Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്വദേശികൾക്ക്...

സ്വദേശികൾക്ക് 2500 തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും –മന്ത്രി

text_fields
bookmark_border
സ്വദേശികൾക്ക് 2500 തൊഴിൽ  അവസരങ്ങൾ ലഭ്യമാക്കും –മന്ത്രി
cancel
camera_alt???. ???????????? ??? ?????????????? ???????????????? ??????? ????????????????????

മസ്കത്ത്: വളർച്ചയുടെ പാതയിലുള്ള ചരക്കുഗതാഗത രംഗത്ത് ഇൗ വർഷം സ്വദേശികൾക്ക്  കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് ഗതാഗത വാർത്തവിനിമയ മന്ത്രി ഡോ. അഹമ്മ ദ് ബിൻ മുഹമ്മദ് ബിൻ സാലിം അൽ ഫുതൈസി. നിലവിൽ 3500 സ്വദേശികൾ ഇൗ രംഗത്ത് തൊഴിലെടുക്കു ന്നുണ്ട്. ഇൗ വർഷം 2500 തൊഴിലവസരങ്ങൾകൂടി സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മസ്കത്തിൽ വാർത്തസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഗതാഗത വാർത്ത വിനിമയ മന്ത്രാലയത്തിെൻറ ഇൗ വർഷത്തെ പദ്ധതികളെക്കുറിച്ച് വിശദീകരിക്കാനാണ് വാർത്തസമ്മേളനം വിളിച്ചുചേർത്തത്. ആദം-തുംറൈത്ത് ഇരട്ടപ്പാത പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ഇൗ വർഷം ഖരീഫ് സീസണ് മുേമ്പ ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. ആദമിലെ ഇസ്സ് ഇരട്ടപാതയിൽനിന്ന് ആരംഭിച്ച് ഹൈമ വരെ നീളുന്ന 320 കിലോമീറ്റർ ദൂരമാണ് ആദ്യ രണ്ട് ഘട്ടങ്ങളിൽ ഉൾപ്പെടുന്നത്. ശർഖിയ എക്സ്പ്രസ്വേയിലെ ബിഡ്ബിദിൽനിന്ന് അൽ കാമിൽ വരെയുള്ള ഭാഗം ഗതാഗതത്തിന് തുറന്നുനൽകാനും ആലോചനയുണ്ട്. ഒപ്പം അൽ റുസൈൽ-ബിഡ്ബിദ് റോഡും ദാബ-ലിമ-കസബ് റോഡും ഇരട്ടിപ്പിക്കാനും പദ്ധതിയുണ്ട്.

