ആഗോളതാപനം: ഒമാനിൽ മഴ കൂടുമെന്ന് പഠനം
text_fieldsമസ്കത്ത്: ആഗോളതാപനത്തിെൻറ ഫലമായി ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് ഒ മാനിൽ ലഭിക്കുന്ന മഴയുടെ അളവിനെ സ്വാധീനിക്കുമെന്ന് പഠനം. ഒമാനിൽ ഭാവിയിൽ ലഭിക്കു ന്ന മഴയുടെ അളവ് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കൊളംബിയ സർവകലാശാലയിലെ ലാമെണ്ട് ദോഹർട്ടി എർത്ത് ഒബ്സർവേറ്ററി നടത്തിയ പഠനം പറയുന്നു. ഹിമാലയത്തിലെ മഞ്ഞുപാളികളെ മൂന്നാമത്തെ ധ്രുവമായാണ് കണക്കുകൂട്ടുന്നത്. ഇവിടെ നിന്നുള്ള മഞ്ഞുപാളികൾ നഷ്ടപ്പെടുക വഴി മൺസൂണിെൻറ ഗതി മാറാൻ സാധ്യതയുണ്ടെന്ന് ഒബ്സർവേറ്ററിയിലെ പ്രഫ. ജോവാക്വിം ഗോയസ് പറഞ്ഞു. ഒാഷ്യൻ ഇക്കോണമി ആൻഡ് ഫ്യൂച്ചർ ടെക്നോളജി സമ്മേളനത്തിൽ പെങ്കടുക്കാനാണ് അദ്ദേഹം മസ്കത്തിലെത്തിയത്. മൺസൂണിെൻറ ഗതിമാറുക വഴി ഒമാൻ തീരത്ത് കൂടുതൽ കാറ്റും ഒപ്പം മഴയും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാകുന്നതെന്ന് ജോവാക്വിം ഗോയസ് പറഞ്ഞു.
ഒമാെൻറ തീരപ്രദേശങ്ങളിൽ ഇപ്പോൾതന്നെ പല മാറ്റങ്ങളും ദൃശ്യമാണ്. പ്രത്യേകിച്ച് മധ്യ ഒമാനിലും തെക്കൻ ഒമാനിലും കൂടുതൽ കാറ്റ് ഉണ്ടാകുന്നുണ്ട്. ഒമാനിൽ ലഭിക്കുന്ന മഴയുടെ അളവിലും വർധനവുണ്ടെന്ന് പ്രഫസർ പറഞ്ഞു. ദീർഘനാളായി അറബിക്കടലിനെക്കുറിച്ച് പഠനം നടത്തിവരികയാണെന്ന് ജോവാക്വിം പറഞ്ഞു. ആഗോളതലത്തിൽ കണക്കിലെടുക്കുേമ്പാൾ അറേബ്യൻ ഉപഭൂഖണ്ഡമടങ്ങുന്ന ഭാഗം അതിവേഗത്തിൽ വലിയമാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. മൺസൂൺ അടിസ്ഥാനമായാണ് ഇവിടത്തെ ആവാസവ്യവസ്ഥയെന്നും അതിെൻറ ക്രമത്തിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. അറബിക്കടലിനെ അഭിമുഖീകരിച്ച് നിൽക്കുന്നതിനാൽ ഇൗ കാലാവസ്ഥ മാറ്റം ഏറ്റവും ബാധിക്കുക ഒമാനെയായിരിക്കും. അടുത്ത 20 മുതൽ 30 വർഷക്കാലയളവിൽ ഒമാനിൽ ലഭിക്കുന്ന മഴയുടെ അളവ് വർധിക്കുമെന്നും ഇൗ മാറ്റങ്ങൾ കൊണ്ട് ആശങ്കപ്പെടാനില്ലെന്നും പ്രഫ. ജോവാക്വിം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.