Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യ-ഒമാൻ...

ഇന്ത്യ-ഒമാൻ സംയുക്ത സൈനിക പരിശീലനം മാർച്ച് 12 മുതൽ

text_fields
bookmark_border
ഇന്ത്യ-ഒമാൻ സംയുക്ത സൈനിക പരിശീലനം മാർച്ച് 12 മുതൽ
cancel

മസ്കത്ത്: ഇന്ത്യൻ ആർമിയുടെയും റോയൽ ആർമി ഒാഫ് ഒമാെൻറയും സംയുക്ത പരിശീലനം ഇ ൗ മാസം 12 മുതൽ 25 വരെ ഒമാനിൽ നടക്കും. അൽ നാഗാ എന്ന പേരിലുള്ള ഉഭയകക്ഷി സൈനിക പരിശീലനം ജ ബൽ അഖ്ദർ മലനിരകളിലാണ് നടക്കുക. പർവത മേഖലകളിലെയും മറ്റും ഭീകരവാദ വിരുദ്ധ പോരാട്ടങ്ങളിലെ പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുകയാണ് പരിശീലനത്തിെൻറ ലക്ഷ്യം. സൈനികവിന്യാസം, ആയുധങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ വിവിധ മേഖലകളിലെ പ്രാഗല്ഭ്യത്തിെൻറയും പരിചയ സമ്പന്നതയുടെയും കൈമാറ്റ വേദിയായി സൈനിക പരിശീലനം മാറും. ഇന്ത്യയും ഒമാനും തമ്മിൽ വർധിച്ചുവരുന്ന ഉഭയകക്ഷി സുരക്ഷാ സഹകരണത്തിെൻറ ഭാഗമായാണ് സൈനിക പരിശീലനം. ഒാരോ രണ്ടു വർഷം കൂടുേമ്പാഴും നടക്കാറുള്ള പരിശീലനത്തിെൻറ മൂന്നാമത് പതിപ്പാണ് ജബൽ അഖ്ദറിൽ നടക്കുന്നത്.

ആദ്യ സംയുക്ത പരിശീലനം 2015 ജനുവരിയിൽ ഒമാനിലും രണ്ടാമത്തേത് 2017മാർച്ചിൽ ഇന്ത്യയിൽ ഹിമാചൽ പ്രദേശിലുമായിരുന്നു നടന്നത്. 2006മുതലാണ് പ്രതിരോധ-സുരക്ഷ മേഖലകളിൽ ഇന്ത്യയും ഒമാനും പരസ്പരം സഹകരിച്ച് തുടങ്ങിയത്. ഇന്ത്യ-ഒമാൻ സംയുക്ത സേനാ സഹകരണ കമ്മിറ്റി യോഗം 2006 മുതൽ നടന്നുവരുന്നുണ്ട്. കരസേനക്കു പുറമെ ഇരുരാജ്യങ്ങളിലെയും നാവിക-വ്യോമ സേനകൾക്ക് വേണ്ടിയും സംയുക്ത പരിശീലനങ്ങൾ നടത്താറുണ്ട്. അൽ നാഗാ മൂന്ന് പരിശീലനത്തിൽ ഗർവാൾ റൈഫിൾസിലെ പത്താം ബറ്റാലിയൻ അംഗങ്ങളാണ് പെങ്കടുക്കുക. നാല് ഒാഫിസർമാർ, ഒമ്പത് ജൂനിയർ കമീഷൻഡ് ഒാഫിസർമാർ എന്നിവർക്കൊപ്പം 47 മറ്റ് റാങ്കുകളിൽ ഉള്ളവരും പെങ്കടുക്കും. റോയൽ ആർമി ഒാഫ് ഒമാെൻറ ജബൽ റെജിമെൻറ് അംഗങ്ങളാണ് പരിശീലനത്തിൽ പെങ്കടുക്കുക. മാർച്ച് 25ന് നടക്കുന്ന സമാപനത്തിൽ ഇരു സൈന്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പെങ്കടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story