സൗഹാർദത്തിെൻറ ഉത്സവത്തിന് ഇനി രണ്ടു ദിനരാത്രങ്ങൾ
text_fieldsമസ്കത്ത്: മലയാളിയുടെ ഒരുമയുടെയും സൗഹാർദത്തിെൻറയും ഉത്സവമായ ‘ഹാർമണിയസ് കേര ള’ക്ക് ഇനി രണ്ടു ദിനരാത്രങ്ങൾ മാത്രം. വെള്ളിയാഴ്ച സന്ധ്യക്ക് ഖുറം ആംഫി തിയറ്ററിൽ തിര ിതെളിയുന്ന മഹോത്സവത്തിെൻറ ഒരുക്കം അവസാനഘട്ടത്തിലാണ്.മലയാളിയുടെ ഒരുമയുടെ പെരുമ കൊണ്ടാടാനുള്ള ഇൗ മഹോത്സവം അകതാരിൽ എന്നും കോറിവെക്കാനാവുന്ന സർഗാനുഭവമാക്കി മാറ്റാനുള്ള തിരക്കിലാണ് സംഘാടകർ. പ്രേക്ഷക ഹൃദയങ്ങളിൽ കലയുടെയും സംഗീതത്തിെൻറയും രാഗലയങ്ങളുടെയും പെരുമഴ പെയ്യിക്കാൻ കേരളത്തിലെ മികച്ച സംവിധായകരിലൊരാളായ എൻ.വി. അജിത്തുംസംഘവും മസ്കത്തിൽ എത്തിക്കഴിഞ്ഞു. മലയാളിയുടെ ഒരുമയുടെ പെരുമ മഹോത്സവമാക്കാൻ മലയാളക്കരയിലെ കലാപ്രതിഭകൾ അണിനിരക്കും. എണ്ണംപറഞ്ഞ സിനിമകളിലെ അഭിനയത്തികവിലൂടെ മലയാള സിനിമയിലെ താരനിരയിൽ കാലുറപ്പിച്ച ടൊവിനോ തോമസ് ഉത്സവരാവിലെ മുഖ്യ ആകർഷണമാവും. അവതരണ കലയിൽ അനുപമമായ അവതരണ ശൈലിയിലൂടെ േപ്രക്ഷകരുടെ കൈയടി ഏറ്റുവാങ്ങിയ രമേഷ് പിഷാരടിയും മിഥുൻ രമേഷും ആംഫി തിയറ്ററിന് പുത്തൻ അവതരണ അനുഭവമൊരുക്കും.
സ്േറ്റജ് േഷായിൽ ഹാസ്യത്തിെൻറ മേെമ്പാടിയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ കൈയടി നേടുകയും പിന്നീട് വെള്ളിത്തിരയിൽ ഇടംപിടിക്കുകയും ചെയ്ത രമേഷ് പിഷാരടി ചിരിയുത്സവമാകും ഒരുക്കുക. മനുഷ്യമനസ്സിലെ സങ്കീർണതയുടെ ചുരുൾക്കെട്ടിലൂടെ സഞ്ചാരം നടത്തുന്ന മെൻറലിസ്റ്റ് ആദിയുടെ പ്രകടനം നിറഞ്ഞ സദസ്സിനെ ആശ്ചര്യക്കടലാക്കും. ഉത്സവരാവിൽ ഗസൽമഴ പെയ്യിക്കാൻ ഷഹബാസ് അമനുമെത്തും. സംഗീതത്തിെൻറ താളമേളങ്ങളുമായി വിധു പ്രതാപും സിതാരയും തകർത്തുപാടും. പിന്നണി ഗായകനും നടനും സംവിധായകനുമായ നിരഞ്ജൻ സുരേഷ്, ‘എന്നോ ഞാനെെൻറ മുറ്റത്തൊരറ്റത്ത്’ എന്ന പാട്ടിലൂടെ കേരളക്കരയുടെ ഹൃദയം പിടിച്ചുവാങ്ങിയ ശ്രേയക്കുട്ടി, 90കളിലെ ഹിറ്റ് ഹിന്ദി ഗാനങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ കുടിയേറിയ മുഹമ്മദ് അഫ്സൽ, അറബി പാട്ടുകളുടെ സംഗീത പുതുമ മലയാളികൾക്ക് പരിചയപ്പെടുത്തിയ നാദിർ അബ്ദുസ്സലാം, ഗായികയും വയലിനിസ്റ്റുമായ കാവ്യ അജിത് എന്നിവർ ആംഫി തിയേറ്ററിൽ കലാവൈവിധ്യങ്ങളുടെ പുത്തൻ രാവ് സമ്മാനിക്കും.
മസ്കത്ത് ഫെസ്റ്റിവലിെൻറ ഭാഗമായി ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ഉത്സവരാവ് അവിസ്മരണീയമാക്കാൻ ഒാടിനടക്കുകയാണ് സംഘാടകർ. സൗഹാർദ രാവ് പ്രേക്ഷകമനസ്സുകളിൽ എന്നും കുളിരേകുന്നതാകണമെന്ന പ്രതിജ്ഞയിലാണവർ. കേരളത്തിലെ സൗഹാർദത്തിെൻറ ഉണർത്തുപാട്ട് ഒമാനിലെ മലയാളികളെ നെഞ്ചിലേറ്റിക്കാൻ സമൂഹമാധ്യമങ്ങളുടെ പിന്തുണയോടെ വൻ പ്രചാരണമാണ് നടത്തുന്നത്. ഉത്സവരാവിനെത്തുന്നവരെ സ്വീകരിക്കാനും സൗഹാർദം ഉൗട്ടിയുറപ്പിക്കാനുമുള്ള ഒരുക്കവും നടക്കുന്നു. പരിപാടിയുടെ ടിക്കറ്റുകൾക്ക് ദിവസംതോറും ആവശ്യക്കാർ വർധിക്കുന്നുണ്ടെങ്കിലും പ്രധാന രണ്ടു വിഭാഗങ്ങളിലെ ടിക്കറ്റുകൾ വിറ്റുതീർന്നു. തെരുവോരങ്ങളിൽ മസ്കത്ത് നഗരസഭയുടെ ബോർഡുകളിലും ഉത്സവ പരസ്യം ഇടംപിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.