Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതാമസക്കാരില്ല;...

താമസക്കാരില്ല; വീട്ടുവാടക വീണ്ടും താഴേക്ക്

text_fields
bookmark_border
താമസക്കാരില്ല; വീട്ടുവാടക വീണ്ടും താഴേക്ക്
cancel

മസ്കത്ത്: വിദേശികളായ ജീവനക്കാർ കൂടുതലായി നാട്ടിലേക്കു മടങ്ങുന്ന പശ്ചാത്തലത്തി ൽ ഒമാെൻറ എല്ലാ ഭാഗങ്ങളിലും വീട്ടുവാടക വീണ്ടും താഴേക്ക്. ഒമാെൻറ ചില ഭാഗങ്ങളിൽ 60 ശത മാനം വരെ വാടക കുറഞ്ഞതായാണ് കണക്കുകൾ. ജോലി നഷ്ടപ്പെടുന്നവർ മടങ്ങുന്നതിനൊപ് പം സാമ്പത്തിക പ്രതിസന്ധിമൂലം നിരവധി പേർ കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്നുമുണ് ട്. കൂടിയ വാടക ഇൗടാക്കിയിരുന്ന റൂവി, മസ്കത്ത് മേഖലകളിലും വാടക കാര്യമായി കുറഞ്ഞു. ആവശ്യക്കാർ കുറഞ്ഞതും വാടക കെട്ടിടങ്ങൾ വർധിച്ചതുമാണ് മസ്കത്തിലും സമീപ പ്രദേശങ്ങളിലും വാടക കാര്യമായി കുറയാൻ കാരണം.
മസ്കത്ത്, റൂവി മേഖലകളിൽ നിരവധി പുതിയ കെട്ടിടങ്ങളാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഉയർന്നുവന്നത്. എന്നാൽ, േജാലിപ്രശ്നം കാരണം കുടുംബങ്ങളടക്കം നിരവധി േപർ ഒമാനിൽനിന്ന് വിട്ടുേപാവാൻ തുടങ്ങിയതോടെയാണ് ആവശ്യക്കാർ കുറഞ്ഞത്. അൽ അമിറാത്ത്, അൽ മബേല എന്നിവിടങ്ങളിലാണ് വാടക ഇനത്തിൽ ഏറ്റവും വലിയ ഇടിവുണ്ടായത്.

ഇൗ മേഖലയിൽ 60 ശതമാനം വരെ കുറവുണ്ടായതായി റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. മവേലയിൽ 40 ശതമാനം വരെ വാടകയിൽ കുറവുണ്ടായിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ താമസ-വാണിജ്യ-വാടക കെട്ടിടങ്ങൾ താമസക്കാർക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതലാണെന്നും റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ പറയുന്നു. കമ്പനികൾ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കുേമ്പാഴും കെട്ടിടങ്ങളുടെ നിർമാണം നിർത്തിവെച്ചിരുന്നില്ല. ഇൗ വർഷം വാടക താഴോട്ടുതന്നെ പോവുകയാണെന്ന് പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനി പ്രതിനിധിയായ ഖലീൽ അൽ സദ്ജാലി പറഞ്ഞു. ചില മേഖലകളിൽ താമസ ഇടങ്ങൾ താമസക്കാരുടെ ആവശ്യത്തെക്കാൾ കൂടുതലാെണന്നും അദ്ദേഹം പറയുന്നു.
ഇത് ഏറ്റവും ബാധിച്ചത് റൂവി മേഖലയിലാണ്. റൂവി മേഖലയിലെ ഏതാണ്ടെല്ലാ കെട്ടിടങ്ങളിലും ഏഷ്യൻ വംശജരായിരുന്നു താമസക്കാർ. നല്ലൊരു ശതമാനം നാട്ടിലേക്കു മടങ്ങി. കഴിഞ്ഞ രണ്ടു വർഷമായി 20 ശതമാനം വാടകയാണ് റൂവി മേഖലയിൽ കുറഞ്ഞത്. ഒമാനിലെ ഒന്നാം കിട താമസ േമഖലയായി അറിയപ്പെടുന്ന മദീന ഖാബൂസ്, ശാത്തി അൽ ഖുറം എന്നിവിടങ്ങളിലും വാടക കുറഞ്ഞിട്ടുണ്ട്. ഇവിടങ്ങളിൽ നേരേത്ത 500 റിയാൽ വാടക ഇൗടാക്കിയിരുന്ന ഒറ്റ കിടപ്പുമുറിയുള്ള അപ്പാർട്ട്മെൻറുകൾ ഇപ്പോൾ 400 റിയാലിന് ലഭിക്കും.

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണവും കഴിഞ്ഞ വർഷം ജനുവരി മുതൽ നടപ്പാക്കിയ വിസാ നിരോധനവുമാണ് വാടകയിൽ ഗണ്യമായ കുറവുണ്ടാകാൻ കാരണം. നിരവധി പേർക്ക് ജോലി നഷ്ടപ്പെട്ടതിെനാപ്പം പുതുതായെത്തുന്ന വിദേശികളുടെ എണ്ണം നിലക്കുകയും ചെയ്തു. അടുത്ത സ്കൂൾ അധ്യയനവർഷത്തോടെ നിരവധി കുടുംബങ്ങൾ ഇനിയും നാട്ടിലേക്കു തിരിക്കാൻ സാധ്യതയുണ്ട്. അതോടെ വാടക ഇനിയും കുറയാനാണ് സാധ്യത.റൂവി മേഖലയിലെ എല്ലാ കെട്ടിടങ്ങളിലും‘ ഫോർ റെൻറ്’ എന്ന ബോർഡ് കാണാവുന്നതാണ്. വാടക കുറക്കുന്നതോടൊപ്പം മറ്റു സൗകര്യങ്ങളും നൽകിയാണ് കെട്ടിട ഉടമകൾ താമസക്കാരെ പിടിക്കുന്നത്. വൈഫൈ അടക്കമുള്ള സൗകര്യങ്ങൾ ഇവയിൽ ഉൾപ്പെടും. പുതിയ കെട്ടിടങ്ങൾ വന്നേതാടെ പഴയ കെട്ടിടങ്ങൾ താമസക്കാർ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്. നിലവിലെ എഗ്രിമെൻറ് കാലാവധി കഴിയാൻ കാത്തിരിക്കുന്നവരുമുണ്ട്. ഇതോടെ നിലവിലെ താമസക്കാരെ പിടിച്ചുനിർത്താൻ കെട്ടിട ഉടമകളും ശ്രമിക്കുന്നുണ്ട്. വാടക കുറച്ചും അറ്റകുറ്റപ്പണികൾ അടക്കം കൃത്യമായി ചെയ്തുമാണ് നിലവിലെ താമസക്കാരെ പലരും പിടിച്ചുനിർത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story