Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപകരം...

പകരം വെക്കാനില്ലാത്ത സ്വദേശി സൗഹൃദങ്ങൾ

text_fields
bookmark_border
പകരം വെക്കാനില്ലാത്ത സ്വദേശി സൗഹൃദങ്ങൾ
cancel

ഒമാനിൽ എത്തിയിട്ട് 13 വർഷം പിന്നിടുന്നു. 2006 ജൂൺ 23ന് മസ്കത്ത് അന്താരാഷ്ട്ര വിമാനത ്താവളത്തിൽ ഇറങ്ങുേമ്പാൾ പരിശീലനം തീരെയില്ലാത്ത പ്രഫഷനൽ കോഴ്സ് മാത്രമായിരു ന്നു കൈമുതൽ. ഇബ്രയിലാണ് ആദ്യം എത്തിയത്. ഒമാൻ ഡ്രൈവിങ് ലൈൻസിെൻറ ആവശ്യാർഥം രണ്ടര മാസത്തോളം ഇവിടെ കഴിച്ചുകൂട്ടി. ഡ്രൈവിങ് ലൈസൻസുമായി പിന്നീട് പോകുന്നത് സിനാവിലേക്കാണ്. പൊതുവെ ജോലി കുറവായതും ശമ്പളം കൃത്യമായി ലഭിക്കാത്തതുമായ കൺസ്ട്രക്ഷൻ കമ്പനിയായതിനാൽ സൈറ്റ് സൂപ്പർവൈസർ തസ്തികയിലെത്തിയ എനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നുവെന്നതാണ് വസ്തുത. ആ സമയങ്ങളിൽ നാട്ടിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ചായിരുന്നു കൂടുതൽ ചിന്ത. പിന്നീട് രണ്ടിടങ്ങളിൽ കൂടി ജോലി ചെയ്തു. രണ്ടുവർഷമായപ്പോൾ നാട്ടിലേക്ക് മടങ്ങി. പിന്നീട് നാലുമാസത്തിന് ശേഷം ഇബ്രയിൽ തിരിച്ചെത്തി സ്വന്തം എൻജിനീയറിങ് കൺസൽട്ടൻസി സ്ഥാപനം തുടങ്ങി. പാർട്ണർക്കൊപ്പം ആരംഭിച്ച സൈറ്റ് എൻജിനീയറിങ് കൺസൽട്ടൻസി എന്ന സ്ഥാപനം ഇന്നും തുടരുന്നു.

ഇതിന് ശേഷമാണ് സ്വദേശികളുമായി കൂടുതൽ അടുപ്പമായത്. സ്വന്തം സംരംഭം തുടങ്ങാൻ എല്ലാ സഹായവും ചെയ്ത ആമിർ സുലൈമാൻ യസീദി, അദ്ദേഹം സ്പോൺസറായുള്ള ഹോളി ഖുർആൻ സ്റ്റഡി സെൻററെന്ന മദ്റസ വിദ്യാഭ്യാസ സ്ഥാപനത്തിെൻറ കോഒാഡിനേറ്ററായി നിയമിച്ചത് അംഗീകാരമായി കരുതുന്നു. മാതാപിതാക്കൾ ഒമാനിൽ വരുേമ്പാൾ നിരവധി തവണ ഇദ്ദേഹം വിരുന്നു നൽകിയിട്ടുണ്ട്. എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന മറ്റൊരു സുഹൃത്താണ് സാലിം അഹമ്മദ് അൽ സെയ്ഫി. ഒാഫിസിലെ പതിവ് സന്ദർശകനായ ഇദ്ദേഹം നിയമപരമായ പല പ്രശ്നങ്ങൾക്കും മതിയായ സഹായം ചെയ്തുനൽകിയിട്ടുണ്ട്. ടെക്നികൽ എൻജിനീയറിങ് കൺസൽട്ടൻസിക്ക് ഒപ്പം ഞാൻ ഒരു നിർമാണ കമ്പനി കൂടി ആരംഭിച്ചിരുന്നു. മൂന്നുവർഷം ആയപ്പോൾ സ്പോൺസർക്ക് തുടരാൻ കഴിയാത്ത അവസ്ഥ വന്നു. മറ്റൊരു സ്പോൺസർക്കായുള്ള അന്വേഷണം ഞാനുമായി അത്ര സ്വരച്ചേർച്ചയിൽ അല്ലാത്ത ജുംഅ ഖൽഫാൻ അൽ ഫലാഹി എന്ന സ്വദേശിയിലാണ് എത്തിയത്. എെൻറ ജീവിതത്തിൽ പകരം വെക്കാനില്ലാത്ത സൗഹൃദത്തിെൻറ തുടക്കമായിരുന്നു ഇത്.

