Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ– ഇന്ത്യ...

ഒമാൻ– ഇന്ത്യ കയറ്റുമതിയിൽ ഇരട്ടി വർധന

text_fields
bookmark_border
ഒമാൻ– ഇന്ത്യ കയറ്റുമതിയിൽ ഇരട്ടി വർധന
cancel

മസ്കത്ത്: ഒമാനിൽനിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇരട്ടിയിലധികമായതായി ക ണക്കുകൾ. നാലു വർഷത്തിനുള്ളിലാണ് ഇൗ വർധനയെന്ന് ഇന്ത്യൻ വ്യവസായ-വാണിജ്യ മന്ത്രാ ലയത്തിെൻറ കണക്കുകൾ പറയുന്നു. 2014-15 സാമ്പത്തിക വർഷത്തിൽ മൊത്തം 670 ദശലക്ഷം റിയാലിെൻറ സാധനങ്ങളാണ് ഒമാനിൽനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 2017-18 കാലയളവിൽ ഇത് 1.64 ശതകോടി റിയാലായാണ് വർധിച്ചതെന്ന് ഇന്ത്യൻ സർക്കാറിെൻറ കയറ്റുമതി-ഇറക്കുമതി ഡാറ്റാബുക്കിലെ കണക്കുകൾ കാണിക്കുന്നു. ഇടയിലുള്ള വർഷങ്ങളിലെ ഇറക്കുമതിയിൽ ഏറ്റക്കുറച്ചിൽ ദൃശ്യമാണ്. 2015-16 വർഷം 640 ദശലക്ഷം റിയാലായും തൊട്ടടുത്ത വർഷം 490 ദശലക്ഷമായും കുറഞ്ഞു. തൊട്ടടുത്ത വർഷമാണ് ഇറക്കുമതി മൂല്യം 1.64 ശതകോടി റിയാലിലേക്ക് കുത്തനെ ഉയർന്നത്. ഇക്കാലയളവിൽ ഇന്ത്യയിൽനിന്ന് ഒമാനിലേക്കുള്ള കയറ്റുമതിയിൽ വർധനയും കുറവും മാറിമാറി ദൃശ്യമാണ്.

2013-14 വർഷം 1.06 ശതകോടി റിയാലാണ് ഇന്ത്യയിൽനിന്ന് ഒമാനിലേക്കുള്ള കയറ്റുമതിയുടെ മൂല്യം. തൊട്ടടുത്ത വർഷം ഇത് 1.05 ശതകോടി റിയാലായും 2015-16ൽ 840 ദശലക്ഷമായും കുറഞ്ഞു. 2016-17ൽ വീണ്ടും 1.05 ശതകോടിയായി ഉയർന്ന കയറ്റുമതി തൊട്ടടുത്ത വർഷം 940 ദശലക്ഷം റിയാലായി കുറയുകയും ചെയ്തതായി കണക്കുകൾ കാണിക്കുന്നു. ഇന്ത്യക്കും ഒമാനുമിടയിലെ വ്യാപാരം വരുംവർഷങ്ങളിൽ വർധിക്കാനാണിടയെന്ന് അംബാസഡർ മുനു മഹാവർ പറഞ്ഞു. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി ഒമാൻ വിവിധ മേഖലകളിൽ പരിഷ്കരണങ്ങൾ നടത്തിവരുകയാണ്. ഒമാനിൽ ഇന്ത്യൻ കമ്പനികൾ നിരവധി നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സുഹാർ, സലാല ഫ്രീസോണുകളിലെ മുൻനിര നിക്ഷേപകർ ഇന്ത്യൻ കമ്പനികളാണ്. ദുകം സാമ്പത്തിക മേഖലയിൽ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇൗ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുരാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ഭരണതലത്തിലും നിരവധി പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്.

വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാകും ഇൗ വർഷം ഉൗന്നൽ നൽകുകയെന്നും അംബാസഡർ പറഞ്ഞു. സാമ്പത്തിക വൈവിധ്യവത്കരണത്തിന് തൻഫീദ് പദ്ധതിയിൽ ഉൗന്നൽ നൽകുന്ന കാർഷിക, ഫിഷറീസ്, ഖനന, ഉൗർജ, ഗതാഗത, ചരക്കുഗതാഗത മേഖലകളിൽ ഒമാനും ഇന്ത്യയും നല്ല പങ്കാളികളാകും. ഒമാനി ബിസിനസുകാർക്ക് ഇന്ത്യയിലും വലിയ അവസരങ്ങളാണുള്ളതെന്നും അംബാസഡർ കൂട്ടിച്ചേർത്തു. മിനറൽ ഫ്യുവൽ, മിനറൽ ഒായിൽ, മെഷിനറി, മെക്കാനിക്കൽ ഉൽപന്നങ്ങൾ, ഇലക്ട്രിക്കൽ മെഷിനറികൾ, ടെക്സ്റ്റൈൽസ്, കെമിക്കൽസ്, ചായപ്പൊടി, കാപ്പിപ്പൊടി, സുഗന്ധദ്രവ്യങ്ങൾ, ധാന്യങ്ങൾ, ഇറച്ചി ഉൽപന്നങ്ങൾ തുടങ്ങിയവയാണ് ഇന്ത്യയിൽനിന്ന് ഒമാനിേലക്ക് കയറ്റിയയക്കുന്നത്. ഒമാനിൽനിന്ന് അലൂമിനിയം, അലൂമിനിയം ഉൽപന്നങ്ങൾ, മിനറൽ വാക്സ്, ഒാർഗാനിക് കെമിക്കൽസ്, ഉപ്പ്, സൾഫർ, പ്ലാസ്റ്ററിങ് ഉൽപന്നങ്ങൾ, ചുണ്ണാമ്പുകല്ല്, സിമൻറ് തുടങ്ങിയവയാണ് ഇന്ത്യയിലേക്ക് കയറ്റിയ
യക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story