Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിയമപരിരക്ഷ...

നിയമപരിരക്ഷ ഉറപ്പാക്കാൻ വാടക കരാർ രജിസ്റ്റർ ചെയ്യണം

text_fields
bookmark_border
നിയമപരിരക്ഷ ഉറപ്പാക്കാൻ വാടക കരാർ രജിസ്റ്റർ ചെയ്യണം
cancel

മസ്കത്ത്: ചില കെട്ടിട ഉടമകൾ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാതെ നികുതി വെട്ടിക്ക ുന്നുണ്ടെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. രജിസ്ട്രേഷൻ ഒഴിവാക്കുന്നതിനായി അന ധികൃത രീതികളാണ് കെട്ടിട ഉടമയും വാടകക്കാരും പിന്തുടരുന്നത്. ഇത്തരം വെട്ടിപ്പിലൂടെ നഗരസഭക്ക് ആയിരക്കണക്കിന് റിയാലുകളാണ് നികുതിയിനത്തിൽ നഷ്ടമാകുന്നത്. പൊതുചെലവുകൾക്ക് പണം കണ്ടെത്തുന്നതിനെ ഇത് ബാധിക്കുന്നുണ്ട്. രജിസ്ട്രേഷൻ ചെയ്യാതിരിക്കുന്നതുവഴി കെട്ടിട ഉടമയുടെയും വാടകക്കാരെൻറയും നിയമപരമായ അവകാശങ്ങളാണ് ഇല്ലാതാകുന്നതെന്നും മസ്കത്ത് നഗരസഭ ട്വിറ്ററിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു. രജിസ്ട്രേഷൻ വഴി വാടകക്കാരന് ലഭിക്കുന്ന അവകാശങ്ങളിൽ പ്രധാനപ്പെട്ടതാണ് കരാർ കാലാവധി കഴിയും മുമ്പുള്ള വാടക വർധനവിൽ നിന്നുള്ള സംരക്ഷണം.

കരാർ കാലാവധി കഴിയുകയോ അല്ലെങ്കിൽ മൂന്ന് മാസത്തെ മുൻകൂർ നോട്ടീസ് നൽകുകയോ ചെയ്യാതെ അപ്പാർട്ട്മെൻറ് ഒഴിപ്പിക്കരുതെന്ന നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രജിസ്ട്രേഷൻ സഹായിക്കും. കെട്ടിട ഉടമയുടെ അനുമതിയില്ലാതെ വാടകക്കാർ കെട്ടിടം മൂന്നാം കക്ഷിക്ക് കൈമാറ്റം ചെയ്യുന്നത് തടയാനും രജിസ്ട്രേഷൻ വഴി സാധിക്കും. കരാറിലെ ധാരണപ്രകാരമുള്ള വാടക നൽകാത്ത പക്ഷം താമസക്കാരനെ ഒഴിപ്പിക്കുന്നതിനുള്ള നിയമ പരിരക്ഷ ലഭിക്കണമെങ്കിലും രജിസ്ട്രേഷൻ നിർബന്ധമാണ്. കെട്ടിട ഉടമസ്ഥരും വാടകക്കാരും തമ്മിലുള്ള തർക്കങ്ങൾ കുറച്ച് റെൻറൽ വിപണിയെ ക്രമീകരിക്കാൻ രജിസ്ട്രേഷൻ വഴി സാധിക്കുമെന്നും മസ്കത്ത് നഗരസഭ പ്രസ്താവനയിൽ അറിയിച്ചു. കുറഞ്ഞ നിരക്കിൽ വാടക കരാർ എഴുതൽ, താമസ കെട്ടിടങ്ങളുടെ ഉടമസ്ഥരല്ലാത്തവർ കരാറിൽ ഏർപ്പെടൽ തുടങ്ങിയ ക്രമക്കേടുകളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

അപകടങ്ങൾ തിരിച്ചറിയാതെയാണ് വാടകക്കാർ ഇത്തരം കരാറുകളിൽ ഏർപ്പെടുന്നത്. എഗ്രിമെൻറില്ലാതെയും വാടകക്ക് നൽകുന്നവരുണ്ട്. ഇത്തരം രീതികൾ കെട്ടിട ഉടമക്കും ദോഷകരമായി തീരുന്നതാണെന്നും മസ്കത്ത് നഗരസഭ അറിയിച്ചു. വാടകക്ക് നൽകിയിരിക്കുന്ന കെട്ടിടത്തിൽ വരുത്തിയ കേടുപാടുകൾക്കും അനുമതിയില്ലാതെ നടത്തിയ നിർമാണ പ്രവർത്തനത്തിനും കെട്ടിട ഉടമക്ക് നഷ്ടപരിഹാരം ആവശ്യപ്പെടണമെങ്കിലും രജിസ്ട്രേഷൻ നിർബന്ധമാണ്. വാർഷിക വാടക വരുമാനത്തിെൻറ അഞ്ച് ശതമാനം തുക അഡ്മിനിസ്ട്രേറ്റീവ് ഫീസ് ആയി അടച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. നികുതി വെട്ടിപ്പുകാരെ കണ്ടെത്താൻ മസ്കത്ത് നഗരസഭ ഒമാൻ ഇൻവെസ്റ്റ്മെൻറ് ആൻഡ് ഫിനാൻസ് കമ്പനിയുമായി ധാരണയിലെത്തിയിരുന്നു. നിർണിത മേഖലകളിൽ രജിസ്ട്രേഷൻ നടത്താത്ത കെട്ടിട ഉടമകളെയും വാടകക്കാരെയും കുറിച്ച വിവരങ്ങൾ ശേഖരിച്ചുനൽകുകയാണ് ഒ.െഎ.എഫ്.സി ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story