ഇൻഡിഗോ കൊച്ചി സർവിസും നിർത്തുന്നു
text_fieldsമസ്കത്ത്: ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ എയർ കോഴിക്കോടിന് പിന്നാലെ മസ്കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള സർവിസും നിർത്തലാക്കുന്നു. ഏപ്രിൽ ഒന്നുമുതൽ സർവിസ് ഉണ്ടാകില്ല. മുന്നറിയിപ്പില്ലാതെയാണ് സർവിസ് നിർത്തലാക്കുന്നതെന്ന് ട്രാവൽ ഏജൻസി രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.
വ്യാഴാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. അന്വേഷിച്ചപ്പോൾ ജീവനക്കാരുടെ കുറവാണ് കാരണമെന്നാണ് പറഞ്ഞത്. ഏപ്രിൽ മുതൽ ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകും. സർവിസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് ഒരു സൂചനയും ഇല്ലെന്നും ഇവർ പറഞ്ഞു. നേരത്തേ ജെറ്റ് എയർവേസും കൊച്ചിയിലേക്കുള്ള സർവിസ് നിർത്തലാക്കിയിരുന്നു.
ഏപ്രിൽ മുതൽ ഒമാൻ എയറും എയർഇന്ത്യ എക്സ്പ്രസും മാത്രമായിരിക്കും കൊച്ചിയിലേക്ക് ഉണ്ടാവുക. ഇൻഡിഗോയുടെ കോഴിക്കോട് സർവിസ് കഴിഞ്ഞ നവംബറിലാണ് താൽക്കാലികമായി നിർത്തലാക്കിയത്. ഇത് എന്ന് പുനരാരംഭിക്കുമെന്നത് സംബന്ധിച്ച അറിയിപ്പ് ഇതുവരെ നൽകിയിട്ടില്ല. മസ്കത്തിൽ നിന്ന് കോഴിക്കോടിനും കൊച്ചിക്കും മാത്രമാണ് ഇൻഡിഗോ ഉണ്ടായിരുന്നത്. സർവിസ് നിർത്തലാക്കുന്നത് പ്രവാസികൾക്ക് ഇരുട്ടടിയാണ്. ഇതുവഴി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കഴിയുന്ന അവസരങ്ങൾ കുറയുമെന്ന് ട്രാവൽ മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഏപ്രിൽ മുതൽ നാട്ടിൽ സ്കൂൾ അവധി ആരംഭിക്കുന്നതിനാൽ നിരവധി കുടുംബങ്ങൾ നാട്ടിൽനിന്ന് ഒമാനിലേക്ക് അവധി ആഘോഷിക്കാെനത്തും. ഇവരിൽ പലരും ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്തവരാണ്.
കോഴിക്കോട്ടുനിന്ന് സർവിസ് ഇല്ലാത്തതിനാൽ കൊച്ചി വഴി ടിക്കറ്റ് എടുത്തവരും ഉണ്ട്. ഇവർ വീണ്ടും ടിക്കറ്റ് എടുക്കേണ്ടി വരും. ഏപ്രിലിൽ നാട്ടിൽ നിന്ന് ഗൾഫിലേക്കുള്ള ടിക്കറ്റിന് പൊതുവെ വിമാന കമ്പനികൾ ഉയർന്ന നിരക്കാണ് ഇൗടാക്കുന്നത്. ഇൻഡിഗോ സർവിസ് റദ്ദാക്കിയ സാഹചര്യത്തിൽ നിരക്കുകളിൽ കൂടുതൽ വർധന ഉണ്ടാകുമോയെന്ന ആശങ്കയും പലർക്കുമുണ്ട്. ഒമാൻ എയർ കൊച്ചിയിേലക്കും കോഴിക്കോേട്ടക്കും രണ്ട് സർവിസുകൾ വീതം നടത്താറുണ്ടെങ്കിലും നിരക്ക് വല്ലാതെ കുറയാറില്ല.അതേസമയം, മാർക്കറ്റ് നോക്കി നിരക്ക് വർധിപ്പിക്കുക എന്ന നയമാണ് എയർ ഇന്ത്യ എക്പ്രസിേൻറത്. ബജറ്റ് സർവിസാണെങ്കിലും തിരക്ക് വർധിക്കുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസ് നിരക്ക് കൂട്ടാറുണ്ട്. എന്നാൽ, ഇൻഡിഗോയുടെ സാന്നിധ്യം മൂലമുള്ള മത്സരം നിരക്ക് വല്ലാതെ ഉയർത്താതിരിക്കാൻ എയർ ഇന്ത്യയെ േപ്രരിപ്പിച്ചിരുന്നു.
ഇതുമൂലം സീസണിൽ േപാലും താങ്ങാൻ കഴിയുന്ന നിരക്കിൽ കോഴിക്കോട്, കൊച്ചി സെക്ടറുകളിൽ യാത്ര ചെയ്യാൻ സാധിച്ചിരുന്നു. ഒാഫ് സീസൺ സമയമായതിനാൽ ജനുവരി മുതൽ മാർച്ച് വരെ വിമാന കമ്പനികൾ മുൻ വർഷങ്ങളിൽ പൊതുവെ കുറഞ്ഞ നിരക്കാണ് ഇൗടാക്കിയിരുന്നത്. എന്നാൽ ഇൗ വർഷം സ്ഥിതി വ്യത്യസ്തമായിരുന്നെന്നും ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. നിരക്കുകളിൽ നല്ല കുറവ് ദൃശ്യമായിരുന്നില്ല. അതിനാൽ, യാത്രക്കാരുടെ എണ്ണവും പൊതുവെ കുറവായിരുന്നു. ബജറ്റ് വിമാനങ്ങളിൽ കുറഞ്ഞ നിരക്ക് മതിയെന്നതിനാൽ സാധാരണക്കാരായ പ്രവാസികൾ ചെറിയ ആവശ്യങ്ങൾക്കും ചെറിയ അവധിക്കുമൊക്കെ നാട്ടിൽ പോയിരുന്നു. ഇവ സർവിസ് നിർത്തുന്നതോടെ യാത്രക്കാരുടെ എണ്ണം കുറയാനിടയുണ്ടെന്നും ഇത് ചെറുകിട ട്രാവൽ ഏജൻസികളെ പ്രതിസന്ധിയിലാക്കാനിടയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.