അദ്ദേഹത്തിെൻറ വീട്ടിൽ ഏതുസമയത്തും കയറിച്ചെല്ലാൻ കഴിയുന്ന രീതിയിലുള്ള അടുപ്പമാണ് ഉള്ളത്. പ്രത്യേക വിശേഷദിവസങ്ങളിലെല്ലാം കുടുംബമായി അവിടെയെത്താറുണ്ട്. ഞങ്ങൾ രണ്ടുപേരും കുടുംബസമേതം സലാലയിലും ദുബൈയിലുമൊക്കെ പല തവണ പോയിട്ടുണ്ട്. എെൻറ നാട്ടിലെ വീട്ടിലും അദ്ദേഹം കുടുംബസമേതം വന്ന് താമസിച്ചിട്ടുണ്ട്. എെൻറ മാതാവിെൻറ നാടൻ ഭക്ഷണങ്ങൾ ഒക്കെ അദ്ദേഹത്തിന് ഏറെ പ്രിയമാണ്. അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോയിട്ട് വൈകീട്ട് വീട്ടിൽ വന്ന് കിടന്നുറങ്ങുന്നതാണ് അവർക്ക് ഇഷ്ടം. ഞങ്ങളുടെ കമ്പനിയുടെ മുഴുവൻ ചുമതലയും ജുംഅ എനിക്ക് നൽകിയിട്ടുണ്ട്. പണത്തിെൻറ പേരിൽ ഇത്രയും നാളിനിടെ ഒരു സംസാരവും ഉണ്ടായിട്ടില്ല. കമ്പനിയുമായി ബന്ധപ്പെട്ട് ഞാൻ ആവശ്യപ്പെടുന്ന വിഷയങ്ങളിൽ മാത്രമാണ് ജുംഅ ഇടപെടാറുള്ളൂ. സ്വദേശി സൗഹൃദങ്ങൾ നിരവധി ഉണ്ടെങ്കിലും ജുംഅ ഖൽഫാൻ അൽ ഫലാഹിയോടുള്ള ബന്ധത്തിന് ഒരു തീവ്രതയുണ്ടെന്ന് പറയാതിരിക്കാൻ കഴിയില്ല.

നിങ്ങൾക്കുമില്ലേ ഒരു ഒമാൻ അനുഭവം
ഒമാനി സമൂഹത്തിെൻറ പെരുമയേറിയ ആതിഥ്യമര്യാദയും ദീനാനുകമ്പയും ഒരുപാട് പേരുടെ ജീവിതത്തിൽ നിർണായക വഴിത്തിരിവായിട്ടുണ്ട്. മലയാളികളുടെ വിശ്വസ്തതയും അർപ്പണബോധവും ഒമാെൻറ പുരോഗതിയിൽ വഹിച്ച പങ്കും ഏറെ വലുതാണ്. ഇൗ നാട്ടിലെ ജീവിതത്തിനിടയിൽ നിങ്ങളെ അത്രമേൽ സ്വാധീനിച്ച ഒരു ഒമാനി സൗഹൃദം ഉണ്ടാവില്ലേ. അല്ലെങ്കിൽ വിവിധ സമൂഹങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുെട ജീവിതത്തിലുണ്ടായ മറക്കാനാവാത്ത അനുഭവം. ഗൾഫ് മാധ്യമം ജനുവരി 25ന് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടി ‘ഹാർമണിയസ് കേരള’യുടെ ഭാഗമായി ആ കഥകൾ പങ്കുവെക്കാൻ ഇടമൊരുക്കുന്നു. നിങ്ങളുടെ അനുഭവവും ഫോേട്ടാകളും 00968 97787645 എന്ന നമ്പറിൽ വാട്ട്സ്ആപ് ചെയ്യൂ. അല്ലെങ്കിൽ oman@gulfmadhyamam.net വിലാസത്തിലേക്ക് മെയിൽ ചെയ്യൂ. സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും കഥകൾ ലോകമറിയെട്ട, പ്രകാശവും സ്േനഹവും പരക്കെട്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story