Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൈക്കിൾ...

സൈക്കിൾ യാത്രക്കാർ റിഫ്ലക്ടിവ് വസ്ത്രങ്ങൾ ധരിക്കണം

text_fields
bookmark_border
സൈക്കിൾ യാത്രക്കാർ റിഫ്ലക്ടിവ് വസ്ത്രങ്ങൾ ധരിക്കണം
cancel

മസ്കത്ത്: വൈകുന്നേരങ്ങളിൽ തിരക്കുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന സൈക്കിൾ യാത്രക് കാർ പ്രകാശം പ്രതിഫലിപ്പിക്കുന്ന മേൽവസ്ത്രങ്ങൾ ധരിക്കണമെന്ന് റോയൽ ഒമാൻ പൊലീ സ് നിർദേശിച്ചു. അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതലിെൻറ ഭാഗമായാണിത്. റി ഫ്ലക്ടിവ് വസ്ത്രങ്ങൾ ധരിച്ച് യാത്ര ചെയ്യുന്നത് സൈക്കിൾ യാത്രക്കാരെ മറ്റു വാഹന യാത്രികരുടെ ശ്രദ്ധയിൽ പെടുത്താൻ സഹായിക്കും. ഇത് വാഹനാപകടങ്ങൾ കുറക്കാൻ സഹായിക്കുമെന്നും ആർ.ഒ.പി അധികൃതർ അറിയിച്ചു. സൈക്കിളിൽ സഞ്ചരിക്കുന്നവർ മുൻഭാഗത്തെയും പിൻഭാഗത്തെയും ലൈറ്റുകൾ കത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഹെൽമറ്റുകൾ ധരിക്കുകയും വേണം. റൂവി, അൽഖുവൈർ, അൽ ഖൂദ് എന്നിവിടങ്ങളിലെ തിരക്കുപിടിച്ച റോഡിലൂടെ സൈക്കിളോടിക്കുന്നവർ നിയമം കർശനമായി പാലിക്കണം.

കഴിഞ്ഞ വർഷങ്ങളിൽ സൈക്കിൾ നിരവധി അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. 2017ൽ സൈക്കിളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സൈക്കിളുമായി ബന്ധപ്പെട്ട 140 അപകടങ്ങളാണ് 2017ലുണ്ടായത്. ഇതിൽ 130 പേർക്ക് പരിക്കേറ്റു. മോേട്ടാർബൈക്കുമായി ബന്ധപ്പെട്ട് 115 അപകടങ്ങളാണ് ഇൗ വർഷമുണ്ടായത്. ഇതിൽ 13 പേർ മരിക്കുകയും 128 േപർക്ക് പരിക്കേൽക്കുകയും ചെയ്തു. മോേട്ടാർ സൈക്കിളുകളിൽ യാത്ര ചെയ്യുന്നവർ ഹെൽമറ്റ് അടക്കം എല്ലാ സുരക്ഷ മാനദന്ധങ്ങളും പൂർണമായി പാലിക്കണം. അല്ലാത്തപക്ഷം പിഴ അടക്കേണ്ടിവരും. സുരക്ഷ മാനദന്ധങ്ങൾ ലംഘിക്കുന്നത് ആവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പ്രകാരം ആയിരത്തിൽ കുറവ് മോേട്ടാർ സൈക്കിളുകളാണ് ഒമാനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി ഒമാനിൽ പലയിടത്തും സൈക്കിളുകൾക്ക് മാത്രമായി പാതകൾ നിർമിച്ചിട്ടുണ്ട്. നെതർലൻഡ്സ്, ജപ്പാൻ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ റോഡുകളുടെ നിലവാരത്തിലാണ് ഇവ നിർമിച്ചിരിക്കുന്നത്. റിഫ്ലക്ടിവ് ജാക്കറ്റുകൾ ഉപയോഗിക്കൽ നിർബന്ധമാണെന്ന് സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ പരന്നതോെട മസ്കത്തിെൻറ പല ഭാഗങ്ങളിലും സൈക്കിളോടിക്കുന്നവർ സ്വമേധയാ ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ ആരെയും പിടികൂടിയിട്ടില്ലെങ്കിലും ശിക്ഷാനടപടികൾ ഭയന്നാണ് പലരും ഇങ്ങനെ ചെയ്യുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story