Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിസ...

വിസ നിരോധനത്തിനുശേഷം 68,000 സ്വദേശികൾക്ക് തൊഴിൽ ലഭിച്ചു

text_fields
bookmark_border
വിസ നിരോധനത്തിനുശേഷം 68,000  സ്വദേശികൾക്ക് തൊഴിൽ ലഭിച്ചു
cancel

മസ്കത്ത്: 87 തസ്തികകളിലെ വിസ നിരോധനം നിലവിൽ വന്ന് ഒരു വർഷം പൂർത്തിയാകുേമ്പാ ൾ പുതുതായി തൊഴിൽ ലഭിച്ചത് 68,000 സ്വദേശികൾക്ക്.
കഴിഞ്ഞവർഷം ജനുവരി അവസാനമാണ് സ്വ കാര്യ മേഖലയിലെ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി മാനവവിഭവശേഷി മന്ത്രാലയം വിസ നിരോധനം പ്രഖ്യാപിച്ചത്. സ്വകാര്യസ്ഥാപനങ്ങളിൽ 64,386 സ്വദേശികൾക്കാണ് ജോലി ലഭിച്ചതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ 4125 പേർക്കും തൊഴിൽ ലഭിച്ചു. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ കണക്കുകൾ പ്രകാരം ഡിസംബർ 2017 മുതൽ നവംബർ 2018 വരെ കാലയളവിൽ രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 3.6 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്. 2017 ഡിസംബറിൽ 1,795,689 വിദേശ തൊഴിലാളികൾ ഉണ്ടായിരുന്നത് ഒരു വർഷത്തിനുശേഷം 1,734,882 ആയി കുറഞ്ഞു. പ്രിൻസിപ്പൽ ആൻഡ് ആക്സിലറി എൻജിനീയറിങ് മേഖലയിലാണ് കൂടുതൽ വിദേശികൾ തൊഴിലെടുക്കുന്നത്,

7,71,335. 461,030 പേർ തൊഴിലെടുക്കുന്ന സേവന മേഖലയാണ് അടുത്ത സ്ഥാനത്ത്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന് മുേന്നാടിയായി സമ്പദ്ഘടനയുെട വളർച്ച ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ‘തൻഫീദി’െൻറ ഭാഗമായുള്ള ഒമാൻ തൊഴിൽബാങ്ക് മേധാവി ശ്വാസർ അൽ ബലൂഷി പറഞ്ഞു. സമ്പദ്ഘടന വളരുന്നപക്ഷം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സ്വാഭാവികമായി സൃഷ്ടിക്കപ്പെടും. സ്വകാര്യമേഖലയിൽ സ്വദേശികൾ ഇഷ്ടപ്പെടുന്നതും ചെയ്യാൻ താൽപര്യപ്പെടുന്നതുമായ ജോലികളെക്കുറിച്ച് വിശദമായ പഠനവും ആവശ്യമാണ്. സേവന മേഖലകൾ, ബാങ്കിങ് സെക്ടർ, ഹെൽത്ത് കെയർ തുടങ്ങി വളരുന്ന മേഖലകളിലെല്ലാം കൂടുതൽ സ്വദേശികൾക്ക് തൊഴിവസരം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനികളെ കൂടുതൽ സ്വദേശികളെ ജോലിക്കെടുക്കാൻ പ്രോത്സാഹനം നൽകുകയും വേണം. ഇതിനായി സ്വദേശി, വിദേശി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുകയും ബിസിനസ് തുടങ്ങാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story