ഒമാനിലെ ആദ്യ ബീച്ച് കാർണിവലിന് കൊടിയുയർന്നു
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യ ബീച്ച് കാർണിവലിന് സീബിലെ സൂർ അൽഹദീദ് കോർണിഷിൽ കൊടിയു യർന്നു. ഭക്ഷണസ്റ്റാളുകളും വിനോദ ഉപാധികളുമൊക്കെയായി ഉത്സവഛായയിലാണ് കോർണിഷും പരിസരവും. ആദ്യ ദിവസം സ്വദേശികളാണ് കൂടുതലായി എത്തിയത്. ഉച്ചക്ക് മൂന്നുമണി മുതലാണ് കാർണിവൽ സ്റ്റാളുകൾ പ്രവർത്തനമാരംഭിക്കുക. രാത്രി 12വരെ സ്റ്റാളുകൾ ഉണ്ടാകും. മൂന്നുദിവസത്തെ മേള നാളെ സമാപിക്കും. ‘മസ്കത്ത് ഇൗറ്റ്’ ആണ് കാർണിവൽ സംഘടിപ്പിക്കുന്നത്. മസ്കത്ത് നഗരസഭ, ടൂറിസം മന്ത്രാലയം, ഒമാൻ ടൂറിസം ഡെവലപ്മെൻറ് കമ്പനി എന്നിവയും പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കാർണിവലിൽ പെങ്കടുക്കുന്നുണ്ട്.
94 സംരംഭകരാണ് ഇവിടെ ഭക്ഷണസ്റ്റാളുകളും വിനോദോപാധികളും ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു. സ്വദേശി രുചിവൈവിധ്യങ്ങൾ ആസ്വദിക്കണമെന്നുള്ളവർക്ക് മികച്ച അവസരമായിരിക്കും കാർണിവൽ. ഭക്ഷണസ്റ്റാളുകൾക്കുപുറമെ സ്വദേശി യുവാക്കളുടെ ഫുഡ് ട്രക്കുകളും ഉണ്ട്. ഒമാനി നൃത്ത സംഗീത പരിപാടികൾ കുട്ടികൾക്കായി. ബൗൺസി കാസ്റ്റിൽ, കുതിരയോട്ടം, ജെങ്ക, ബലൂൺ കളി തുടങ്ങിയ ഇനങ്ങളും ഇന്നും നാളെയുമായി നടക്കും. െജറ്റ് സ്കീങ്, ബനാന ബോട്ട് റൈഡിങ്, കയാക്കിങ് എന്നീ വാട്ടർ സ്പോർട്സ് ഇനങ്ങളും സന്ദർശകരെ ആകർഷിക്കുന്നുണ്ട്. വാട്ടർ സ്േപാർട്ട്സ് ഗെയിമുകളും സംഗീത വിരുന്നും വിപണന മേളയും കുടുംബങ്ങൾക്ക് പുതിയ അനുഭവമാവുമെന്ന് സംഘാടകർ പറയുന്നു. കാർണിവൽ ടൂറിസം മേഖലക്കൊപ്പം ചെറുകിട ഇടത്തരം വ്യവസായ മേഖലക്കും പ്രോത്സാഹനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.