Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുവാസലാത്ത് ദുബൈ...

മുവാസലാത്ത് ദുബൈ സർവിസ്: രണ്ട് സ്റ്റോപ്പുകൾ കൂടി ഏർപ്പെടുത്തി

text_fields
bookmark_border
മുവാസലാത്ത് ദുബൈ സർവിസ്:  രണ്ട് സ്റ്റോപ്പുകൾ കൂടി ഏർപ്പെടുത്തി
cancel

മസ്കത്ത്: മസ്കത്തിൽനിന്ന് ദുബൈയിലേക്കുള്ള സർവിസിൽ രണ്ട് പുതിയ സ്റ്റോപ്പു കൾ കൂടി ഏർപ്പെടുത്തി. യു.എ.ഇയിലാണ് പുതിയ സ്റ്റോപ്പുകൾ. ഇൗ മാസം 21 മുതൽ പുതിയ സ്റ്റ ോപ്പുകൾ നിലവിൽ വരും. ഇതു സംബന്ധിച്ച് ദുബൈ ആർ.ടി.എയുമായി ധാരണയിലെത്തിയതായി മുവാസലാത്ത് അറിയിച്ചു. യു.എ.ഇയിൽ അൽ റാഷിദിയ മെട്രോ സ്റ്റേഷൻ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അബൂ ഹെയിൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ബസ് നിർത്തുക.
ദിവസവും മൂന്നു സർവിസുകളാകും ഉണ്ടാകുക.

രാവിലെ 6.20, വൈകുന്നേരം 3.20, രാത്രി 11.20 എന്നീ സമയങ്ങളിൽ അസൈബ ബസ് സ്റ്റേഷനിൽനിന്ന് ദുബൈ ബസ് പുറപ്പെടും. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം, ബുർജ് അൽ സഹ്വ, അൽ മബേല, അൽ മുസന്ന, അൽ സുവൈഖ്, സുഹാർ, ഷിനാസ് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്. മസ്കത്തിൽനിന്ന് ദുബൈയിലെ മൂന്ന് സ്റ്റോപ്പുകളിലേക്കുമുള്ള നിരക്ക് അഞ്ചര റിയാലാണ്. വജാജ, ഷിനാസ് എന്നിവിടങ്ങളിൽനിന്ന് രണ്ടു റിയാലും സുഹാർ, സഹം എന്നിവിടങ്ങളിൽനിന്ന് മൂന്നു റിയാലും, ഖാബൂറ-സുവൈഖ് എന്നിവിടങ്ങളിൽനിന്ന് നാലു റിയാലും, ബർക്ക-മുസന്ന എന്നിവിടങ്ങളിൽനിന്ന് നാലര റിയാലും നൽകണം. മസ്കത്തിൽനിന്ന് ദുബൈയിലേക്ക് ഇരു വശങ്ങളിലേക്കുമുള്ള ടിക്കറ്റിന് ഒമ്പത് റിയാലാണ് നിരക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story