Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅന്താരാഷ്ട്ര...

അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചു

text_fields
bookmark_border
അന്താരാഷ്ട്ര പുസ്തകോത്സവം  ആരംഭിച്ചു
cancel
camera_alt??????????????????? ????????????? ???????? ???????? ???????? ??????????????? ?????????????????????

മസ്കത്ത്: 24ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചു. ഒമാൻ ടൂറിസം മന്ത്ര ി അഹമദ് ബിൻ നാസർ അൽ മഹ്റസി ബുധനാഴ്ച വൈകുന്നേരമാണ് പുസ്തകോത്സവം ഉദ്ഘാടനം െചയ്ത ത്. വ്യാഴാഴ്ച രാവിലെ മുതലായിരുന്നു പൊതുജനങ്ങൾക്കുള്ള പ്രവേശനം. വ്യാഴാഴ്ച വൈകീട്ട് മുതൽ തന്നെ പുസ്തകോത്സവ നഗരിയിൽ തിരക്ക് ആരംഭിച്ചിട്ടുണ്ട്. ഇന്ന് തിരക്കേറാനാണ് സാധ്യത. ഇൗ വർഷം 30 രാജ്യങ്ങളിൽനിന്നുള്ള 882 പ്രസാധകർ പുസ്തേകാത്സവത്തിൽ പെങ്കടുക്കുന്നുണ്ട്. ചൈന, ബൾഗേറിയ, കാനഡ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രസാധകർ ഇൗ വർഷം ആദ്യമായാണ് മസ്കത്ത് പുസ്തകോത്സവത്തിനെത്തുന്നത്. വിവിധ ഇനങ്ങളിലായി 5,23,000 തലക്കെട്ടിലുള്ള പുസ്തകങ്ങൾ ഇൗ വർഷം പ്രദർശിപ്പിക്കുന്നുണ്ട്. ഇവയിൽ 35 ശതമാനവും അടുത്തിടെ പുറത്തിറക്കിയവയാണ്.

ബുറൈമി ഗവർണറേറ്റാണ് ഇൗ വർഷം പുസ്തകോത്സവത്തിെൻറ മുഖ്യാതിഥികൾ. ബുറൈമി ഗവർണറേറ്റുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ അവതരിപ്പിക്കും. പുസ്തകോത്സവത്തിെൻറ ഭാഗമായി സാമുദായിക പരിപാടികളും അവതരിപ്പിക്കുന്നുണ്ട്. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിപാടികൾ നയിക്കുന്നത്. മികച്ച പരിപാടികൾ അവതരിപ്പിക്കുന്നവരെ ആദരിക്കും. പുസ്തേകാത്സവത്തിനെത്തുന്നവരെ സഹായിക്കാൻ 24 ഗ്രൂപ് വളൻറിയർമാരുമുണ്ട്. 106 സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. ഇതിൽ 22 ഇനങ്ങൾ ബുറൈമി ഗവർണറേറ്റുമായി ബന്ധപ്പെട്ടവയായിരിക്കും. കഴിഞ്ഞവർഷം 64 സാംസ്കാരിക പരിപാടികളാണ് അവതരിപ്പിച്ചത്. അറബ്- പാശ്ചാത്യ ലോകത്തെ നിരവധി എഴുത്തുകാർ പുസ്തകോത്സവത്തിനെത്തുന്നുണ്ട്.

പ്രമുഖ അമേരിക്കൻ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ തോമസ് ഫ്രീഡ്മാൻ ഇതിൽ ഉൾപ്പെടും. വെള്ളിയാഴ്ച തോമസ് ഫ്രീഡ്മാൻ പുസ്തകങ്ങളിൽ ൈകയൊപ്പ് നൽകും. പുസ്തകോത്സവത്തിെൻറ ഭാഗമായി മൂന്നു സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. പുസ്കോത്സവ സമിതി, കുട്ടികളുടെ പൊതുലൈബ്രറി, യുനിസെഫ് എന്നിവരാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത്. മേളയിലെ ഏക മലയാള പുസ്തക പവലിയനായ അൽ ബാജിൽ മലയാളത്തിലെ എല്ലാ മുൻനിര എഴുത്തുകാരുടെയും പുസ്തകങ്ങൾ ലഭ്യമാണ്. കേരളത്തിലെ ഏറ്റവും പുതിയ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളും എത്തിയിട്ടുണ്ട്. ഫസീല മെഹറിെൻറ ’ഖാനിത്താത്ത്’, അനിൽ ദേവസ്യയുടെ ‘യാ ഇലാഹി ടൈംസ്’, കെ.കെ. കൊച്ചിെൻറ ‘ദലിതൻ’, എസ് ഹരീഷിെൻറ ‘മീശ’, മനു എസ്. പിള്ളയുടെ ‘ദന്ത സിംഹാസനം’ എന്നീ പുസ്തകങ്ങളും സ്റ്റാളിൽ ലഭ്യമാണ്. കുടാതെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിെൻറ ഇസ്ലാമിക സാഹിത്യ പുസ്തകങ്ങൾ, ഒമാനിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ എന്നിവയും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story