Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂനമർദം: ഇന്നും...

ന്യൂനമർദം: ഇന്നും നാളെയും മഴക്ക് സാധ്യത

text_fields
bookmark_border
ന്യൂനമർദം: ഇന്നും നാളെയും മഴക്ക് സാധ്യത
cancel

മസ്കത്ത്: ന്യൂനമർദ പാത്തി ഇന്നും നാളെയും ഒമാനെ ബാധിക്കുമെന്നാണ് കാലാവസ്ഥ വിശക ലനങ്ങൾ കാണിക്കുന്നതെന്ന് ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. അന്തരീക്ഷം ഭാഗികം മുതൽ പൂർണമായി വരെ മേഘാവൃതമായിരിക്കും. ഒറ്റപ്പെട്ട ഇടിയോടെയുള്ള മഴക്ക് സാധ്യതയുണ്ട്. മുസന്ദം, അൽ ബുറൈമി, ദാഹിറ, ബാത്തിന, ദാഖിലിയ, മസ്കത്ത്, ശർഖിയ ഗവർണറേറ്റുകളിലാണ് മഴക്ക് സാധ്യത. കടലും സാമാന്യം പ്രക്ഷുബ്ധമായിരിക്കും. ഒമാൻ ഉൾക്കടൽ, മുസന്ദം, ദോഫാർ തീരങ്ങളിൽ തിരമാലകൾ രണ്ട് മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. മഴയുള്ള സമയത്ത് വാദികൾ നിറഞ്ഞൊഴുകാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു.

കടലിൽ ഇറങ്ങുന്നതിന് മുമ്പും ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വാർത്തകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥ വ്യതിയാനത്തിെൻറ ഫലമായുള്ള കനത്ത മഴയിലും കാറ്റിലും ഇറാനിലെ ഫാർസ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 19 പേർ മരണപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി ബഹ്റൈനിലും ഖത്തറിലും സൗദി അറേബ്യയിലും യു.എ.ഇയിലുമായി ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് അക്യുവെതറിലെ കാലാവസ്ഥ നിരീക്ഷകനായ ജേസൺ നിക്കോളാസ് അറിയിച്ചു. ഒമാെൻറ വിവിധ ഭാഗങ്ങളിലും തെക്കൻ സൗദി അറേബ്യയിലും ബുധൻ, വ്യാഴം ദിവസങ്ങളിലും മഴയുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story