Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right2018ൽ ബജറ്റ്...

2018ൽ ബജറ്റ് കമ്മി 2.7 ശതകോടി റിയാൽ; പ്രതീക്ഷിച്ചതിലും കുറഞ്ഞു

text_fields
bookmark_border
2018ൽ ബജറ്റ് കമ്മി 2.7 ശതകോടി റിയാൽ; പ്രതീക്ഷിച്ചതിലും കുറഞ്ഞു
cancel

മസ്കത്ത്: 2018ൽ രാജ്യത്തെ ബജറ്റ് കമ്മി കുറഞ്ഞു. 2.7 ശതകോടി റിയാലിെൻറ കമ്മിയാണ് ഡിസം ബർ അവസാനം വരെ രേഖപ്പെടുത്തിയതെന്ന് പ്രാഥമിക കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷം ജന ുവരിയിൽ ബജറ്റ് അവതരിപ്പിക്കുേമ്പാൾ മൂന്നു ശതകോടി റിയാൽ ആയിരുന്നു പ്രതീക്ഷിത കമ്മി.
പ്രതീക്ഷയിലും ഉയർന്ന വരുമാന വർധനയാണ് ബജറ്റ് കമ്മിയിലെ ഇൗ കുറവിന് കാരണം. 9.5 ശതകോടി റിയാൽ ആയിരുന്നു പ്രതീക്ഷിത വരുമാനം. ഇൗ സ്ഥാനത്ത് 10.9 ശതകോടി റിയാലിെൻറ വരുമാനമാണ് ലഭിച്ചത്. പൊതുബജറ്റിലെ കമ്മി കഴിഞ്ഞ മൂന്നുവർഷമായി കുറഞ്ഞുവരുകയാണ്. എണ്ണവിലയിടിവിെൻറ പശ്ചാത്തലത്തിൽ സർക്കാർ കൈകൊണ്ടുവരുന്ന സാമ്പത്തിക പരിഷ്കരണ നടപടികളും ബജറ്റ് കമ്മിയിലെ കുറവിന് സഹായിച്ചു. 2014ൽ 15.2 ശതകോടി റിയാൽ ആയിരുന്നു പൊതുചെലവ്. ഇത് കഴിഞ്ഞവർഷം 13.6 ശതകോടി റിയാൽ ആയാണ് കുറഞ്ഞത്. എണ്ണവിലയിലെ ഉയർച്ചക്കൊപ്പം എണ്ണയിതര മേഖലയിൽനിന്നുള്ള വരുമാനത്തിലും ഇക്കാലയളവിൽ വർധന ദൃശ്യമാണ്. എണ്ണയിതര മേഖലയിൽനിന്നുള്ള വരുമാനം 2014ൽ 2.2 ശതകോടി റിയാൽ ആയിരുന്നത് കഴിഞ്ഞവർഷം 2.4 ശതകോടി റിയാൽ ആയാണ് കൂടിയത്.

ഇവയുടെയൊക്കെ ഫലമായാണ് 2015ൽ 4.6 ശതകോടി റിയാൽ ആയിരുന്ന ബജറ്റ് കമ്മി കഴിഞ്ഞവർഷം 2.7 ശതകോടിയായി കുറഞ്ഞത്. 2017നെ അപേക്ഷിച്ച് എണ്ണയിതര മേഖലകളെല്ലാം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഖനന മേഖല 16.4 ശതമാനവും ഉൽപാദന മേഖല 14.7 ശതമാനവും കാർഷിക, ഫിഷറീസ് മേഖല ഏഴു ശതമാനവും വളർച്ചയാണ് രേഖപ്പെടുത്തിയത്. റിയൽ എസ്റ്റേറ്റ്, ലീസിങ്, ബിസിനസ് ആക്ടിവിറ്റീസ് മേഖലകളിലും വളർച്ച ദൃശ്യമാണ്. എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ കഴിഞ്ഞവർഷം 25 ശതമാനത്തിെൻറ വളർച്ചയും രേഖപ്പെടുത്തി. ഇതോടൊപ്പം, പണെപ്പരുപ്പം പൊതുവെ നിയന്ത്രിതമാണെന്ന് കണക്കുകൾ കാണിക്കുന്നു. ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കുേമ്പാൾ കഴിഞ്ഞവർഷത്തെ ശരാശരി പണപ്പെരുപ്പ നിരക്ക് 0.88 ശതമാനമാണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും വർധനവുണ്ട്. അന്താരാഷ്ട്ര നാണയ നിധിയടക്കം ഏജൻസികളും ഒമാെൻറ ധനസ്ഥിതിയെ ആശങ്കകളില്ലാതെയാണ് നോക്കി ക്കാണുന്നത്. സാമ്പത്തിക സുസ്ഥിരതയും ദേശീയ സമ്പദ്വ്യവസ്ഥയുടെ വളർച്ചയും ഉറപ്പാക്കാൻ ധനകാര്യ നയങ്ങൾ നടപ്പിൽവരുത്തണമെന്ന് വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ റിപ്പോർട്ടുകൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story