മസ്കത്ത് ഫെസ്റ്റിവലിന് സന്ദർശകരുടെ ഒഴുക്ക്
text_fieldsമസ്കത്ത്: മസ്കത്തിെൻറ ഉത്സവത്തിന് വൻ ജനപങ്കാളിത്തം. ‘ഒത്തൊരുമയും സന്തോഷവു ം’ എന്ന മുദ്രാവാക്യവുമായി ജനുവരി 10ന് ആരംഭിച്ച ഫെസ്റ്റിവലിലെ സന്ദർശകർ ഇതിനകം ഒ രുലക്ഷം പിന്നിട്ടു. സാധാരണ വാരാന്ത്യ അവധിദിനങ്ങളിൽ മാത്രമാണ് ഫെസ്റ്റിവൽ വേദികളിൽ ജനത്തിരക്ക് ഉണ്ടാകാറുള്ളത്. എന്നാൽ, ഇത്തവണ സാധാരണ വർഷങ്ങളിൽനിന്ന് വിഭിന്നമായി രാത്രി തണുപ്പ് കുറഞ്ഞത് സന്ദർശകരുടെ ഒഴുക്കിന് കാരണമായി. സ്വദേശികൾക്കൊപ്പം വിദേശികളും ഫെസ്റ്റിവൽ വേദിയിൽ എത്തുന്നുണ്ട്. സന്ദർശകരുടെ സുരക്ഷക്കും മുന്തിയ പരിഗണനയാണ് നൽകുന്നത്. ഫെസ്റ്റിവൽ വേദികളിൽ എത്തുന്ന കുട്ടികൾ കൂട്ടംതെറ്റുന്നത് എന്നും പൊലീസിനും സംഘാടകർക്കും തലവേദനയാണ്. അതിനായി ഒട്ടേറെ ബോധവത്കരണവും നടത്താറുണ്ടായിരുന്നെങ്കിലും കൂട്ടംതെറ്റിയ കുട്ടികളെ കണ്ടെത്തി രക്ഷിതാക്കളെ തിരിച്ചേൽപിക്കേണ്ട തലവേദന ഒഴിഞ്ഞിരുന്നില്ല.
ഇത്തവണ വളരെ നൂതനമായ ആശയമാണ് സംഘാടകർ കൊണ്ടുവന്നത്. ഫെസ്റ്റിവൽ വേദിയിൽ പ്രവേശിക്കുന്ന സമയത്തുതന്നെ ചെറിയ കുട്ടികളുടെ കൈയിൽ ധരിപ്പിക്കുന്ന ബാൻഡിൽ രക്ഷിതാവിെൻറ ഫോൺ നമ്പർ എഴുതും. കുട്ടികൾ കൂട്ടംതെറ്റിയാൽ ഉടൻ കൈയിലെ നമ്പർ നോക്കി രക്ഷിതാവിനെ വിളിച്ച് കുട്ടിയെ ഏൽപിക്കും. ഈ രീതി ഏറെ ആശ്വാസകരമാണ്. റോയൽ ഒമാൻ പൊലീസിെൻറയും സിവിൽ ഡിഫൻസിെൻറയും സ്റ്റാളുകളിൽ വിവിധ ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. മയക്കുമരുന്നിനും മദ്യത്തിനുമെതിരായ ക്ലാസുകൾ, റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കേണ്ടതിെൻറ ആവശ്യകത, സീറ്റ്ബെൽറ്റിെൻറ പ്രാധാന്യം, അഗ്നിശമന ഉപകരണങ്ങളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നൽകുന്നുണ്ട്. കുട്ടികൾക്കായി പ്രശ്നോത്തരിയും മറ്റ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പൈതൃക ഗ്രാമമാണ് അമിറാത്തിലെ ഉത്സവ നഗരിയിലെ പ്രധാന ആകർഷണം.
എണ്ണ കണ്ടെത്തുന്നതിന് മുമ്പ് കടലിനെ ആശ്രയിച്ചായിരുന്നു ഒമാനികൾ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. അന്നത്തെ ജീവിത രീതി, പരമ്പരാഗത മത്സ്യബന്ധനരീതികൾ, ജലസേചന രീതികൾ, തീക്കനലിൽ തയാറാക്കുന്ന കാപ്പി, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കളിക്കോപ്പുകൾ, സുഗന്ധദ്രവ്യങ്ങൾ, തേൻ, മരുന്നുകൾ, ആഭരണങ്ങൾ ഇവയുടെയെല്ലാം നിർമാണരീതികൾ നേരിട്ട് കാണാനും ഭക്ഷണ രുചി നേരിട്ട് അനുഭവിക്കാനും സാധിക്കുമെന്നതിനാൽ പൈതൃകഗ്രാമത്തിൽ തിരക്കേറെയാണ്. അന്താരാഷ്ട്ര സർക്കസും സ്റ്റേജ്ഷോകളുമായി കുടുംബസമേതം എത്തുന്നവർക്ക് ഏറെ നേരം െചലവഴിക്കാൻ ഫെസ്റ്റിവൽ വേദികളിൽ ഏറെയുണ്ട്. ആദ്യ ആഴ്ചത്തെ ഗംഭീര വരവേൽപ് സംഘാടക സമിതിയെയും ആവേശത്തിലാക്കിയിട്ടുണ്ട്. 20 ദിവസവും വേദിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തുടരുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.