ഒമാനിൽ കൊഞ്ച് സീസണ് ഇന്ന് തുടക്കം
text_fieldsമസ്കത്ത്: ഒമാനിൽ ഈ വർഷത്തെ കൊഞ്ച് സീസണ് ഇന്ന് തുടക്കമാകും. മാർച്ച്, ഏപ്രിൽ മാസ ങ്ങളിലാണ് കൊഞ്ചിനെ പിടിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് അനുവാദമുള്ളത്. ദോഫാർ, അൽവുസ്ത, ശർഖിയ ഗവർണറേറ്റുകളിലെ തീരങ്ങളിലാണ് കൂടുതൽ കൊഞ്ച് ലഭിക്കുന്നത്. ഇൗ ഭാഗങ്ങളിലെ മത്സ്യബന്ധന തൊഴിലാളികളുടെ പ്രധാന വരുമാനകാലവുമാണ് ഇൗ സീസൺ. പരമ്പരാഗത മീൻപിടിത്തക്കാരോട് അനുവദനീയമായ മത്സ്യബന്ധന രീതികൾ പൂർണമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശം നൽകി. മുട്ടയിടുന്ന കൊഞ്ചുകളെ പിടിക്കരുതെന്നും എട്ട് സെ.മീറ്ററിൽ താഴെ വലുപ്പമുള്ളവയെ വളരാൻ അനുവദിക്കണമെന്നും നിർദേശത്തിലുണ്ട്. കൊഞ്ച് സംരക്ഷണ വിഷയത്തിൽ എല്ലാ തരത്തിലുമുള്ള മാർഗനിർദേശങ്ങളും ബോധവത്കരണവും നടത്തുന്നുണ്ടെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു. മീൻപിടിത്ത നിയന്ത്രണം, ഗവേഷണം, സ്ഥിതി വിവരങ്ങൾ ശേഖരിക്കൽ എന്നിവയും മന്ത്രാലയത്തിെൻറ ചുമതലയിലുണ്ട്.
മത്സ്യബന്ധന നിയമങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ ഗവർണറേറ്റുകളിൽ പരിശോധന നടത്തുമെന്നും വക്താവ് പറഞ്ഞു. ലഭിച്ച കൊഞ്ചിെൻറ അളവ് മത്സ്യത്തൊഴിലാളികളും കമ്പനികളും മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുകയും വേണം. മന്ത്രാലയത്തിൽ അളവ് അറിയിക്കാത്തവർക്ക് സീസൺ അവസാനിച്ചശേഷം കൊഞ്ച് വ്യാപാരം ചെയ്യാനോ കയറ്റുമതി ചെയ്യാനോ അനുമതി ഉണ്ടായിരിക്കില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു. നേരേത്ത ഒക്ടോബർ 15 മുതൽ ഡിസംബർ 15 വരെയായിരുന്നു സീസൺ. 2010 മുതലാണ് ഇത് മാർച്ച്, ഏപ്രിൽ മാസമായി നിശ്ചയിച്ചത്. അശാസ്ത്രീയ രീതികൾ കാരണം എണ്ണം ഗണ്യമായി കുറഞ്ഞത് കണക്കിലെടുത്ത് കൊഞ്ചുപിടിത്തം 2009ൽ പൂർണമായി നിരോധിച്ചിരുന്നു. സഫേല കഴിഞ്ഞാൽ രാജ്യത്തിന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിക്കൊടുക്കുന്നതാണ് കൊഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.