വാഹന വിപണിക്ക് പ്രതീക്ഷയേകി സ്വകാര്യകാറുകളുടെ രജിസ്ട്രേഷനിൽ വർധന
text_fieldsമസ്കത്ത്: വാഹന വിപണിക്ക് പ്രതീക്ഷയേകി കാറുകളുടെ രജിസ്ട്രേഷനിൽ വർധന. 4.6 ശതമ ാനത്തിെൻറ വർധനയാണ് 2017നെ അപേക്ഷിച്ച് കഴിഞ്ഞവർഷം സ്വകാര്യകാറുകളുടെ വിൽപനയി ലുണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ഡിസംബർ അവസാനത്തെ കണക്ക് പ്രകാരം 11,57,440 സ്വകാര്യ കാറുകളാണ് ഒമാനിലുള്ളത്. നവംബറിൽ ഇത് 11,53,901 ആയിരുന്നു. 2015ൽ സ്വകാര്യകാറുകളുടെ എണ്ണം 74,113ഉം 2016ൽ 70,706ഉം 2017ൽ 11,06,728 ഉം ആയിരുന്നു. കടുംനീലനിറത്തിലും ഇളംതവിട്ടുനിറത്തിലുമുള്ള കാറുകളാണ് കഴിഞ്ഞവർഷം കൂടുതലായി രജിസ്റ്റർ ചെയ്തത്. ചുവന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ കുറഞ്ഞു.14,92,353 രജിസ്ട്രേഡ് വാഹനങ്ങളാണ് ഡിസംബർ അവസാനത്തെ കണക്കുപ്രകാരം ഒമാനിലെ നിരത്തുകളിലുള്ളത്. 2017 അവസാനം ഇത് 14,27,043 ആയിരുന്നു. വാണിജ്യ വാഹനങ്ങളുടെ എണ്ണവും കഴിഞ്ഞവർഷം കൂടിയിട്ടുണ്ട്. 2017ൽ 40,749 ആയിരുന്നത് 2,45,002 ആയി ഉയർന്നു. നയതന്ത്ര വാഹനങ്ങൾ, ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ എന്നിവയുടെ എണ്ണവും കൂടിയിട്ടുണ്ട്.
റെൻറ് എ കാർ വാഹനങ്ങളുടെ എണ്ണമാകെട്ട നാല് ശതമാനം ഉയർന്ന് 23,363 ആയിട്ടുണ്ട്. അതേസമയം, സർക്കാർ വാഹനങ്ങൾ, ടാക്സികൾ, മോേട്ടാർബൈക്കുകൾ എന്നിവയുടെ രജിസ്ട്രേഷൻ കുറഞ്ഞതായും കണക്കുകൾ കാണിക്കുന്നു. വിപണിയിലെ ഉണർവ് പ്രതീക്ഷയുണർത്തുന്നതാണെന്നും ഇൗ വർഷം സ്ഥിതിഗതികൾ വ്യത്യസ്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാഹന വിപണിയുമായി ബന്ധപ്പെട്ടവർ പറയുന്നു. പുതിയകാറുകൾ വാങ്ങുന്നവരുടെ എണ്ണം കൂടിയതിന് ഒപ്പം സെക്കൻഡ് ഹാൻഡ് കാറുകൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തതിൽ കൂടുതലും ലൈറ്റ്വെയിറ്റ് വാഹനങ്ങളാണെന്നും കണക്കുകൾ കാണിക്കുന്നുണ്ട്. വിലയിലെ കുറവിനൊപ്പം ഇന്ധനത്തിെൻറ ഉയർന്ന വിലയും പരിഗണിച്ചാണ് കുറഞ്ഞ സി.സിയുള്ള വാഹനങ്ങൾ തെരഞ്ഞെടുക്കാൻ താൽപര്യമേറുന്നതെന്ന് വാഹന വിൽപനശാലകളുമായി ബന്ധപ്പെട്ടവർ പറയുന്നു. പുരുഷന്മാർക്ക് ഒാേട്ടാമാറ്റിക് വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റിന് അനുമതി നൽകിയതും വാഹന വിപണിക്ക് ഉണർവ് പകരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.