Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസികൾക്കു...

പ്രവാസികൾക്കു വേണ്ടി സാധ്യമായതെല്ലാം ചെയ്യും –കോടിയേരി

text_fields
bookmark_border
പ്രവാസികൾക്കു വേണ്ടി സാധ്യമായതെല്ലാം ചെയ്യും –കോടിയേരി
cancel

സലാല: പ്രവാസികൾക്ക്‌ സാധ്യമായതെല്ലാം ചെയ്യുന്ന സർക്കാരാണ്‌ കേരളത്തിലുള്ളതെന്ന ് േകാടിയേരി ബാലകൃഷ്ണൻ. സലാലയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ അദ്ദേഹം മസ്കത്ത് ഇൻ റർനാഷനൽ ഹോട്ടലിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു . ഇതിെൻറ ഭാഗമായാണ്‌ അഖിലലോക കേരള സഭ രൂപവത്കരിച്ചതെന്നും പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്താനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. കേസുകളിൽ ഉൾപ്പെട്ടവർക്ക്‌ നിയമസഹായം ലഭ്യമാക്കാൻ നിയമവിദഗ്ധരെ നിയമിക്കാൻ നോർക്ക സെൽ ഡി.ജി.പി ഓഫിസിൽ ആരംഭിച്ചിട്ടുണ്ട്. സീസൺ സമയത്ത് ഗൾഫ്‌ സെക്ടറിലേക്കുള്ള വിമാനക്കൂലി വർധനയിൽ കേന്ദ്രം ഇടപ്പെടണമെന്നാവശ്യപ്പെട്ട് സമ്മർദം ചെലുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. ഗൾഫിൽ മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കാൻ സംവിധാനം വേണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. കണ്ണൂർ-സലാല വിമാന സർവിസിനുള്ള പഠനം നടന്നുവരുന്നതായും കഴിയുന്ന ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ പ്രവാസികൾ വ്യത്യസ്ത പ്രശ്നങ്ങളാണ്‌ അനുഭവിക്കുന്നത്‌. സ്വദേശിവത്കരണം ശക്തമാകുന്ന സാഹചര്യത്തിൽ പുതിയ കുടിയേറ്റ മേഖലകൾ കണ്ടെത്തേണ്ടതുണ്ട്‌. ഇക്കാര്യം ലോക കേരളസഭ ചർച്ച ചെയ്തിട്ടുണ്ടെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. വിവിധരാജ്യങ്ങളിൽ പ്രവാസികളായി പോകുന്നവർക്ക്‌ നിയമ-ഭാഷാ പരിജ്ഞാനം നൽകുന്ന വിധത്തിലുള്ള പരിശീലനങ്ങൾ നൽകേണ്ടതുണ്ട്. പ്രവാസിചിട്ടിക്ക്‌ പ്രായോഗിക നിയമ പ്രശ്നങ്ങൾ ഇനിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച ചോദ്യത്തിന് കോൺഗ്രസിെൻറ ആഭ്യന്തരകാര്യം അവർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ വ്യവസായം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക്‌ 30 ദിവസത്തിനകം ലൈസൻസ്‌ കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രയാസങ്ങൾ നേരിടുന്നവർക്ക്‌ മുഖ്യമന്ത്രിയുടെ ഓഫിസുമായി നേരിട്ട്‌ ബന്ധപ്പെടാം.

പ്രവാസികൾ ചേർന്ന് ആരംഭിക്കുന്ന വ്യവസായങ്ങൾക്ക്‌ പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല ബാങ്കുകളും സംസ്ഥാന കോപറേറ്റിവ്‌ ബാങ്കും ലയിച്ച്‌ ആരംഭിക്കുന്ന കേരള ബാങ്കിന്‌ ജില്ല അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഡയറക്ടർ ബോർഡ്‌ ഉണ്ടാകും. പ്രൈമറി സഹകരണ സംഘങ്ങൾ അതേപടി നിലനിർത്തും. റിസർവ് ബാങ്കിെൻറ അനുമതിയോടെ കേരള ബാങ്കിന്‌ വിദേശ നിക്ഷേപം സ്വീകരിക്കാൻ കഴിയുമെന്നും കേരളത്തിലേക്ക്‌ ഇപ്പോൾ വരുന്ന നിക്ഷേപത്തിെൻറ 40 ശതമാനം മാത്രമേ കേരളത്തിൽ വായ്പയായി നൽകുന്നുള്ളൂവെന്നും ഇങ്ങനെ ലഭിക്കുന്ന തുകയാണ്‌ മല്യയും മോദിമാരും കൊള്ളയടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കിലെ നിക്ഷേപം കേരളത്തിൽതന്നെ െചലവഴിക്കാൻ കഴിയുമെന്നും സർക്കറെിന്‌ വായ്പയെടുക്കാൻ കഴിയുമെന്നും റിസർവ് ബാങ്കിെൻറയും നബാർഡിെൻറയും അനുമതി ലഭിക്കുന്നതോടെ ഇത്‌ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story