പഴയ മസ്കത്ത് വിമാനത്താവളം കേന്ദ്രീകരിച്ച് വിവിധ പദ്ധതികൾ ആരംഭിക്കുന്നത് സംബന്ധിച്ച മാസ്റ്റർ പ്ലാൻ നടപ്പാക്കും. മുസന്ദം വിമാനത്താവളം സംബന്ധിച്ച രണ്ടാം ഘട്ട പഠനങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി ഫുതൈസി പറഞ്ഞു. ഖസബ്, ഷിനാസ് തുറമുഖങ്ങൾ വികസിപ്പിക്കുകയും പ്രവർത്തന സജ്ജമാക്കുകയും ചെയ്യും. ‘അസിയാദി’ന് കീഴിലുള്ള നിക്ഷേപ വിഭാഗമായ ‘മറാഫി’യായിരിക്കും ഇതിന് മുതൽമുടക്കുക. തുറമുഖങ്ങൾ തമ്മിലുള്ള ആശയ വിനിമയത്തിന് ഹോട്ട്ലൈൻ സംവിധാനം ആരംഭിക്കും. ചരക്കുഗതാഗത സേവനങ്ങൾക്ക് ഉണർവ് പകരുന്നതിെൻറ ഭാഗമായി ഇൗ വർഷം അവസാനത്തോടെ കണ്ടെയ്നർ കയറ്റിറക്കുമതി 15 ശതമാനവും ജനറൽ കാർഗോയുടെ അളവ് 20 ശതമാനവും വർധിപ്പിക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. ചരക്കുഗതാഗത രംഗത്ത് ഇൗ വർഷം ഡ്രോണുകൾ ഉപയോഗിക്കാനും പദ്ധതിയുണ്ട്. വ്യോമയാന മേഖലയിലെ സ്വദേശി വത്കരണ നിരക്ക് 70 ശതമാനമായി. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോ വില്ലേജ് ഇൗ വർഷം തുറക്കുമെന്നും മന്ത്രി പറഞ്ഞു. സലാല തുറമുഖത്ത് വൺ സ്റ്റോപ് ഇൻസ്പെക്ഷൻ സ്റ്റേഷൻ തുടങ്ങും. തുറമുഖങ്ങളിലെ പ്രീ ക്ലിയറൻസ് സംവിധാനം നിലവിലെ 14 ശതമാനത്തിൽനിന്ന് 20 ആയി വർധിപ്പിക്കാൻ പദ്ധതിയുണ്ട്. സുവൈഖ് തുറമുഖത്ത് 160 മീറ്റർ നീളമുള്ള പുതിയ ബെർത്ത് നിർമിക്കും. സുഹാർ, സലാല ഫ്രീസോണുകളിലേക്ക് 500 ദശലക്ഷം റിയാലിെൻറ വിദേശനിക്ഷേപം ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നാമത്തെ മൊബൈൽ ഒാപറേറ്റർക്കായുള്ള ലൈസൻസിങ് നടപടികൾ അന്തിമഘട്ടത്തിലാണ്. ഇൗ വർഷം ലൈസൻസ് നൽകുകയും അടുത്ത വർഷം രണ്ടാം പാദത്തിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും. ഫൈബർ ഒപ്റ്റിക് ശൃംഖല വ്യാപിപ്പിക്കുകയും ചെയ്യും. ഇൗ വർഷം അവസാനേത്താടെ മസ്കത്തിലെ 45,000 താമസകേന്ദ്രങ്ങളും മസ്കത്തിന് പുറത്തെ 45,000 വീടുകളും ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുടെ ഭാഗമാകും. ചരക്കുഗതാഗത മേഖലക്ക് ഉണർവ് പകരാൻ സർക്കാർ ഉടമസ്ഥതയിൽ രൂപവത്കരിച്ച ഹോൾഡിങ് കമ്പനിയായ ഒമാൻ ഗ്ലോബൽ ലോജിസ്റ്റിക്സിലെ (അസിയാദ്) സ്വദേശിവത്കരണ തോത് 83 ശതമാനമായി ഉയർന്നതായി വാർത്ത സമ്മേളനത്തിൽ പെങ്കടുത്ത ഗ്രൂപ് സി.ഇ.ഒ അബ്ദുൽറഹ്മാൻ അൽ ഹാത്മി പറഞ്ഞു. ഷിപ്പിങ് മേഖലയെയും തുറമുഖങ്ങളെയും ഫ്രീസോണുകളെയും സംയോജിപ്പിച്ച് പദ്ധതി കഴിഞ്ഞ നാളുകളിലായി നടപ്പിൽ വരുത്തിയിട്ടുണ്ട്. ഇതുവഴി ബിസിനസ് സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും മത്സര ബുദ്ധിയോടെയുള്ള സേവനങ്ങൾ നൽകാൻ കഴിയുന്നുണ്ടെന്നും അൽ ഹാത്മി കൂട്ടിച്ചേർത്തു. ടൂറിസം സേവനങ്ങൾ സംബന്ധിച്ച ദീർഘകാല പദ്ധതികൾ നടപ്പാക്കുമെന്ന് ഒമാൻ ഏവിയേഷൻ ഗ്രൂപ് സി.ഇ.ഒ മുസ്തഫ ബിൻ മുഹമ്മദ് അൽ ഹിനായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story