‘ഉത്സവം’ നാടൻ കലാമേള നാളെ മുതൽ
text_fieldsമസ്കത്ത്: കേരളത്തനിമയാർന്ന നാടൻ കലാരൂപങ്ങൾ അവയുടെ തനിമ ചോരാതെ ആസ്വദിക്കാ ൻ ഒമാനിലെ പ്രവാസി മലയാളികൾക്ക് അവസരമൊരുങ്ങുന്നു. മലയാളം മിഷൻ ഒമാൻ ചാപ്റ്ററാ ണ് ഇതിന് വേദിയൊരുക്കുന്നത്. വ്യാഴാഴ്ച നിസ്വയിലും വെള്ളിയാഴ്ച മസ്കത്തിലും ശ നിയാഴ്ച സുഹാറിലും ‘ഉത്സവം’ എന്ന പേരിൽ നാടൻ കലാമേള നടക്കുമെന്ന് മലയാളം മിഷൻ ഒമ ാൻ ചാപ്റ്റർ ഭാരവാഹികളും സംഘാടക സമിതി അംഗങ്ങളും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരള ഫോക്ലോർ അക്കാദമിയുടെ ഭാഗമായ എട്ട് കലാകാരന്മാരാണ് പരിപാടി അവതരിപ്പിക്കാൻ എത്തുന്നത്. തെയ്യം, കരിങ്കാളിയാട്ടം, മയിലാട്ടം, ഗോദാവരിയാട്ടം, കണ്ണേറു പാട്ടുകള്‍, തോറ്റം പാട്ടുകള്‍, നാടന്‍ പാട്ടുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ പരിപാടിയിൽ അണിനിരക്കും. ഇവയെല്ലാം പ്രവാസിസമൂഹത്തിന് പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
കളരിപ്പയറ്റിലെ ശക്തമായ സ്ത്രീ സാന്നിധ്യമായ പത്മശ്രീ മീനാക്ഷി അമ്മയെ ആദരിക്കും. ഏഴാം വയസ്സില്‍ പരിശീലനം തുടങ്ങി 78ാം വയസ്സിലും കളരിയുമായി ജീവിക്കുന്ന അതുല്യ പ്രതിഭയുടെ നേതൃത്വത്തില്‍ എത്തുന്ന സംഘം പ്രവാസികള്‍ക്കായി കളരിപ്പയറ്റ് പ്രദര്‍ശനവും നടത്തുന്നുണ്ട്. നിസ്വയിലും മസ്കത്തിലുമാണ് കളരിപ്പയറ്റ് പ്രദർശനം നടക്കുക. മസ്കത്ത് പഞ്ചവാദ്യസംഘത്തിെൻറ തായമ്പകയും മസ്കത്തിലെ പ്രശസ്ത നർത്തകികളായ ശ്രീവിദ്യ വിജയൻ, വർഷ വിജയൻ എന്നിവർ ചേർന്നൊരുക്കുന്ന ശാസ്ത്രീയ നൃത്തവും പരിപാടിയിൽ അരങ്ങേറും.
നിസ്വയിൽ നിസ്വ ഹെറിറ്റേജ് കൾചറൽ സെൻററിലും റൂവിയിൽ അൽ ഫലാജ് ഹോട്ടലിലും സുഹാർ ഹംബറിലെ വിമൻസ് അസോസിയേഷൻ ഹാളിലുമാണ് പരിപാടി നടക്കുക. പ്രവേശനം സൗജന്യമാണ്. മസ്കത്തിൽ ഇന്ത്യൻ എംബസി കോൺസുലാർ പി.കെ. പ്രകാശ് മുഖ്യാതിഥിയായിരിക്കും. 2019ലെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡിന് അർഹനായ വി.ടി. വിനോദിന് പരിപാടിയിൽ സ്വീകരണം നൽകും. 2017ൽ നടന്ന മലയാളം മിഷൻ പുനഃസംഘടനക്കു ശേഷം ഒമാെൻറ വിവിധ ഭാഗങ്ങളിൽ പഠന കേന്ദ്രങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. നിലവില്‍ ഒമാനില്‍ സലാല ഉള്‍പ്പെടെ പതിനാറോളം കേന്ദ്രങ്ങളിലായി ആയിരത്തോളം കുട്ടികള്‍ പഠിതാക്കളായും ഉണ്ട്. റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടന്ന വാർത്തസമ്മേളനത്തിൽ മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ചീഫ് കോഓഡിനേറ്റർ സന്തോഷ് കുമാർ, സംഘാടക സമിതി ചെയർമാൻ സിദ്ദീഖ് ഹസൻ, കമ്മിറ്റി അംഗങ്ങളായ കെ. രതീശൻ, സരസൻ മാസ്റ്റർ, പി.ടി.കെ ഷമീർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.