സ്വകാര്യ മേഖലയിലെ മെഡിക്കൽ ഇൻഷുറൻസ്: കുടുംബാംഗങ്ങൾക്കും ആനുകൂല്യം
text_fieldsമസ്കത്ത്: സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കായുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറ ൻസ് പദ്ധതിയുടെ മാനദണ്ഡങ്ങൾ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ മാനദണ്ഡങ്ങൾ ക ാപിറ്റൽ മാർക്കറ്റ് അതോറിറ്റി പ്രസിദ്ധീകരിച്ചു. വിദേശികൾ അടക്കം സ്വകാര്യമേഖലയ ിലെ രണ്ട്ദശലക്ഷത്തോളം തൊഴിലാളികൾക്കൊപ്പം ഒമാനിലെത്തുന്ന സന്ദർശകർക്കുമാ യാണ് പദ്ധതി നടപ്പാക്കുന്നത്. ജോലിക്കാരനൊപ്പം അവരുടെ പങ്കാളിക്കും 21 വയസ്സിൽ താഴ െയുള്ള കുട്ടികൾക്കും പരിരക്ഷ ലഭിക്കുമെന്നും കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു.
ഒൗട്ട്പേഷ്യൻറ്, ഇൻ പേഷ്യൻറ് രോഗികൾക്ക് അടിസ്ഥാന ആരോഗ്യ പരിചരണം ഉറപ്പുനൽകുന്നതാകും പദ്ധതി. അടിയന്തര സാഹചര്യങ്ങൾ, രോഗങ്ങളുടെ ചികിത്സ, മരുന്നുകളുടെ ചെലവ് എന്നിവയും ഇതിൽ ഉൾപ്പെടും. തൊഴിലുടമയാണ് ഇൻഷുറൻസ് പ്രീമിയം അടക്കേണ്ടത്. ഗർഭം, പ്രസവം, ദന്തരോഗം, നേത്രസംരക്ഷണം തുടങ്ങിയ വിഭാഗങ്ങളിലെ ആനുകൂല്യങ്ങൾ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ധാരണയോടെ ഇതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. ഒരു സ്കീമിൽനിന്ന് തൊഴിലാളിക്ക് പിൻവാങ്ങണമെന്നുണ്ടെങ്കിൽ തൊഴിലുടമക്ക് ഒരു മാസം മുമ്പ് നോട്ടീസ് നൽകണം. പദ്ധതിയുടെ പ്രീമിയവും ഇൻപേഷ്യൻറ് ചികിത്സക്കുള്ള ചെലവും തൊഴിലുടമയാണ് വഹിക്കേണ്ടത്. തൊഴിലാളി ഒരു വിഹിതവും വഹിക്കേണ്ടതില്ല. ഇതോടൊപ്പം ഒമാനിൽ മരിക്കുന്ന വിദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും ഇതിൽ ഉൾപ്പെടുന്നു.
സ്വയം വരുത്തിവെക്കുന്ന പരിക്കുകൾ, നിലവിലുണ്ടായിരുന്ന രോഗാവസ്ഥ, ചികിത്സ ആവശ്യമില്ലാത്ത സമഗ്രമായ മെഡിക്കൽ പരിശോധന, യാത്രക്കും മറ്റും മുന്നോടിയായുള്ള വൈദ്യപരിശോധന തുടങ്ങിയവ നിർബന്ധിത മെഡിക്കൽ ഇൻഷുറൻസിെൻറ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജോലിസ്ഥലത്തിന് പുറത്തുവെച്ചുണ്ടാകുന്ന പരിക്കുകൾ, ബദൽ ചികിത്സാരീതി ഉപയോഗിച്ചതു മൂലമോ മരുന്നുകളുടെ ഉപയോഗം മൂലമോ മദ്യപാനം മൂലമോ ഉള്ള രോഗാവസ്ഥ, സെക്ഷ്വലി ട്രാൻസ്മിറ്റഡ് രോഗങ്ങൾ, എച്ച്.െഎ.വി ബാധ മൂലമുള്ള ചെലവുകൾ എന്നിവയും ഇൻഷുറൻസ് പരിരക്ഷയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കായിരിക്കും ഇൻഷുറൻസ് കാലാവധി. ഒമാനിൽ സ്ഥിരതാമസക്കാരായ ആർക്കും അംഗമായി ചേരാം.
ഇൻപേഷ്യൻറ് രോഗികൾക്ക് പരമാവധി മൂവായിരം റിയാൽ വരെയാണ് ഇൻഷുറൻസ് പരിരക്ഷയുടെ പരിധി. മുറിവാടക, ഡോക്ടറുടെ പരിശോധനാ ഫീസ്, രോഗ നിർണയത്തിനുള്ള ചെലവ്, നഴ്സിങ് ചെലവ്, ആംബുലൻസ് ചെലവ് എന്നിവയും ഇതിൽ ഉൾപ്പെടും. ഒൗട്ട്പേഷ്യൻറ് വിഭാഗത്തിൽ 500 റിയാൽ ആയിരിക്കും പരിധി. കൺസൾേട്ടഷൻ, രോഗനിർണയം, ലബോറട്ടറി, മരുന്നിനുള്ള ചെലവുകൾ എന്നിവ ഉൾപ്പെടെയാണ് ഇത്. ഒമാനിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് ആയിരം റിയാലാണ് പരിധി.
വിവിധ ഘട്ടങ്ങളിലായിട്ടാകും പദ്ധതി നടപ്പാക്കുകയെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി എക്സിക്യൂട്ടിവ് പ്രസിഡൻറ് അബ്ദുല്ല അൽ സാൽമി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുള്ളത് ഒപ്പം പ്രതീക്ഷിക്കുന്ന എണ്ണം തൊഴിലാളികളെ കൈകാര്യം ചെയ്യുന്നതിനുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ ശേഷിയും അടിസ്ഥാനമാക്കിയാകും പദ്ധതിയുടെ നടത്തിപ്പ് ഘട്ടങ്ങൾ തീരുമാനിക്കുക. ഒമാൻ േചംബർ ഒാഫ് കോമേഴ്സ്, രാജ്യത്ത് പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനികൾ, ആരോഗ്യസ്ഥാപനങ്ങൾ, ജനറൽ ഫെഡറേഷൻ ഒാഫ് ട്രേഡ് യൂനിയൻ എന്നിവയുമായി ചേർന്നാണ് നിർബന്ധിത ഇൻഷുറൻസ് പദ്ധതിയുടെ പ്രോജക്ട് രേഖ തയാറാക്കിയിരിക്കുന്നത്.
രാജ്യത്തെ ആരോഗ്യമേഖലയിൽ കൂടുതൽ അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കുന്നതിനൊപ്പം വിവിധ ഗവർണറേറ്റുകളിലേക്കുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ വ്യാപനത്തിനും പദ്ധതി സഹായകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങളുമായി അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളും രാജ്യത്തേക്ക് എത്തുമെന്നും അധികൃതർ വിലയിരുത്തുന്നു. ആരോഗ്യ, ഇൻഷുറൻസ് മേഖലകളിൽ ഇതുവഴി സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാവുകയും ചെയ്യും. സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലെ ജോലിക്കാരുടെ കാര്യക്ഷമത ഉയർത്താനും പദ്ധതി സഹായകരമാകുമെന്നും സർക്കാർ വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.