‘ഞാൻ ഒമാനി ഫ്രം കോഴിക്കോട്’
text_fieldsമസ്കത്ത്: ‘നല്ല പെടക്കണ മീനാ, കൊണ്ടുപൊയ്ക്കോളീ...’ ഇത് കേൾക്കുേമ്പാൾ സുവൈഖിലൂടെ പോ കുന്ന മലയാളികൾ ആദ്യമൊന്ന് കൺഫ്യൂഷനിലാകും. മീൻ വിൽക്കാൻ നിൽക്കുന്നത് ഒമാനിയാണ്. പറയുന്നതോ നല്ല ശുദ്ധ മലയാളവും. അങ്കലാപ്പ് അധികം നീളുംമുേമ്പ അബ്ദുൽ ലത്തീഫ് സസ്പ െൻസ് പൊട്ടിക്കും- ‘ഞാൻ ഒമാൻ ഫ്രം കോഴിക്കോട്. എെൻറ ഉമ്മ മലയാളിയാ. കോഴിക്കോടുകാര ി. ബാപ്പ ഒമാനിയും. ഞാൻ ജനിച്ചതും വളർന്നതുമൊക്കെ കോഴിക്കോടാ. പിന്നീട് ബാപ്പ ഇങ്ങോട്ട് കൊണ്ടുവരുകയായിരുന്നു.സുവൈഖിലെ മലയാളികളുടെ ലത്തീഫിക്കയാണ് ഇൗ ഒമാനി മലയാളി. ഉച്ചകഴിയുേമ്പാൾ മീൻ വിൽപനക്കായി ലത്തീഫ്ക്ക എന്ന അബ്ദുൽ ലത്തീഫ് ഹാറബ് സാലിം അൽ ബിറുദൈ (63) സുവൈഖ് ‘അങ്ങാടിയിൽ’ എത്തും.
ഒമാനിലും കേരളത്തിലും വേരുള്ളതിനാൽ കച്ചവടം തകൃതിയാകും. ഒമാനികളോട് അറബിയും മലയാളികളോടു മലയാളവും പറഞ്ഞ് ലത്തീഫ്ക്ക കച്ചവടം ഉറപ്പിക്കും. ഖദ്റ സ്വദേശിയായ ഹാറബ് സാലിം അൽ ബിറുദൈ ആറു പതിറ്റാണ്ട് മുമ്പ് ലോഞ്ചിൽ കോഴിക്കോട് പോയപ്പോഴാണ് ലത്തീഫിെൻറ ഉമ്മ ആയിഷയെ കണ്ട് ഇഷ്ടപ്പെട്ടതും വിവാഹം കഴിച്ചതും. അബൂദബിയിൽ റിഗ്ഗിൽ ആയിരുന്നു അദ്ദേഹത്തിന് ജോലി. ലത്തീഫ് ജനിച്ചശേഷം ഇരുവരെയും ഒമാനിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചെങ്കിലും ഉമ്മ സമ്മതിച്ചില്ല. കോഴിക്കോെട്ട സ്കൂളിൽനിന്ന് മൂന്നാം ക്ലാസ് പാസായ ലത്തീഫ് നേരെ പോയത് കടലിലേക്കാണ്. ഒമാൻ രക്തത്തിൽ അലിഞ്ഞുചേർന്ന കടലിനോടുള്ള അഭിനിവേശത്തേക്കാൾ കുരുത്തക്കേടാണ് തന്നെ കടലിലെത്തിച്ചതെന്നാണ് ലത്തീഫ് പറയുക. കടലിലും കോഴിക്കോട് അങ്ങാടിയിലും ഫുട്ബാൾ മൈതാനങ്ങളിലുമായി ലത്തീഫ് ബാല്യവും കൗമാരവും ആഘോഷിച്ച് നടന്നു.
