Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബോഷർ സ്കൂൾ പ്രവേശനം: ...

ബോഷർ സ്കൂൾ പ്രവേശനം: ആശങ്കയിൽ മത്ര, റൂവി താമസക്കാർ

text_fields
bookmark_border
ബോഷർ സ്കൂൾ പ്രവേശനം:  ആശങ്കയിൽ മത്ര, റൂവി താമസക്കാർ
cancel

മസ്കത്ത്: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ബോഷർ ഇന്ത്യൻ സ്കൂളിൽ പ്രവേശനം കിട ്ടിയ മത്രയിലെയും റൂവിയിലെയും താമസക്കാരായ രക്ഷിതാക്കൾ ആശങ്കയിൽ. മത്ര, റൂവി ഭാഗങ്ങ ളിൽ താമസിക്കുന്ന എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിൽ പഠിക്കേണ്ട ചെറിയ കുട്ടികൾക്ക് ഏറെ ദൂരെയുള്ള അൽ അൻസാബിലേക്ക് പോവാൻ കഴിയില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. നറുക്കെടുപ്പിലൂടെ ബോഷർ ഇന്ത്യൻ സ്കൂളിൽ പ്രവേശനം ലഭിച്ച കുട്ടികളുടെ രക്ഷിതാക്കൾ പലരും ബോർഡ് അധികൃതരെ സമീപിച്ചിട്ടുണ്ട്. മത്ര, റൂവി ഭാഗങ്ങളിൽ നിന്ന് 15 കിലോമീറ്ററിലേറെ ദൂരമുള്ള അൽ അൻസാബിലേക്ക് അതിരാവിലെ അയക്കാൻ കഴിയില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ദിവസേന ഇത്രയും ദുരം സഞ്ചരിക്കേണ്ടിവരുന്നത് ആരോഗ്യ പ്രശ്നങ്ങളടക്കം ഏറെ പ്രയാസങ്ങളുണ്ടാക്കുമെന്നും ചില രക്ഷിതാക്കൾ പറയുന്നു. ബോഷർ സ്കൂളിൽനിന്ന് മാറ്റുന്നില്ലെങ്കിൽ അഡ്മിഷൻ തന്നെ വേണ്ടെന്ന് ബോർഡ് അധികൃതരെ അറിയിച്ചതായി മത്രയിലെ ഒരു രക്ഷിതാവ് ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. നാലുവയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ ഇത്രയും ദൂരം രക്ഷിതാക്കളില്ലാതെ അയക്കാൻ പറ്റില്ലെന്ന് അധികൃതർക്കുള്ള പരാതിയിൽ പറഞ്ഞിരുന്നു.

മത്രയിൽനിന്നുതന്നെ പ്രവേശനം ലഭിച്ച നിരവധി പേർ സമാന പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മസ്കത്തിലോ, ദാർസൈത്തിലോ, വാദികബീറിലോ ഏതെങ്കിലും സ്കൂളിൽ കിട്ടിയാൽ മതിയെന്നാണ് രക്ഷിതാവ് പറയുന്നത്. മുതിർന്ന ക്ലാസിൽ പഠിക്കുന്ന കുട്ടികളാണെങ്കിൽ തങ്ങൾ പരാതി നൽകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മത്ര, റൂവി ഭാഗത്ത് താമസിക്കുന്ന നിരവധി പേരിൽനിന്ന് പരാതി ലഭിച്ചതായി ഡയറക്ടർ ബോർഡ് അംഗം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിൽ മസ്കത്ത്, ദാർസൈത്ത്, വാദി കബീർ സ്കൂളുകളിൽ സീറ്റുകളില്ലെന്നാണ് ബോർഡ് അംഗം അറിയിച്ചത്. ദാർസൈത്ത് സ്കൂളിൽ സീറ്റൊഴിവില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് പുനരാരംഭിക്കുകയാണ് ഏക മാർഗമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ദാർസൈത്തിൽ ഷിഫ്റ്റ് തുടങ്ങാൻ കഴിയില്ലെന്നും മസ്കത്ത്, വാദികബീർ സ്കൂളുകളിൽ ശ്രമിക്കാമെന്നുമാണ് അദ്ദേഹം അറിയിച്ചതെന്ന് രക്ഷിതാവ് പറഞ്ഞു. ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റായാലും കുഴപ്പമില്ല. ബോഷറിൽ പോവാൻ കഴിയില്ലെന്ന നിലപാടാണ് പല രക്ഷിതാക്കളും അറിയിച്ചത്. എന്നാൽ, ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് ആരംഭിക്കുന്നത് സംബന്ധമായി ഒൗദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

ബോഷർ സ്കൂളിലെ ഉയർന്ന ട്യുഷൻ ഫീസും യാത്രാഫീസും റൂവി, മത്ര േമഖലയിലുള്ള സാധാരണക്കാർക്ക് താങ്ങാനാവില്ലെന്നും ചില രക്ഷിതാക്കൾ പറഞ്ഞു. സ്കൂളിന് അന്താരാഷ്ട്ര നിലവാരവും മറ്റ് നിരവധി സൗകര്യങ്ങളുമുണ്ടെങ്കിലും ബോഷർ സ്കൂൾ ഫീസ് താങ്ങാൻ കഴിയില്ലെന്ന് കണ്ണൂർ സ്വദേശിയായ ഒരു രക്ഷിതാവ് അറിയിച്ചു. കച്ചവടത്തിലൂടെയും മറ്റും കുറഞ്ഞ വരുമാനം ലഭിക്കുന്നവർക്ക് 59 റിയാൽ ഉയർന്ന ഫീസാണ്. കച്ചവടവും മറ്റും േമാശമായ നിലവിലെ സാഹചര്യത്തിൽ ചെലവുകൾ പരമാവധി ചുരുക്കാൻ ശ്രമിക്കുകയാണ്. അതോടൊപ്പം, മത്രയിലും റൂവിയിലുമുള്ളവർക്ക് ബോഷർ സ്കൂളിലേക്ക് യാത്രാ ഇനത്തിലും മാസം േതാറും നല്ല സംഖ്യ ചെലവാകും. സ്വകാര്യ ട്രാൻസ്േപാർട്ടാണെങ്കിൽ മാസം തോറും 40 റിയാലെങ്കിലും നൽകേണ്ടിവരും. അതായത്, ബോഷർ സ്കൂളിൽ പഠിക്കുന്ന മത്രയിലെയോ റൂവിയിലെേയാ താമസക്കാരന് മാസം തോറും ഒരു കുട്ടിക്ക് ചുരുങ്ങിയത് 90 റിയാലെങ്കിലും ചെലവാക്കേണ്ടിവരുമെന്ന് രക്ഷിതാക്കൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story