Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആഗോള അഴിമതി...

ആഗോള അഴിമതി അവബോധ സൂചിക: അറബ് മേഖലയിൽ ഒമാൻ മൂന്നാമത്

text_fields
bookmark_border
ആഗോള അഴിമതി അവബോധ സൂചിക: അറബ് മേഖലയിൽ ഒമാൻ മൂന്നാമത്
cancel

മസ്കത്ത്: ആഗോള അഴിമതി അവബോധ സൂചികയിൽ നില മെച്ചപ്പെടുത്തി ഒമാൻ. അഴിമതി കുറക്കുന്നതിലെ ലോകരാഷ്ട്രങ്ങളുടെ പ്രകടനം വിലയിരുത്തുന്നതാണ് സൂചിക. ട്രാൻസ്പാരൻസി ഇൻറർനാഷനൽ തയാറാക്കിയ സൂചികയിൽ ഒമാന് അറബ് മേഖലയിൽ മൂന്നാംസ്ഥാനവും ആഗോളതലത്തിൽ 53ാം സ്ഥാനവുമാണുള്ളത്. യു.എ.ഇയും ഖത്തറുമാണ് അറബ് മേഖലയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ഇന്ത്യയും കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ട്. 180 രാജ്യങ്ങളുടെ പട്ടിക 2018ലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് തയാറാക്കിയിട്ടുള്ളത്. അഴിമതിയുടെ തോത് കണക്കിലെടുത്താണ് ഒാരോ രാജ്യങ്ങൾക്കും റാങ്കിങ് നൽകുന്നത്. കുറഞ്ഞതോതിൽ അഴിമതിയുള്ള രാഷ്ട്രങ്ങൾക്ക് കൂടുതൽ സ്കോർ ലഭിക്കും. അഴിമതി ഒട്ടുമില്ലാത്ത രാജ്യത്തിന് നൂറും അഴിമതി ഏറ്റവുമധികമുള്ള രാജ്യത്തിന് പൂജ്യം സ്കോറുമാണ് നൽകുക.

100ൽ 52 മാർക്കാണ് ഒമാന് ഇൗ വർഷം ലഭിച്ചത്. കഴിഞ്ഞവർഷം 44ഉം അതിന് മുമ്പുള്ള രണ്ട് വർഷങ്ങളിൽ 45 വീതവുമായിരുന്നു സ്കോർ. റാങ്കിങ് മെച്ചപ്പെടുത്താൻ സർക്കാർ കൈകൊണ്ട നടപടികളുടെ ഫലമാണ് ഇൗ നേട്ടമെന്ന് അധികൃതർ അറിയിച്ചു. ഡെൻമാർക്കാണ് സൂചികയിൽ ഒന്നാമത്. നൂറിൽ 88 മാർക്കാണ് ഡെൻമാർക്കിന് ഉള്ളത്. ന്യൂസിലൻഡ്, ഫിൻലൻറ്, സിംഗപ്പൂർ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ. സൊമാലിയ, തെക്കൻ സുഡാൻ, സിറിയ എന്നിവയാണ് അവസാന സ്ഥാനങ്ങളിൽ. അതേസമയം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം 81ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 78ാം സ്ഥാനത്താണുള്ളത്. നൂറിൽ 41 മാർക്കാണ് ഇന്ത്യക്ക് ലഭിച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 40 ആയിരുന്നു സ്കോർ. പടിഞ്ഞാറൻ യുറോപ്പും യൂറോപ്യൻ യൂനിയനുമാണ് ഇൗ വർഷം മികച്ച പ്രകടനം കാഴ്ചവെച്ച രാജ്യങ്ങൾ.

66 ആണ് ഇൗ മേഖലയിലെ രാജ്യങ്ങളുടെ ശരാശരി സ്കോർ. സൂചികയിൽ മൂന്നിൽ രണ്ട് രാഷ്ട്രങ്ങൾക്കും അമ്പതിൽ താഴെയാണ് സ്കോർ. 2012ന് ശേഷം എസ്റ്റോണിയയും കോട്ട് ഡി െഎവറിയുമടക്കം 20 രാഷ്ട്രങ്ങൾ മാത്രമാണ് അഴിമതി കുറക്കാൻ ഫലപ്രദമായ നടപടികൾ കൈകൊണ്ടതെന്ന് സൂചിക പറയുന്നു. ആസ്ട്രേലിയയും ചിലിയും മാൾട്ടയുമടക്കം 16 രാഷ്ട്രങ്ങൾ സൂചികയിൽ ഏറെ താഴേക്ക് പോയിട്ടുണ്ട്. അഴിമതിയും ജനാധിപത്യവും തമ്മിൽ ബന്ധമുണ്ടെന്നാണ് സൂചിക കാണിക്കുന്നതെന്ന് ഇതിെൻറ ഭാഗമായി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. പൂർണജനാധിപത്യം നിലനിൽക്കുന്ന രാഷ്ട്രങ്ങൾക്ക് ശരാശരി 75 പോയൻറ് സ്കോർ ലഭിച്ചിട്ടുണ്ട്. ജനാധിപത്യത്തിൽ ചെറിയ പാകപ്പിഴകൾ ഉള്ളയിടങ്ങളിൽ ശരാശരി 49ഉം, ഏകാധിപത്യ പ്രവണതകളുള്ളയിടങ്ങളിൽ ശരാശരി 35ഉമാണ് സ്കോർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story