അബൂദബിയിൽ കൂടെ ജോലിചെയ്യുന്ന മലയാളികളുടെ കൈയിൽ ബാപ്പ കൃത്യമായി പൈസ കൊടുത്തുവിടുന്നതുകൊണ്ട് ജീവിതമങ്ങനെ മുട്ടില്ലാതെ നീങ്ങുകയും ചെയ്തു. അതിനിടയിലും അദ്ദേഹം ഇരുവരെയും ഒമാനിലേക്ക് ക്ഷണിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഉമ്മ തയാറാകാത്തതോടെ അദ്ദേഹത്തിന് വാശിയായി. ‘ഇനി വരുേമ്പാൾ ഞാൻ മോനെ കൂടെക്കൊണ്ടുപോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. എെൻറ 14ാം വയസ്സിലാണ് ബാപ്പയെത്തിയത്. കൈയോടെ പിടികൂടി എന്നെ ഇങ്ങ് കൊണ്ടുവരുകയും ചെയ്തു’- ലത്തീഫിെൻറ വാക്കുകളിൽ നേരിയ വിഷമം. ഉമ്മയെ പിരിഞ്ഞുവന്നത് മാത്രമല്ല അതിന് കാരണം. കോഴിക്കോടിെൻറ ബഹളത്തിൽനിന്ന് വിജനമായ സ്ഥലത്തേക്ക് എത്തിയതും ലത്തീഫിനെ ‘ബേജാറാക്കി’. വെളിച്ചവും നല്ല റോഡുപോലുമില്ലാത്ത സ്ഥലം എനിക്ക് വന്നപ്പോഴേ മടുത്തു. പിന്നെ ഫുട്ബാൾ കളിക്കാനും കടലിലുമൊക്കെ പോയാണ് ഇവിടെ കൂട്ടുകാരെ കണ്ടെത്തിയത്. ഒമാൻ പൗരത്വം കിട്ടിയതോടെ വിസിറ്റ് വിസയെടുത്ത് ഉമ്മയെ കാണാൻ പോകുമായിരുന്നു. ഉമ്മ പിന്നീട് വേറെ വിവാഹം കഴിച്ചു. അതിൽ നാലു പെണ്ണും രണ്ട് ആണുമുണ്ട്.
ഉമ്മയുടെ മരണശേഷവും അവരെയൊക്കെ കാണാനും അവരുടെ കുടുംബങ്ങളിലെ വിശേഷങ്ങളിൽ പെങ്കടുക്കാനും ഞാൻ കോഴിക്കോട് പോകാറുണ്ട്. ബാപ്പക്കും മറ്റു രണ്ടു വിവാഹങ്ങളിലായി മക്കളുണ്ട്. അവരുമായും നല്ല ബന്ധം തന്നെ’- ലത്തീഫ് പറഞ്ഞു. കോഴിക്കോട് സ്വദേശിനിയാണ് ലത്തീഫിെൻറ ഭാര്യ. ഉമ്മയാണ് ഭാര്യയെ കണ്ടെത്തിക്കൊടുത്തത്. മക്കളായ സാലിം അബ്ദുൽ ലത്തീഫ് ഹാറബ്ബും അബ്ദുൽ ലത്തീഫ് ഹാറബ്ബും ഒമാനികളെയാണ് കല്യാണം കഴിച്ചത്. സെയ്ദ് നാസർ, ഖാലിദ് നാസർ എന്നിവരാണ് ലത്തീഫിെൻറ ഇവിടുത്തെ ആത്മമിത്രങ്ങൾ. എന്തും തുറന്നുപറയുന്ന സൗഹൃദമാണ് ഇവരുമായി. ഇവരുമായി ലത്തീഫ് സംസാരിച്ചിരിക്കുന്നത് വൈകുന്നേരങ്ങളിൽ സുവൈഖിലെ പതിവുകാഴ്ചയാണ്. ലത്തീഫ് പാതി മലയാളിയായതിനാൽ രണ്ടു സംസ്കാരങ്ങളുടെ കൂടിച്ചേരലിെൻറ സുന്ദരക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.