Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമെർസ്: ഒമാനിൽ...

മെർസ്: ഒമാനിൽ രണ്ടു മരണം

text_fields
bookmark_border
മെർസ്: ഒമാനിൽ രണ്ടു മരണം
cancel

മസ്കത്ത്: നാലു വർഷത്തിനുശേഷം ഒമാനിൽ വീണ്ടും ‘മെർസ്’  മരണം. മിഡിലീസ്റ്റ് റെസ്പിരേറ്ററി സിൻഡ്രോം ബാധിച്ച് രണ്ടു പേർ മരണപ്പെട്ടതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ചു പേരിൽ മെർസ് കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവർ റഫറൽ ആശുപത്രികളിൽ ചികിത്സയിലാണ്.
2013ലാണ് ഒമാനിൽ ആദ്യമായി മെർസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ ഒമാെൻറ വിവിധ ഭാഗങ്ങളിലായി 19 പേർക്കാണ് രോഗം ബാധിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടു പേർ കൂടി മരിച്ചതോടെ മെർസ് മൂലം ഒമാനിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. 2015 ജനുവരിയിലാണ് രാജ്യത്ത് അവസാനമായി ‘മെർസ്’ മരണമുണ്ടായത്. പുതുതായി രോഗം കണ്ടെത്തിയവർക്ക് ആശുപത്രിയിൽ മതിയായ ചികിത്സ നൽകി വരുന്നുണ്ട്. മെർസിനെതിരെ അതിജാഗ്രതയും നിരീക്ഷണവും പുലർത്തുന്നുണ്ട്.

എല്ലാ ആശുപത്രികളും ‘മെർസി’നെ നേരിടാൻ സുസജ്ജമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധയുടെ വ്യാപനം കുറക്കാനും പ്രതിരോധ നടപടികൾക്കുമുള്ള പൊതുജനങ്ങളുടെ സഹകരണത്തിന് മന്ത്രാലയം നന്ദി പറഞ്ഞു. വ്യക്തി, ഭക്ഷണ, പരിസര ശുചീകരണത്തിൽ ശ്രദ്ധ വേണം. ചുമക്കുകയും തുമ്മുകയും ചെയ്യുേമ്പാൾ വായും മൂക്കും അടച്ചുപിടിക്കുകയും ശേഷം കൈകൾ വൃത്തിയാക്കുകയും വേണം. രോഗബാധ സംബന്ധിച്ച വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വാർത്തകൾ മാത്രമേ കണക്കിലെടുക്കാൻ പാടുള്ളൂവെന്നും ആരോഗ്യ മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി. മനുഷ്യെൻറ ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരരോഗമാണ് ‘മെർസ്’. കടുത്ത പനി, ചുമ, അതി കഠിനമായ ശ്വാസതടസ്സം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചിലരിൽ ന്യൂമോണിയയും വയറിളക്കവും അനുബന്ധമായി കാണാറുണ്ട്. രോഗിക്ക് ദീർഘമായി ശ്വാസമെടുക്കാൻ കഴിയില്ല. തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകിയാൽ രോഗം ഭേദമാക്കാൻ കഴിയും. അല്ലാത്ത പക്ഷം മെർസ് മരണകാരണമായേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story