ട് വർഷം തടവിനും രണ്ടായിരം റിയാൽ പിഴയടക്കാനും ശിക്ഷിച്ചു. ശിക്ഷക്ക് ശേഷം ഇവരെ നാടുകടത്തുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.