Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻഎയർ സർവിസ്...

ഒമാൻഎയർ സർവിസ് റദ്ദാക്കൽ ഇൗ മാസം അവസാനം വരെ തുടരും

text_fields
bookmark_border
ഒമാൻഎയർ സർവിസ് റദ്ദാക്കൽ ഇൗ മാസം അവസാനം വരെ തുടരും
cancel

മസ്കത്ത്: സർവിസുകളുടെ റദ്ദാക്കൽ ഇൗ മാസം അവസാനം വരെ തുടരുമെന്ന് ഒമാൻ എയർ അറി യിച്ചു. ഇതോപ്യൻ വിമാന ദുരന്തത്തിെൻറ പശ്ചാത്തലത്തിൽ ബോയിങ് 737 മാക്സ് എട്ട് വിമാ നങ്ങൾക്ക് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഒമാൻ എയർ സർവിസുകളുടെ റദ്ദാക്കലിന് നിർബന്ധിതരായത്. ഒമാൻ എയറിന് അഞ്ച് മാക്സ് എട്ട് വിമാനങ്ങളാണ് ഉള്ളത്. 25 എണ്ണത്തിന് ഒാർഡർ നൽകിയിട്ടുമുണ്ട്. മാക്സ് എട്ട് വിമാനങ്ങൾ സർവിസ് നടത്തിയിരുന്ന റൂട്ടുകളിൽ മറ്റു വിമാനങ്ങൾ ക്രമീകരിച്ചാണ് ഒമാൻ എയർ സർവിസ് നടത്തുന്നത്.

കോഴിക്കോട്, ഹൈദരാബാദ്, ബഹ്റൈൻ, ബംഗളൂരു, മുംബൈ, ഗോവ, സലാല, റിയാദ്, ദുബൈ, ദോഹ, അമ്മാൻ, കറാച്ചി എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് വിവിധ ദിവസങ്ങളിലായി റദ്ദാക്കിയിട്ടുള്ളത്. ഇതോടെ മാർച്ച് 30 വരെ റദ്ദാക്കിയ സർവിസുകളുടെ എണ്ണം നൂറിലധികമായി. ഇൗ വിമാനങ്ങളിൽ ബുക്ക് ചെയ്തവർക്ക് അടുത്ത ലഭ്യമായ വിമാനത്തിൽ ഒമാൻ എയർ തന്നെ റീബുക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്. റീ ബുക്കിങ്ങിൽ തൃപ്തരല്ലാത്തവർക്ക് ഒരു അവസരം കൂടി നൽകും. നേരത്തേ ബുക്ക് ചെയ്ത തീയതി കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ അതേ ക്ലാസിൽതന്നെ സൗജന്യമായി ബുക്ക് ചെയ്യാൻ സാധിക്കും. സർവിസുകൾ റദ്ദാക്കിയ കാലയളവിൽ ബുക്ക് ചെയ്തവർ വെബ്സൈറ്റ് പരിശോധിക്കുകയോ +96824531111 എന്ന കാൾ സെൻറർ നമ്പറിൽ ബന്ധപ്പെടുകയോ വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story